HOME
DETAILS

കൂട്ടായിയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

  
backup
April 13, 2018 | 6:14 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf

 

തിരൂര്‍: കൂട്ടായിയില്‍ വീണ്ടും ലീഗ്-സി.പി.എം സംഘര്‍ഷം. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ഓട്ടോറിക്ഷ ഡ്രൈവറും ലീഗ് പ്രവര്‍ത്തകനുമായ കൂട്ടായി പള്ളിക്കുളം കമ്മുട്ടകത്ത് കുഞ്ഞി ബാവയുടെ മകന്‍ ഫസല്‍ (24), സി.പി.എം പ്രവര്‍ത്തകനായ കൂട്ടായി കോതപറമ്പ് തോടാത്ത് അന്‍വര്‍ (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് കൂട്ടായി മൊയ്തീന്‍ പള്ളിക്ക് സമീപത്ത് വച്ച് ഒരു സംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഫസലിനെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും കൈകള്‍ക്കും പുറംഭാഗത്തും ഗുരുതരമായി പരുക്കേറ്റ ഫസലിനെ പൊലിസ് ജീപ്പിലാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫസലും മുസ്‌ലിം ലീഗ് നേതാക്കളും പറഞ്ഞു. ഫസലിന് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ അന്‍വറിനും വെട്ടേല്‍ക്കുകയായിരുന്നു.
കുട്ടായി കോതപറമ്പ് മൂന്നാം കുറ്റിയില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഒരു സംഘം അന്‍വറിനെ വെട്ടിയത്. ഇരു കൈകള്‍ക്കും വെട്ടേറ്റ അന്‍വറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്നെ ആക്രമിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന് അന്‍വര്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു.
ഒരു വീടിന് നേരെ ആക്രണവുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വ്യാഴാഴ്ചയിലെ സംഭവം. ഇതോടെ തിരൂര്‍ തീരദേശത്ത് ഒരിടവേളക്ക് ശേഷം ലീഗ് -സി.പി.എം വീണ്ടും വ്യാപിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  5 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  5 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  5 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  5 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  5 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  5 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  5 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  5 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  5 days ago