
'ജീവനുണ്ടെങ്കിലേ രാജ്യമുള്ളൂ'
സംസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ മുഖചിത്രം ഒറ്റനോട്ടത്തില്‍ മനോഹരമെന്നു തോന്നുമെങ്കിലും ഉള്ളടക്കം വലിയ പ്രതീക്ഷ നല്കുന്നതോ രാജ്യം നേരിടുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ പര്യാപ്തമോ അല്ലെന്നതാണ് വസ്തുത. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' എന്ന പദ്ധതിയുടെ പേരു പോലെ തന്നെ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു ചൊവ്വാഴ്ച രാത്രി മോദിയുടെ ഇഷ്ടസമയമായ എട്ടു മണിക്ക് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളും. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ്ഘടന വന്‍ കുതിപ്പിനു സജ്ജമാകുമെന്നും ആധുനിക മുഖമുള്ള അടിസ്ഥാനസൗകര്യ വികസനം ഉണ്ടാകുമെന്നും മാനവവിഭവശേഷി കൂടുതല്‍ ഊര്ജസ്വലമാകുമെന്നുമൊക്കെ അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഇതൊക്കെ സംഭവിക്കുന്നതോടെ രാജ്യം സ്വയംപര്യാപ്തത നേടുകയും 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറുകയും ചെയ്യുമെന്ന വലിയ പ്രതീക്ഷ അദ്ദേഹം ഇന്ത്യന്‍ ജനതയ്ക്കു നല്കുകയുമുണ്ടായി.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ പത്തു ശതമാനം തുകയുടെ പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി പക്ഷെ, അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല. ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് അതു വിശദീകരിച്ചത്. സാധാരണ ബജറ്റിലും മറ്റും കാണുന്നതുപോലെയുള്ള പ്രഖ്യാപനങ്ങള്‍ പദ്ധതിയിലുണ്ട്. അതെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളെന്നപോലെ തന്നെ സമ്പദ്ഘടനയെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും കര്മപഥത്തിലെത്തുമ്പോള് എത്രമാത്രം ഫലപ്രദമാകുമെന്ന സന്ദേഹം അവശേഷിപ്പിക്കുന്നുമുണ്ട്.
ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമൊക്കെ നേരിട്ടു പണലഭ്യത ഉറപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കൊവിഡ്- 19 വ്യാപനം മൂലം ഏറ്റവും കടുത്ത ദുരിതമനുഭവിക്കുന്നത് ജീവിതം വഴിമുട്ടിയ നിത്യവരുമാനക്കാരായ ഈ വിഭാഗം തന്നെയാണ്. പ്രഖ്യാപനം അവരുടെ യാതനകള്‍ക്ക് പൂര്‍ണ പരിഹാരമാവില്ലെങ്കിലും ചെറിയ തോതിലുള്ള ആശ്വാസം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. അതുപോലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കു പ്രഖ്യാപിച്ച ഈടില്ലാ വായ്പയടക്കമുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിച്ച തരത്തില്‍ പ്രാവര്ത്തികമാവുകയാണെങ്കില് സാധാരണക്കാരുടെ ജീവിതത്തിനു താങ്ങാവുന്നതോടൊപ്പം സമ്പദ്ഘടനയുടെ ഉത്തേജനത്തിനും വഴിയൊരുക്കാനിടയുണ്ട്.
അതേസമയം, പതിവു പോലെ സാധാരണക്കാര്‍ക്കു ഗുണകരമായ കര്മപരിപാടികളേക്കാളധികം വന്‍കിട സാമ്പത്തിക ശക്തികള്‍ക്കു ഗുണകരമായ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തിലുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു നല്കുന്ന ഇളവുകളുടെയും ബാങ്കിങ് ഇതര ധനമിടപാട് സ്ഥാപനങ്ങള്‍ക്കു പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയുടെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വന്‍കിട കോര്‍പറേറ്റുകള്‍ തന്നെയായിരിക്കും. ഈ രംഗങ്ങളില്‍ മുതലിറക്കി നേട്ടമുണ്ടാക്കുന്നവരില്‍ ചെറുകിടക്കാര്‍ താരതമ്യേന വളരെ കുറവാണ്. 200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഒഴിവാക്കാനുള്ള തീരുമാനം ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും അതിന്റെയും പ്രധാന ഗുണഭോക്താക്കള്‍ വന്‍കിടക്കാര്‍ തന്നെയായിരിക്കും. കൂടാതെ അഴിമതി പ്രോത്സാഹിപ്പിക്കപ്പെടാനുള്ളൊരു സാധ്യത അതില്‍ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.
പ്രഖ്യാപനങ്ങളിലെല്ലാം പ്രതീക്ഷ വച്ചുപുലര്‍ത്തിയാല്‍ തന്നെയും കൊവിഡ്- 19 എന്ന മഹാവ്യാധി രാജ്യത്ത് ഭീതിജനകമാം വിധം പടര്ന്നുകൊണ്ടിരിക്കുന്നൊരു സാഹചര്യത്തില്‍ പ്രഖ്യാപിക്കേണ്ടത് ഇതുമാത്രമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. കൊവിഡ് ഭീഷണിയും അതു നേരിടാനാന്‍ അനിവാര്യമായ തുടര്‍ച്ചയായ ലോക്ക് ഡൗണുകളും താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരാനാവശ്യമായ പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല സംശയം. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിനെക്കാളേറെ അടിയന്തര പ്രാധാന്യം മഹാവ്യാധിയെ തീര്‍ത്തും നിര്‍മാര്‍ജനം ചെയ്യുക എന്നതിനു തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം കര്‍മപരിപാടികളൊന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലില്ല. രാജ്യം സാമ്പത്തിക പുരോഗതി പ്രാപിക്കേണ്ടത് അനിവാര്യമാണെങ്കിലും അതനുഭവിക്കാന്‍ ജനത ജീവിച്ചിരിക്കുന്നില്ലെങ്കില്‍ എന്തു കാര്യമെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. ഈ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലാണ് വ്യാപനം കൂടുതല്‍. അതിനെ പിടിച്ചുനിര്‍ത്താനാവശ്യമായ സംവിധാനങ്ങളോ വിഭവങ്ങളോ ഇല്ലാതെ നട്ടംതിരിയുകയാണ് സംസ്ഥാന ഭരണകൂടങ്ങള്‍. ആവശ്യത്തിനു ചികിത്സാലയങ്ങളോ ചികിത്സാ ഉപകരണങ്ങളോ നഗരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന, രോഗഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് ക്വാറന്റൈന് സംവിധാനമൊരുക്കാനുള്ള സൗകര്യങ്ങളോ ഇല്ലാത്തതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിഭീകരമായ ഈ സാഹചര്യത്തെ നേരിടാന്‍ ഫലപ്രദമായ ഒന്നും തന്നെ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
സാമ്പത്തിക ഉത്തേജന നടപടികള്‍ക്കൊപ്പം തന്നെ സംസ്ഥാനങ്ങള്‍ ഉന്നയിച്ച സുപ്രധാന ആവശ്യമാണ് കൊവിഡ് പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം. പ്രതിരോധ നടപടികള്‍ നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്. എന്നാല്‍ ഇതിനായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പോലും പ്രഖ്യാപനത്തിലില്ല. ഏറ്റവും അടിയന്തരപ്രാധാന്യമുള്ള ഇക്കാര്യത്തെ സ്പര്‍ശിക്കാതെയുള്ള പ്രഖ്യാപനം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം നിരാശാജനകം തന്നെയാണ്. പുര കത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് തീകെടുത്തലാണെന്നും കേടുപറ്റുന്ന ഭിത്തി ബലപ്പെടുത്തല്‍ പ്രധാനമാണെങ്കിലും അതു തൊട്ടുപിറകെ നിര്വഹിക്കേണ്ടതാണെന്നുമുള്ള ലളിതയാഥാര്‍ഥ്യത്തെ അറിഞ്ഞോ അറിയാതെയോ അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ഭരണകൂടം.
കൊവിഡ് പശ്ചാത്തലത്തില്‍ ജീവനുണ്ടെങ്കിലേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ അതുമായി ഒത്തുപോകുന്നതല്ല ഈ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി
National
• 2 days ago
ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം
Cricket
• 2 days ago
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്
National
• 2 days ago
കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന് എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ
Kerala
• 2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 2 days ago
അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി
Football
• 2 days ago
തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന
Kerala
• 2 days ago
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍
National
• 2 days ago
ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം
Saudi-arabia
• 2 days ago
ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ
Cricket
• 2 days ago
സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്
Kerala
• 2 days ago
ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്
Cricket
• 2 days ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന് ഉപാധികളോടെ ജാമ്യം
Kerala
• 2 days ago
ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ
International
• 2 days ago
ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി
Kerala
• 2 days ago
കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്ക്കേണ്ടി വരും
National
• 2 days ago
സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം
uae
• 2 days ago
14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു
Football
• 2 days ago
വേനല്‍ച്ചൂട്: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍; ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു
oman
• 2 days ago
താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു
Kerala
• 2 days ago
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ
International
• 2 days ago
ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്
Cricket
• 2 days ago
M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
qatar
• 2 days ago