HOME
DETAILS

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം

  
May 19 2025 | 05:05 AM

Shreyas Iyer become the first captain in ipl history to lead three different team in to play off
ജയ്പൂർ: ഐപിഎല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 10 വിക്കറ്റുകൾക്ക് ഡൽഹി ക്യാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ്  20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 
 
ഗുജറാത്ത് വിജയിച്ചത്തിനു പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറി. പഞ്ചാബ് പ്ലേ ഓഫിൽ കടന്നതോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും നേടാൻ സാധിക്കാത്ത നേട്ടമാണ് പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലേക്ക്    നയിക്കുന്ന ആദ്യ ക്യാപ്റ്റനായി മാറാനാണ് അയ്യർക്ക് സാധിച്ചത്. ഇതിനു മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ പ്ലേ ഓഫിലേക്ക് നയിച്ചത്.
 
കൊൽക്കത്തക്ക് മൂന്നാം ഐപിഎൽ കിരീടം നേടികൊടുക്കാനും അയ്യർക്ക് സാധിച്ചു. ഡൽഹിയെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് നയിച്ചതും അയ്യർ തന്നെയാണ്. ഇപ്പോൾ നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബ് അയ്യരിന്റെ കീഴിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. അവസാനമായി 2014ൽ ആയിരുന്നു പഞ്ചാബ് പ്ലേ ഓഫ് കളിച്ചിരുന്നത്.
 
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പഞ്ചാബ് 10 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു. 
 
രാജസ്ഥാന് വേണ്ടി യശ്വസി ജെയ്സ്വാൾ, ധ്രുവ് ജുറൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും 10 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു. ജുറൽ 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 53 റൺസാണ് നേടിയത്. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ്‌ താരം നേടിയത്. വൈഭവ് സൂര്യവംശി 15 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും അടക്കം 40 റൺസും നേടി.
 
പഞ്ചാബ് ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റുകളും മാർക്കോ ജാൻസൺ, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നെഹാൽ വധേര,  ശശാങ്ക് സിംഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്.
 
ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസും അസ്മത്തുള്ള ഒമർസായ് ഒമ്പത് പന്തിൽ പുറത്താവാതെ 21 റൺസും നേടി.
 
Shreyas Iyer become the first captain in ipl history to lead three different team in to play off 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍

Kerala
  •  17 hours ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍

uae
  •  17 hours ago
No Image

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

Football
  •  17 hours ago
No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  18 hours ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  19 hours ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  19 hours ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  19 hours ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  20 hours ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  20 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  20 hours ago