
പ്ലസ്വണ് സീറ്റുകള്‍ വില്പനയ്ക്ക്; സീറ്റൊന്നിന് 5,000 മുതല്‍ 28,000 വരെ!
അരീക്കോട്: ഹയര്‍സെക്കന്‍ഡറി പഠനത്തിന് അവസരം ലഭിക്കാതെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുമ്പോഴും ജില്ലയില്‍ പ്ലസ്വണ് സീറ്റുകളുടെ കച്ചവടം കൊഴുക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ചില മാനേജ്മെന്റ് സ്കൂളുകളിലാണ് വ്യാപകമായ രീതിയില്‍ അനധികൃത പണപ്പിരിവ് നടക്കുന്നത്.
ജില്ലയില്‍ പ്ലസ്വണ് സീറ്റുകളുടെ പേരില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിനായി വലിയ ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. അരീക്കോട് ഭാഗത്തുള്ള ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീറ്റിനു പണം വാങ്ങിയതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി സഫറുല്ല നടത്തിയ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. 5,000 രൂപ മുതല്‍ 28,000 രൂപ വരെയാണ് പല സ്ഥാപനങ്ങളിലും സീറ്റിനു വിലയിട്ടിരിക്കുന്നത്. ഹ്യൂമാനിറ്റീസിന് 5,000 രൂപയിലാണ് വില ആരംഭിക്കുന്നത്. സയന്‍സിനും കൊമേഴ്സിനും 15,000 രൂപ മുതലാണ് നല്‍കേണ്ടത്.
ഹയര്‍സെക്കന്‍ഡറി പഠനത്തിനുള്ള അവസരം നഷ്ടമാകുമെന്നതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്റിന്റെ പണപ്പിരിവ് പുറത്തുപറയാന്‍ മടിക്കുകയാണ്. സ്കൂളിലെ മാനേജറില്‍നിന്നു തുടങ്ങുന്ന പണപ്പിരിവ് ഏജന്‍സി നാട്ടിലെ കൂലിപ്പണിക്കാരനിലേക്കുവരെ എത്തുന്നതായാണ് വിവരം. സീറ്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡം മികവിനു പകരം പണമായതോടെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ പടിക്കു പുറത്തുനില്‍ക്കേണ്ട ഗതികേടിലാണ്.
ഇടനിലക്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മുതല്‍ പഞ്ചര്‍ കടയില്‍ വരെ
സീറ്റുകള്‍ക്കു പണം വാങ്ങുന്ന ശൃംഖലയില്‍ സ്കൂളിലെ മാനേജര്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനും ബാര്‍ബര്‍ ഷോപ്പ് നടത്തുന്നവരും പഞ്ചര്‍ കടയിലെ തൊഴിലാളി പോലും പങ്കാളിയാണ്. മക്കള്‍ക്കു സീറ്റ് ലഭിക്കാന്‍ രക്ഷിതാവ് സ്കൂള്‍ മാനേജരെ കാണേണ്ടതില്ല, പകരം പത്തു മിനിറ്റ് നേരം ബാര്‍ബര്‍ ഷോപ്പിലും പഞ്ചര്‍ കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലും ചെന്നിരുന്നാല്‍ മതി. അവിടെയാണ് പണംവച്ചുള്ള കച്ചവടം ഉറപ്പിക്കുന്നത്.
സ്കൂള്‍ അധികൃതരുടെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ വിവിധ മേഖലകളില്‍ കൂലിവേലക്കാരനെ പോലും ഏജന്‍സിയാക്കി നിശ്ചയിക്കുന്നത്. പ്ലസ്വണ് സീറ്റുകളുടെ പരിമിതിയെക്കുറിച്ചു സംസാരിച്ചു രക്ഷിതാക്കളില്‍ ആശങ്ക വര്‍ധിപ്പിക്കലാണ് ഏജന്‍സികളുടെ ഒന്നാംഘട്ട ജോലി.
ഒടുവില്‍ ആശ്വാസ വാക്കിലൂടെ സ്കൂളിനു സംഭാവന നല്കിയാല് സീറ്റ് തരപ്പെടുത്താമെന്നും വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞു രക്ഷിതാവിനെ മടക്കിയയക്കലാണ് രണ്ടാംഘട്ടം. രക്ഷിതാവ് പണം ഏജന്‍സികള്‍ക്കു കൈമാറിയില് സ്കൂളിലെത്തി ഏജന്‍സിയുടെ പേരും വിവരങ്ങളും പറഞ്ഞു വിദ്യാര്‍ഥിയെ ചേര്‍ക്കാം.
നേതാക്കളേ,പലവഴിക്ക് പണിവരും!
പ്ലസ്വണ് സീറ്റ് ലഭിക്കാന്‍ പല വഴികളും നോക്കി പരാജയപ്പെട്ടതോടെയാണ് രക്ഷിതാവ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി സഫറുല്ലയെ സമീപിച്ചത്.
നിര്‍ധന കുടുംബത്തിന്റെ പ്രയാസം മനസിലാക്കിയ അദ്ദേഹം ഇടപെട്ട് അരീക്കോട് ഭാഗത്തുള്ള ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സീറ്റ് തരപ്പെടുത്തി. ദിവസങ്ങള്‍ക്കു ശേഷം രക്ഷിതാവിനെ കണ്ട് വിദ്യാര്‍ഥിയുടെ പ്രവേശനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനേജ്മെന്റ് ഇവരില്‍നിന്ന് 5,000 ഈടാക്കിയത് അറിയുന്നത്.
രക്ഷിതാവ് ആദ്യം കരുതിയത് ലീഗ് നേതാവ് പണത്തിനു വേണ്ടിയാണ് തന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതെന്നാണ്. നേതാവിനെ നേരില്‍ കണ്ടപ്പോഴാണ് പണം തട്ടിയെടുത്തതു സ്കൂള്‍ മാനേജ്മെന്റാണെന്നറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസില്‍നിന്ന് പുറത്താക്കി; തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍
Kerala
• 7 days ago
അഞ്ചു വയസുകാരന് പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; കുട്ടിക്ക് ദാരുണാന്ത്യം
National
• 7 days ago
മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം
Kerala
• 7 days ago
തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന
Kerala
• 7 days ago
പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്
Kerala
• 7 days ago
പീഡനപരാതിയില്‍ റാപ്പര്‍ വേടന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
Kerala
• 7 days ago
പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും
Kerala
• 7 days ago
ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം
uae
• 7 days ago
ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ വയോധികരെ ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വവാദികള്‍; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു
National
• 7 days ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 7 days ago
നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 8 days ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 8 days ago
കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന് ആക്രമിച്ച് കൗമാരക്കാരന്; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം
International
• 8 days ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 8 days ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 8 days ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 8 days ago
ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17
uae
• 8 days ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 8 days ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 8 days ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 8 days ago
ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹം കടന്നു
uae
• 8 days ago