HOME
DETAILS

വിവാദ തൊഴില്‍ ബില്ലുകള്‍  ലോക്‌സഭയില്‍ പാസാക്കി; പ്രതിഷേധം

  
backup
September 23, 2020 | 2:14 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
ന്യൂഡല്‍ഹി: തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വിവാദമായതുമായ മൂന്നു ബില്ലുകള്‍ ലോക്‌സഭ പാസാക്കി. സാമൂഹ്യസുരക്ഷാ നിയമം, വ്യവസായബന്ധ നിയമം, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സാഹചര്യം നിയമം എന്നിവയാണ് ഇന്നലെ പാസാക്കിയത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഇവയിലുണ്ടെന്ന കാരണത്താല്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതു തള്ളിയാണ് ഇവ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്.
തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാറാണ് സഭയില്‍ ഇവ അവതരിപ്പിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തടയുകയും ചെയ്യുന്നതാണ് പരിഷ്‌കാരമെന്നാണ് ആരോപണം.
ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ ഇനി നിയമിക്കാനും പിരിച്ചുവിടാനും സര്‍ക്കാര്‍ അനുമതി ആവശ്യമില്ല, തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി സേവന വ്യവസ്ഥകള്‍ തീരുമാനിക്കാം തുടങ്ങിയവയ്ക്കു പുറമേ തൊഴിലാളികളുടെ അവകാശങ്ങളിലും നിയന്ത്രണമുണ്ടാകും. 300ലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടണമെങ്കിലും ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. കൂടാതെ, തൊഴിലാളികള്‍ നിയമപരമായി നടത്തുന്ന സമരങ്ങള്‍ക്കും നിയന്ത്രണം വരും. ഇത്തരം സമരങ്ങള്‍ നടത്താന്‍ 60 ദിവസങ്ങള്‍ക്കു മുന്‍പ് നിശ്ചിത ട്രൈബ്യൂണലില്‍ നോട്ടിസ് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. ബില്ലുകളുടെ കരട് പുറത്തുവന്നപ്പോള്‍ തന്നെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  a day ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  a day ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  a day ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  a day ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  a day ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  a day ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  a day ago