HOME
DETAILS

വിവാദ തൊഴില്‍ ബില്ലുകള്‍  ലോക്‌സഭയില്‍ പാസാക്കി; പ്രതിഷേധം

  
backup
September 23, 2020 | 2:14 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
ന്യൂഡല്‍ഹി: തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വിവാദമായതുമായ മൂന്നു ബില്ലുകള്‍ ലോക്‌സഭ പാസാക്കി. സാമൂഹ്യസുരക്ഷാ നിയമം, വ്യവസായബന്ധ നിയമം, തൊഴില്‍ സുരക്ഷ-ആരോഗ്യം-തൊഴില്‍ സാഹചര്യം നിയമം എന്നിവയാണ് ഇന്നലെ പാസാക്കിയത്. തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ ഇവയിലുണ്ടെന്ന കാരണത്താല്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതു തള്ളിയാണ് ഇവ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നത്.
തൊഴില്‍വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാറാണ് സഭയില്‍ ഇവ അവതരിപ്പിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ രമ്യമായി പരിഹരിക്കാനും വ്യാവസായിക പുരോഗതി ഉറപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും സ്ഥിരം തൊഴിലെന്ന ആശയം ഇല്ലാതാക്കുകയും തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തടയുകയും ചെയ്യുന്നതാണ് പരിഷ്‌കാരമെന്നാണ് ആരോപണം.
ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ ഇനി നിയമിക്കാനും പിരിച്ചുവിടാനും സര്‍ക്കാര്‍ അനുമതി ആവശ്യമില്ല, തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി സേവന വ്യവസ്ഥകള്‍ തീരുമാനിക്കാം തുടങ്ങിയവയ്ക്കു പുറമേ തൊഴിലാളികളുടെ അവകാശങ്ങളിലും നിയന്ത്രണമുണ്ടാകും. 300ലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഇവയ്ക്കു സര്‍ക്കാരിന്റെ അനുമതി തേടണമെങ്കിലും ബന്ധപ്പെട്ട വകുപ്പ് നിശ്ചിത സമയത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. കൂടാതെ, തൊഴിലാളികള്‍ നിയമപരമായി നടത്തുന്ന സമരങ്ങള്‍ക്കും നിയന്ത്രണം വരും. ഇത്തരം സമരങ്ങള്‍ നടത്താന്‍ 60 ദിവസങ്ങള്‍ക്കു മുന്‍പ് നിശ്ചിത ട്രൈബ്യൂണലില്‍ നോട്ടിസ് നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ബില്ലുകള്‍. ബില്ലുകളുടെ കരട് പുറത്തുവന്നപ്പോള്‍ തന്നെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ മഴ മുന്നറിയിപ്പ്; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജീകരണങ്ങളുമായി അധികൃതർ

uae
  •  4 hours ago
No Image

18 മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍; ശക്തരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കി ബിജെപി സിപിഎമ്മിന് വഴിയൊരുക്കുന്നു; എന്‍കെ പ്രേമചന്ദ്രന്‍ 

Kerala
  •  5 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ വിമർശനം

Kerala
  •  5 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് ആവർത്തിച്ച് ഖത്തർ; പരമാധികാരം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

qatar
  •  5 hours ago
No Image

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം; യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു 

National
  •  5 hours ago
No Image

അദ്ദേഹം പരാജയപ്പെട്ട ക്യാപ്റ്റനായിരിക്കാം, പക്ഷേ രാജസ്ഥാൻ നായകനെ രക്ഷിക്കാൻ ആ സൂപ്പർ താരം തന്നെ വേണമെന്ന് ഇർഫാൻ പഠാൻ

Cricket
  •  5 hours ago
No Image

യുഎഇയിൽ കനത്ത മഴ തുടരുന്നു; അബുദബിയിലും അജ്മാനിലും ഒറ്റദിവസം പെയ്തത് ഒരു വർഷത്തെ മഴ

uae
  •  5 hours ago
No Image

അലി ലാരിജാനിക്ക് പകരക്കാരൻ; ഇറാൻ സുരക്ഷാ കൗൺസിൽ തലവനായി മുഹമ്മദ് ബാഖർ ദുൽഖദർ

International
  •  6 hours ago
No Image

കനത്ത മഴ തുടരുന്നു; ഒമാനിലെ എട്ട് ഗവര്‍ണറേറ്റുകളില്‍ വര്‍ക്ക് ഫ്രം ഹോം നീട്ടാന്‍ സാധ്യത

oman
  •  6 hours ago
No Image

വിസ കാലാവധി കഴിഞ്ഞവർക്കും യുഎഇയിലേക്ക് മടങ്ങാം; പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസവുമായി അധികൃതർ‌

uae
  •  6 hours ago