HOME
DETAILS

തകര്‍ന്ന യാനങ്ങള്‍ ശരിയാക്കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്

  
backup
September 15, 2018 | 7:37 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be

 

തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നാടും നഗരവും ആദരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിടയില്‍ തകര്‍ന്ന യാനങ്ങള്‍ ശരിയാക്കി നല്‍കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്. യാനങ്ങള്‍ തകര്‍ന്നതുമൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പല മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 669 യാനങ്ങളില്‍ 454 എണ്ണം കേടായി.
ഈ പട്ടിക ഫിഷറീസ് വകുപ്പ് മത്സ്യഫെഡിനു കൈമാറിയിട്ടുണ്ട്. യാനങ്ങള്‍ ശരിയാക്കാനുള്ള യാഡ് മത്സ്യഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ യാഡുകളില്‍ ശരിയാക്കിയശേഷം ബില്ല് മത്സ്യഫെഡിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം.
അവര്‍ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തശേഷം യാനത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതു ബാധകമാകുന്നത് ഫിഷറീസ് വകുപ്പ് വഴി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് മാത്രമാണ്. പൊലിസിന്റെ നിര്‍ദേശപ്രകാരം എത്തിയവര്‍ സഹായത്തിന് അപേക്ഷിക്കേണ്ടത് ജില്ലാഭരണകൂടം വഴിയാണ്. സ്വമേധയാ എത്തിയവര്‍ ഈ കണക്കിലൊന്നും ഉള്‍പെടില്ല.
ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ അറ്റകുറ്റപ്പണിക്കായി യാനങ്ങള്‍ യാഡുകളിലെത്തിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണക്കുകള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫിസിലില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 92 യാനങ്ങളും യന്ത്രങ്ങളും കേടായി. അറ്റകുറ്റപ്പണി പൂര്‍ത്തിയായ 19 യാനങ്ങളുടെ പണം നല്‍കി. ബാക്കിയുള്ളവയുടെ കണക്കെടുപ്പു നടക്കുന്നു.
ഏഴു യാനങ്ങള്‍ ശരിയാക്കാനുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഏഴു യാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 168 എണ്ണത്തിന് കേടുപാടുണ്ടായി. നൂറിലധികം യാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ബില്‍ നല്‍കിയവരുടെ പണം ഇനിയും നല്‍കിയിട്ടില്ല. ആകെ നഷ്ടം 74.24 ലക്ഷം.
എറണാകുളം ജില്ലയില്‍ 85 യാനങ്ങള്‍ തകരാറിലായി. 25 എണ്ണം ശരിയാക്കി. അതില്‍ പകുതിപേര്‍ക്ക് പണം നല്‍കി.
തൃശൂര്‍ ജില്ലയില്‍ 70 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതില്‍ രണ്ടെണ്ണം പൂര്‍ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും ഇവിടെ തുക വിതരണം ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 43 ബോട്ടുകള്‍ തകരാറിലായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പത്ത് വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ 

Kerala
  •  2 hours ago
No Image

വാഹനങ്ങള്‍ക്ക് നല്‍കേണ്ട എല്‍.പി.ജി, സിലിണ്ടറില്‍ നിറച്ചുനല്‍കി; വില 2000 രൂപ, തടഞ്ഞ് പൊലിസ് 

Kerala
  •  2 hours ago
No Image

ശബരിമല യുവതീപ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും; ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതർ; മന്ത്രി വി.എൻ. വാസവൻ

Kerala
  •  2 hours ago
No Image

ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് രാജിവെച്ചു

International
  •  2 hours ago
No Image

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി: മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍

Kerala
  •  2 hours ago
No Image

പാചകവാതക ക്ഷാമം: ഹോസ്റ്റലുകൾ കൂട്ടത്തോടെ പൂട്ടുന്നു; താമസക്കാർ ദുരിതത്തിൽ

Kerala
  •  2 hours ago
No Image

ചാട്ടം തടയാൻ ഷോക്ക്; തടവുപുള്ളികൾ രക്ഷപ്പെടാതിരിക്കാൻ ഒൻപത് ജയിലുകളിൽ കൂടി വൈദ്യുതിവേലി; 12 ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും

Kerala
  •  3 hours ago
No Image

ഒരു ബിരിയാണി തല്ലു കേസ്: ബിരിയാണി കഴിക്കാൻ പണം നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച് മലയാളി യുവാവ്

Kerala
  •  3 hours ago
No Image

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

uae
  •  3 hours ago
No Image

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

Kerala
  •  3 hours ago