HOME
DETAILS

തകര്‍ന്ന യാനങ്ങള്‍ ശരിയാക്കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്

  
backup
September 15, 2018 | 7:37 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be

 

തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നാടും നഗരവും ആദരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിടയില്‍ തകര്‍ന്ന യാനങ്ങള്‍ ശരിയാക്കി നല്‍കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്. യാനങ്ങള്‍ തകര്‍ന്നതുമൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പല മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 669 യാനങ്ങളില്‍ 454 എണ്ണം കേടായി.
ഈ പട്ടിക ഫിഷറീസ് വകുപ്പ് മത്സ്യഫെഡിനു കൈമാറിയിട്ടുണ്ട്. യാനങ്ങള്‍ ശരിയാക്കാനുള്ള യാഡ് മത്സ്യഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ യാഡുകളില്‍ ശരിയാക്കിയശേഷം ബില്ല് മത്സ്യഫെഡിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം.
അവര്‍ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തശേഷം യാനത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതു ബാധകമാകുന്നത് ഫിഷറീസ് വകുപ്പ് വഴി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് മാത്രമാണ്. പൊലിസിന്റെ നിര്‍ദേശപ്രകാരം എത്തിയവര്‍ സഹായത്തിന് അപേക്ഷിക്കേണ്ടത് ജില്ലാഭരണകൂടം വഴിയാണ്. സ്വമേധയാ എത്തിയവര്‍ ഈ കണക്കിലൊന്നും ഉള്‍പെടില്ല.
ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ അറ്റകുറ്റപ്പണിക്കായി യാനങ്ങള്‍ യാഡുകളിലെത്തിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണക്കുകള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫിസിലില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 92 യാനങ്ങളും യന്ത്രങ്ങളും കേടായി. അറ്റകുറ്റപ്പണി പൂര്‍ത്തിയായ 19 യാനങ്ങളുടെ പണം നല്‍കി. ബാക്കിയുള്ളവയുടെ കണക്കെടുപ്പു നടക്കുന്നു.
ഏഴു യാനങ്ങള്‍ ശരിയാക്കാനുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഏഴു യാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 168 എണ്ണത്തിന് കേടുപാടുണ്ടായി. നൂറിലധികം യാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ബില്‍ നല്‍കിയവരുടെ പണം ഇനിയും നല്‍കിയിട്ടില്ല. ആകെ നഷ്ടം 74.24 ലക്ഷം.
എറണാകുളം ജില്ലയില്‍ 85 യാനങ്ങള്‍ തകരാറിലായി. 25 എണ്ണം ശരിയാക്കി. അതില്‍ പകുതിപേര്‍ക്ക് പണം നല്‍കി.
തൃശൂര്‍ ജില്ലയില്‍ 70 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതില്‍ രണ്ടെണ്ണം പൂര്‍ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും ഇവിടെ തുക വിതരണം ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 43 ബോട്ടുകള്‍ തകരാറിലായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  7 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  7 days ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  7 days ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  7 days ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  7 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  7 days ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  7 days ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  7 days ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  7 days ago