HOME
DETAILS

തകര്‍ന്ന യാനങ്ങള്‍ ശരിയാക്കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്

  
backup
September 15, 2018 | 7:37 PM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be

 

തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ നാടും നഗരവും ആദരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിടയില്‍ തകര്‍ന്ന യാനങ്ങള്‍ ശരിയാക്കി നല്‍കുന്നതില്‍ മത്സ്യഫെഡിനു മെല്ലെപ്പോക്ക്. യാനങ്ങള്‍ തകര്‍ന്നതുമൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പല മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയിലാണ്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 4,537 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 669 യാനങ്ങളില്‍ 454 എണ്ണം കേടായി.
ഈ പട്ടിക ഫിഷറീസ് വകുപ്പ് മത്സ്യഫെഡിനു കൈമാറിയിട്ടുണ്ട്. യാനങ്ങള്‍ ശരിയാക്കാനുള്ള യാഡ് മത്സ്യഫെഡിനില്ലാത്തതിനാല്‍ സ്വകാര്യ യാഡുകളില്‍ ശരിയാക്കിയശേഷം ബില്ല് മത്സ്യഫെഡിന്റെ ഓഫിസില്‍ സമര്‍പ്പിക്കണം.
അവര്‍ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്തശേഷം യാനത്തിന്റെ ഉടമയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതു ബാധകമാകുന്നത് ഫിഷറീസ് വകുപ്പ് വഴി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് മാത്രമാണ്. പൊലിസിന്റെ നിര്‍ദേശപ്രകാരം എത്തിയവര്‍ സഹായത്തിന് അപേക്ഷിക്കേണ്ടത് ജില്ലാഭരണകൂടം വഴിയാണ്. സ്വമേധയാ എത്തിയവര്‍ ഈ കണക്കിലൊന്നും ഉള്‍പെടില്ല.
ഫിഷറീസ് വകുപ്പിന്റെ പട്ടികയിലുള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ അറ്റകുറ്റപ്പണിക്കായി യാനങ്ങള്‍ യാഡുകളിലെത്തിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. തിരുവനന്തപുരം ജില്ലയിലെ കണക്കുകള്‍ മത്സ്യഫെഡിന്റെ ജില്ലാ ഓഫിസിലില്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 92 യാനങ്ങളും യന്ത്രങ്ങളും കേടായി. അറ്റകുറ്റപ്പണി പൂര്‍ത്തിയായ 19 യാനങ്ങളുടെ പണം നല്‍കി. ബാക്കിയുള്ളവയുടെ കണക്കെടുപ്പു നടക്കുന്നു.
ഏഴു യാനങ്ങള്‍ ശരിയാക്കാനുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഏഴു യാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 168 എണ്ണത്തിന് കേടുപാടുണ്ടായി. നൂറിലധികം യാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ബില്‍ നല്‍കിയവരുടെ പണം ഇനിയും നല്‍കിയിട്ടില്ല. ആകെ നഷ്ടം 74.24 ലക്ഷം.
എറണാകുളം ജില്ലയില്‍ 85 യാനങ്ങള്‍ തകരാറിലായി. 25 എണ്ണം ശരിയാക്കി. അതില്‍ പകുതിപേര്‍ക്ക് പണം നല്‍കി.
തൃശൂര്‍ ജില്ലയില്‍ 70 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതില്‍ രണ്ടെണ്ണം പൂര്‍ണമായി തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിലര്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും ഇവിടെ തുക വിതരണം ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള 43 ബോട്ടുകള്‍ തകരാറിലായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  13 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  13 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  13 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  13 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  13 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  13 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  13 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  13 days ago