HOME
DETAILS

കെവിന്‍ വധക്കേസ് വിധി 22ലേക്ക് മാറ്റി, ദുരഭിമാനക്കൊലയെന്നതിന് വ്യക്തത വേണം

  
Web Desk
August 14 2019 | 20:08 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-22%e0%b4%b2%e0%b5%87

 

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് 22 ലേക്ക് മാറ്റി. കേസ് ദുരഭിമാനക്കൊലയാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നതിനായി മാറ്റിയത്. ഇന്നലെ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ദുരഭിമാനക്കൊലയാണോ എന്നതില്‍ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. താഴ്ന്ന ജാതിയിലുള്ള കെവിനുമായുള്ള വിവാഹബന്ധം അംഗീകരിക്കാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന വിശദീകരണം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കെവിന്‍ പിന്നാക്ക സമുദായക്കാരനാണ്. ഇതു സംബന്ധിച്ച് വില്ലേജില്‍ നിന്നും രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍ ഇത് ദുരഭിമാനക്കൊല തന്നെയാണ് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്‍ താഴ്ന്ന ജാതിയില്‍പെട്ട ആളായതിനാല്‍ നീനുവുമായുള്ള വിവാഹം അംഗീകരിക്കാന്‍ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തയാറായില്ല. മുഖ്യസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. ഇതെല്ലാം ജാതീയത വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ക്രൈസ്തവര്‍ക്കിടയില്‍ താഴ്ന്ന വിഭാഗമോ ഉയര്‍ന്ന വിഭാഗമോ ഇല്ലെന്നായിരുന്നു പ്രതിഭാഗം മറുവാദം ഉന്നയിച്ചത്. മൂന്നു തലമുറകളായി തങ്ങള്‍ ക്രൈസ്തവരാണെന്നാണ് മുഖ്യസാക്ഷി അനീഷ് പറഞ്ഞിട്ടുണ്ട്. കെവിന്റെയും തന്റെയും മുത്തച്ഛന്മാര്‍ മുതല്‍ ക്രിസ്ത്യാനികളായിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ വ്യത്യസ്ത ജാതി -മത വിഭാഗങ്ങളിലുള്ളവരാണെന്നും ഈ സാഹചര്യത്തില്‍ ദുരഭിമാനക്കൊലയെന്ന് എങ്ങനെ പറയാനാകുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കെവിന്റെയും നീനുവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്തിക്കൊടുക്കാമെന്ന് ചാക്കോ പൊലിസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. ദുരഭിമാനം ഉണ്ടെങ്കില്‍ ഇത് സമ്മതിക്കുമോയെന്നും പ്രതിഭാഗം ചോദിച്ചു. ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് ചാക്കോ ഇങ്ങനെ പറഞ്ഞതെന്ന് നീനുവും മൊഴി നല്‍കിയതായി പ്രതിഭാഗം കോടതിയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  9 hours ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  9 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  11 hours ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  11 hours ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  11 hours ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  12 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  12 hours ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  12 hours ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  12 hours ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  13 hours ago