HOME
DETAILS

കാണ്ടഹാറില്‍ മുതിര്‍ന്ന പൊലിസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

  
backup
October 19, 2018 | 9:05 PM

%e0%b4%95%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8

 

 

കാബൂള്‍: അഫ്ഗാനിസ്താനിലെ മുതിര്‍ന്ന പൊലിസ് കമാന്‍ഡറും അമേരിക്കന്‍ തോഴനുമായ ജനറല്‍ അബ്ദുല്‍ റാസിഖ് കൊല്ലപ്പെട്ടു. രഹസ്യ പീഡന സെല്ലുകളില്‍ ആയിരങ്ങളെ കൊലപ്പെടുത്തി കുപ്രസിദ്ധനായ കാണ്ടഹാര്‍ പൊലിസ് മേധാവിയായ അബ്ദുല്‍ റാസിഖിനെ ഗവര്‍ണറുടെ അംഗരക്ഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനില്‍ പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കാനിരിക്കെയാണു സംഭവം. ഇതേതുടര്‍ന്ന് കാണ്ടഹാറില്‍ തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്കു നീട്ടിവച്ചു.
നിരവധി തവണ താലിബാന്റെ വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ടയാളാണ് 39കാരനായ ജനറല്‍ റാസിഖ്. അമേരിക്കയുടെ ഇഷ്ടക്കാരനായ ഇദ്ദേഹത്തെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് 'ടോര്‍ച്ചറര്‍ ഇന്‍ ചീഫ് '(മുഖ്യ പീഡകന്‍) എന്നു വിശേഷിപ്പിച്ചിരുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ വിരുദ്ധ സൈനിക നീക്കങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് അദ്ദേഹം.
കാണ്ടഹാറില്‍ അതീവ സുരക്ഷയുള്ള കേന്ദ്രത്തില്‍ യു.എസ്-നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്‌കോട്ട് മില്ലറുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ജനറല്‍ അബ്ദുല്‍ റാസിഖിനു വെടിയേറ്റത്. യോഗം നടക്കുന്ന റൂമിലേക്ക് ഗവര്‍ണറുടെ സുരക്ഷാഭടന്റെ വേഷത്തിലെത്തിയ അക്രമി നിരവധി തവണ നിറയൊഴിച്ചു. സംഭവത്തില്‍ റാസിഖിനു പുറമെ പ്രവിശ്യാ ഇന്റലിജന്‍സ് മേധാവിയും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ കാണ്ടഹാര്‍ പ്രവിശ്യാ ഗവര്‍ണറും രണ്ട് അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടും. സംഭവത്തിനു പിന്നില്‍ താലിബാനാണെന്നാണു കരുതപ്പെടുന്നത്. എന്നാല്‍, പുറത്തുനിന്നെത്തിയ നുഴഞ്ഞുകയറ്റക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് താലിബാന്‍ പ്രതികരിച്ചു.വിദേശ സൈന്യത്തിന് കാണ്ടഹാര്‍ പ്രവിശ്യയില്‍ എല്ലാവിധ സുരക്ഷയുമൊരുക്കിയ ജനറല്‍ റാസിഖ് രഹസ്യ പീഡന സെല്ലുകള്‍ നിര്‍മിച്ച് ആയിരക്കണക്കിനു താലിബാന്‍ തടവുകാരെ വധിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
സെല്ലില്‍ വച്ച് തടവുപുള്ളികളുടെ വൃഷണങ്ങള്‍ തകര്‍ത്തായിരുന്നു പീഡനമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് താലിബാന്റെ ഹിറ്റ്‌ലിസ്റ്റിലും അദ്ദേഹം ഉള്‍പ്പെട്ടു. ആരോപണം റാസിഖ് നിഷേധിച്ചിട്ടുണ്ട്. 2017ല്‍ യു.എ.ഇയില്‍ നടന്ന ബോംബാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് റാസിഖ് രക്ഷപ്പെട്ടത്. സംഭവത്തില്‍ അഫ്ഗാനിസ്താനിലെ യു.എ.ഇ അംബാസഡറടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കാണ്ടഹാര്‍ പ്രവിശ്യയെ ലോഹക്കരങ്ങള്‍ കൊണ്ടു നിയന്ത്രിച്ച ജനറല്‍ അബ്ദുല്‍ റാസിഖ് താലിബാന് അനഭിമതനാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയനാണ്. അഫ്ഗാനിലെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായാണ് അബ്ദുല്‍ റാസിഖിനെ അമേരിക്ക കരുതുന്നത്. 1994ല്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ പിതാവിനെ നഷ്ടമായ ശേഷമാണ് ജനറല്‍ റാസിഖ് സൈന്യത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഘട്ടംഘട്ടമായായിരുന്നു അഫ്ഗാനിലെ തന്നെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ ജീവനക്കാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  a few seconds ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  17 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  19 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  20 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  39 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  40 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  40 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി  ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago