HOME
DETAILS

സമുദ്ര ജലകൃഷി നയം മത്സ്യോല്‍പാദനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷ

  
backup
November 17, 2018 | 9:47 PM

%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%9c%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af

മലപ്പുറം: ദേശീയ സമുദ്ര ജലകൃഷി നയം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍, നയം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ രാജ്യത്ത് മത്സ്യോല്‍പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. നയരൂപീകരണത്തിന്റെ ഭാഗമായി നടന്ന പഠനങ്ങളിലെ കണ്ടെത്തലുകളാണ് കേന്ദ്ര ഫിഷറീസ് വകുപ്പ് അധികൃതര്‍ക്ക് ഈ പ്രതീക്ഷ നല്‍കുന്നത്.
ഇപ്പോള്‍ രാജ്യത്ത് മത്സ്യത്തിനുള്ള ആവശ്യത്തില്‍ വളരെ ചെറിയൊരു പങ്ക് മാത്രമാണ് സമുദ്ര മത്സ്യകൃഷിയില്‍ നിന്ന് ലഭിക്കുന്നത്. ഈ രീതിയിലൂടെ രാജ്യത്ത് പ്രതിവര്‍ഷം 0.05 ദശലക്ഷം ടണ്‍ മത്സ്യം മാത്രമാണ് ലഭിക്കുന്നത്.
നയം പ്രാവര്‍ത്തികമായാല്‍ അത് 16 ദശലക്ഷം ടണ്‍ വരെ ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉല്‍പാദനം ഇത്രയധികം വര്‍ധിപ്പിക്കാന്‍ കൃഷിക്കനുയോജ്യമായ സമുദ്രപ്രദേശം രാജ്യത്തിന്റെ നിയന്ത്രണത്തിലുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ മത്സ്യ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുമുണ്ടാകും. ശുദ്ധജല മത്സ്യകൃഷി വഴിയുള്ള മത്സ്യോല്‍പാദനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും സമുദ്ര ജലകൃഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല.
ആവശ്യമായ സമുദ്രപ്രദേശം കൈവശമുള്ള സാഹചര്യത്തിലാണ് ഈ അവസ്ഥ. അതു പരിഹരിക്കാന്‍ കേന്ദ്രം പുറത്തുവിട്ട കരടു സമുദ്ര മത്സ്യകൃഷി നയം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സമുദ്രത്തില്‍ അനുയോജ്യമായ പ്രദേശങ്ങള്‍ വളച്ചുകെട്ടി സ്വകാര്യ സംരംഭകര്‍ക്കു പാട്ടത്തിനു നല്‍കാന്‍ കരടു നയം നിര്‍ദേശിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഈ മേഖലയില്‍ ഏതാനും ചെറുകിട സംരംഭകര്‍ മാത്രമാണുള്ളത്. വന്‍കിട നിക്ഷേപമുണ്ടായാല്‍ ഉല്‍പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നയം സംബന്ധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
പാട്ടത്തിനു നല്‍കുന്ന സമുദ്രഭാഗത്തേക്ക് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും പ്രവേശനം നിഷേധിക്കണമെന്ന നയത്തിലെ നിര്‍ദേശമാണ് ഈ ആശങ്കയ്ക്കു കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  3 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  3 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  3 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  3 days ago