HOME
DETAILS

വരണ്ട കാലത്തിന്റെ പ്രാര്‍ഥനകള്‍

  
backup
November 24, 2018 | 7:07 PM

dry-time-prays-spm-sunday-prabhaatham

#പി.ആര്‍ രഘുനാഥ്

 

മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞുവീശുന്ന കാറ്റില്‍, പുതപ്പു നീക്കിയ ഓറഞ്ചല്ലികളുടെ നിഷ്‌കളങ്ക മധുരത്തില്‍, വിളറിയ സാന്ധ്യവെളിച്ചത്തില്‍, പിന്നെ ഡെറ്റോള്‍ മണക്കുന്ന സിസ്റ്ററുടെ വെള്ളക്കോട്ടില്‍ മരണം മുദ്രവയ്ക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
ഓരോന്നോര്‍ത്ത് അയാളിരുന്നു. അയാള്‍ക്കരികില്‍, പച്ചവിരിപ്പിച്ച ഇരുമ്പുകട്ടിലില്‍ അച്ഛന്‍ കിടന്നു. പുതപ്പു നീങ്ങിയ ശോഷിച്ച നെഞ്ചിന്‍കൂട്ടില്‍ വെള്ളരിപ്പിറാക്കള്‍ കുറുകി. ഡ്രിപ് സ്റ്റാന്‍ഡില്‍നിന്ന് കൈഞരമ്പിലേക്കു ജീവജലം മുറിഞ്ഞൊഴുകി.


ഒരിക്കല്‍ മുഖവുരയേതുമില്ലാതെ അച്ഛന്‍ പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം ബോഡി. കുട്ടികള്‍ അതു കീറിമുറിച്ചു പഠിക്കട്ടെ.''
ഉള്ളിലെ ക്ഷോഭം പുറത്തുകാണിക്കാതെ അയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനു വേണ്ടി ജീവിച്ച ഒരാള്‍ അതേ ലോകത്തിനു മരണത്തിനുശേഷം തന്നെ വിട്ടുകൊടുക്കുന്നു. പക്ഷെ, ഇന്നലെ....
ഇന്നലെയാണ് അവര്‍ വന്നത്. രണ്ടു ചെറുപ്പക്കാര്‍. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ച് അവരില്‍ ഒരാള്‍ പറഞ്ഞു:
''മിസ്റ്റര്‍ മോഹന്‍, അച്ഛന്‍ വൈകാതെ മരിക്കും. ബോഡി ഞങ്ങളുടെ കോളജിനു തരിക. വെറുതെ വേണ്ട. നല്ല തുക തരാം.''
എന്തു പറയണമെന്നറിയാതെ അന്തിച്ചുനില്‍ക്കെ മൊബൈല്‍ നമ്പര്‍ തന്ന് അവര്‍ പോയി. അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണുകള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അയാള്‍ അച്ഛനെ നോക്കി. കണ്ണുകളടച്ച്, ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ കാറ്റില്‍ പതിയെ ഇളകി. അപ്പോള്‍ അയാള്‍ സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. ഒരു മരണം കൊണ്ടു മറ്റൊരാളുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണൊരു തെറ്റ്?
നാളെ തന്റെ മക്കള്‍ തന്റെ മരണത്തിനായി പ്രാര്‍ഥിക്കും, തീര്‍ച്ച!


അതിന്റെ ഒരു തുടക്കം പോലെ അയാള്‍ കണ്ണുകളടച്ച് അച്ഛന്റെ മരണത്തിനായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  4 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  4 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  4 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 hours ago