HOME
DETAILS

വരണ്ട കാലത്തിന്റെ പ്രാര്‍ഥനകള്‍

  
backup
November 24, 2018 | 7:07 PM

dry-time-prays-spm-sunday-prabhaatham

#പി.ആര്‍ രഘുനാഥ്

 

മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞുവീശുന്ന കാറ്റില്‍, പുതപ്പു നീക്കിയ ഓറഞ്ചല്ലികളുടെ നിഷ്‌കളങ്ക മധുരത്തില്‍, വിളറിയ സാന്ധ്യവെളിച്ചത്തില്‍, പിന്നെ ഡെറ്റോള്‍ മണക്കുന്ന സിസ്റ്ററുടെ വെള്ളക്കോട്ടില്‍ മരണം മുദ്രവയ്ക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
ഓരോന്നോര്‍ത്ത് അയാളിരുന്നു. അയാള്‍ക്കരികില്‍, പച്ചവിരിപ്പിച്ച ഇരുമ്പുകട്ടിലില്‍ അച്ഛന്‍ കിടന്നു. പുതപ്പു നീങ്ങിയ ശോഷിച്ച നെഞ്ചിന്‍കൂട്ടില്‍ വെള്ളരിപ്പിറാക്കള്‍ കുറുകി. ഡ്രിപ് സ്റ്റാന്‍ഡില്‍നിന്ന് കൈഞരമ്പിലേക്കു ജീവജലം മുറിഞ്ഞൊഴുകി.


ഒരിക്കല്‍ മുഖവുരയേതുമില്ലാതെ അച്ഛന്‍ പറഞ്ഞു: ''ഞാന്‍ മരിച്ചാല്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം ബോഡി. കുട്ടികള്‍ അതു കീറിമുറിച്ചു പഠിക്കട്ടെ.''
ഉള്ളിലെ ക്ഷോഭം പുറത്തുകാണിക്കാതെ അയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനു വേണ്ടി ജീവിച്ച ഒരാള്‍ അതേ ലോകത്തിനു മരണത്തിനുശേഷം തന്നെ വിട്ടുകൊടുക്കുന്നു. പക്ഷെ, ഇന്നലെ....
ഇന്നലെയാണ് അവര്‍ വന്നത്. രണ്ടു ചെറുപ്പക്കാര്‍. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ച് അവരില്‍ ഒരാള്‍ പറഞ്ഞു:
''മിസ്റ്റര്‍ മോഹന്‍, അച്ഛന്‍ വൈകാതെ മരിക്കും. ബോഡി ഞങ്ങളുടെ കോളജിനു തരിക. വെറുതെ വേണ്ട. നല്ല തുക തരാം.''
എന്തു പറയണമെന്നറിയാതെ അന്തിച്ചുനില്‍ക്കെ മൊബൈല്‍ നമ്പര്‍ തന്ന് അവര്‍ പോയി. അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണുകള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അയാള്‍ അച്ഛനെ നോക്കി. കണ്ണുകളടച്ച്, ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ കാറ്റില്‍ പതിയെ ഇളകി. അപ്പോള്‍ അയാള്‍ സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. ഒരു മരണം കൊണ്ടു മറ്റൊരാളുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണൊരു തെറ്റ്?
നാളെ തന്റെ മക്കള്‍ തന്റെ മരണത്തിനായി പ്രാര്‍ഥിക്കും, തീര്‍ച്ച!


അതിന്റെ ഒരു തുടക്കം പോലെ അയാള്‍ കണ്ണുകളടച്ച് അച്ഛന്റെ മരണത്തിനായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  7 minutes ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  8 minutes ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  9 minutes ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  15 minutes ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  23 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  28 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  31 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  33 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  42 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  an hour ago