HOME
DETAILS

സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും പട്ടിക ജാതിക്കാര്‍ പുറത്ത്; വിലക്കിന് പിന്തുണയുമായി പി. ജയരാജനും എം.വി ജയരാജനും

  
backup
November 28, 2018 | 1:14 PM

temple-entrance-issue-cpm-ruling-support-knr-district-leaders

കോഴിക്കോട്: സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും ആചാരത്തിന്റെ പേരില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക്. വിലക്കിനെതിരേ പട്ടിക വിഭാഗക്കാര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ആചാര സംരക്ഷണ വാദവുമായി രംഗത്തുവന്നവര്‍ക്ക് പിന്തുണയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയെന്നും ആരോപണം.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള തിരുവായുധം എഴുന്നള്ളത്ത് എന്ന ചടങ്ങില്‍ നിന്നും പ്രദേശത്തെ പട്ടികജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുള്ളതെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രം സി.പി.എം നേതാക്കളാണ് ഭരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അയിത്തം ആചരിക്കുന്ന ചടങ്ങിന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഉത്സവത്തിന് ക്ഷേത്രത്തിലെ ഈ അനാചാരത്തിനുള്ള സംരക്ഷണവുമായി രംഗത്തുവന്നതും നേതൃത്വം കൊടുത്തതും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജനുമാണ്. ഈ ക്ഷേത്രത്തിന് എതിരേ അയിത്തോച്ചാടന നിരോധന നിയമം അനുസരിച്ച് വളപട്ടണം പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെ പേരില്‍ നടക്കുന്ന ഇത്തരം അനാചാരം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 17ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആചാര സംരക്ഷണ വാദം പറഞ്ഞു സമരം നയിക്കുന്നതിനെതിരേ സി.പി.എമ്മും സര്‍ക്കാരും നവോത്ഥാന നിലപാടുകള്‍ പറഞ്ഞ് എതിരുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതും ഇതിന് പാര്‍ട്ടി പിന്തുണക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago