HOME
DETAILS

സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും പട്ടിക ജാതിക്കാര്‍ പുറത്ത്; വിലക്കിന് പിന്തുണയുമായി പി. ജയരാജനും എം.വി ജയരാജനും

  
backup
November 28, 2018 | 1:14 PM

temple-entrance-issue-cpm-ruling-support-knr-district-leaders

കോഴിക്കോട്: സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും ആചാരത്തിന്റെ പേരില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക്. വിലക്കിനെതിരേ പട്ടിക വിഭാഗക്കാര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ആചാര സംരക്ഷണ വാദവുമായി രംഗത്തുവന്നവര്‍ക്ക് പിന്തുണയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയെന്നും ആരോപണം.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള തിരുവായുധം എഴുന്നള്ളത്ത് എന്ന ചടങ്ങില്‍ നിന്നും പ്രദേശത്തെ പട്ടികജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുള്ളതെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രം സി.പി.എം നേതാക്കളാണ് ഭരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അയിത്തം ആചരിക്കുന്ന ചടങ്ങിന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഉത്സവത്തിന് ക്ഷേത്രത്തിലെ ഈ അനാചാരത്തിനുള്ള സംരക്ഷണവുമായി രംഗത്തുവന്നതും നേതൃത്വം കൊടുത്തതും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജനുമാണ്. ഈ ക്ഷേത്രത്തിന് എതിരേ അയിത്തോച്ചാടന നിരോധന നിയമം അനുസരിച്ച് വളപട്ടണം പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെ പേരില്‍ നടക്കുന്ന ഇത്തരം അനാചാരം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 17ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആചാര സംരക്ഷണ വാദം പറഞ്ഞു സമരം നയിക്കുന്നതിനെതിരേ സി.പി.എമ്മും സര്‍ക്കാരും നവോത്ഥാന നിലപാടുകള്‍ പറഞ്ഞ് എതിരുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതും ഇതിന് പാര്‍ട്ടി പിന്തുണക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  2 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  2 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  2 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  2 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  2 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  2 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  2 days ago