HOME
DETAILS

സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും പട്ടിക ജാതിക്കാര്‍ പുറത്ത്; വിലക്കിന് പിന്തുണയുമായി പി. ജയരാജനും എം.വി ജയരാജനും

  
backup
November 28, 2018 | 1:14 PM

temple-entrance-issue-cpm-ruling-support-knr-district-leaders

കോഴിക്കോട്: സി.പി.എം ഭരിക്കുന്ന ക്ഷേത്രത്തിലും ആചാരത്തിന്റെ പേരില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക്. വിലക്കിനെതിരേ പട്ടിക വിഭാഗക്കാര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ആചാര സംരക്ഷണ വാദവുമായി രംഗത്തുവന്നവര്‍ക്ക് പിന്തുണയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ടെത്തിയെന്നും ആരോപണം.

കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള തിരുവായുധം എഴുന്നള്ളത്ത് എന്ന ചടങ്ങില്‍ നിന്നും പ്രദേശത്തെ പട്ടികജാതിക്കാരെ മാറ്റി നിര്‍ത്തുന്നതിനാണ് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുള്ളതെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഈ ക്ഷേത്രം സി.പി.എം നേതാക്കളാണ് ഭരിക്കുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേ അയിത്തം ആചരിക്കുന്ന ചടങ്ങിന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഉത്സവത്തിന് ക്ഷേത്രത്തിലെ ഈ അനാചാരത്തിനുള്ള സംരക്ഷണവുമായി രംഗത്തുവന്നതും നേതൃത്വം കൊടുത്തതും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജനുമാണ്. ഈ ക്ഷേത്രത്തിന് എതിരേ അയിത്തോച്ചാടന നിരോധന നിയമം അനുസരിച്ച് വളപട്ടണം പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെ പേരില്‍ നടക്കുന്ന ഇത്തരം അനാചാരം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 17ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ ഇതൊന്നും ബാധകമല്ല. അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആചാര സംരക്ഷണ വാദം പറഞ്ഞു സമരം നയിക്കുന്നതിനെതിരേ സി.പി.എമ്മും സര്‍ക്കാരും നവോത്ഥാന നിലപാടുകള്‍ പറഞ്ഞ് എതിരുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാര്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതും ഇതിന് പാര്‍ട്ടി പിന്തുണക്കുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  2 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  2 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  2 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  2 days ago