HOME
DETAILS

അടൂര്‍, വയനാട് കോളജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കി

  
backup
September 06, 2017 | 10:57 PM

%e0%b4%85%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവിലൂടെ മെഡിക്കല്‍ പ്രവേശനത്തിനു താല്‍ക്കാലിക അനുമതി നേടിയ രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനനടപടികള്‍ സുപ്രിംകോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍ കോളജിന് പിന്നലെ ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനമാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതു ചൂണ്ടിക്കാട്ടിയാണ് പ്രവേശനം റദ്ദാക്കിയത്. ഈ മൂന്നു കോളജുകളിലെയും പ്രവേശനത്തിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
അംഗീകാരം ഇല്ലാത്ത കോളജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ കേരളാ ഹൈക്കോടതിയുടെ നീക്കം നീതിന്യായ ധാര്‍മികതക്ക് നിരക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ കോളജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ ഇന്നലത്തെ ഉത്തരവ്.
പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും പ്രവേശന നടപടിക്ക് അംഗീകാരം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി കഴിഞ്ഞദിവസം വാദിച്ചിരുന്നു. എന്നാല്‍, സുപ്രിംകോടതി ഇക്കാര്യം അംഗീകരിച്ചില്ല.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹരജിയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, ഈ മൂന്നു കേളജുകളിലെയും പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരേ സ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചാണ് താല്‍ക്കാലിക പ്രവേശനാനുമതി നേടിയത്.
എന്നാല്‍ ഹൈക്കോടതി ഇളവുനല്‍കിയത് ചോദ്യംചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  13 hours ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  13 hours ago
No Image

പഠനത്തോടൊപ്പം നായ്ക്കളെ പരിപാലിക്കുന്ന ജോലി; ഉടമസ്ഥൻ പോയതോടെ നായകളുടെ ആക്രമണം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

International
  •  13 hours ago
No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  14 hours ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

എത്യോപ്യൻ അഗ്നിപർവത സ്ഫോടനം യുഎഇയെ ബാധിക്കാത്തതിന് കാരണം ഇത്

uae
  •  14 hours ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ

crime
  •  14 hours ago
No Image

ദുബൈയിലെ '3 ഡേ സൂപ്പർ സെയിൽ' അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

uae
  •  14 hours ago
No Image

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

International
  •  14 hours ago
No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  15 hours ago