HOME
DETAILS

മദ്യനയത്തിനെതിരേ സി.പി.ഐ; പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി

  
backup
March 31, 2022 | 8:19 PM

state-kerala-cpi-13454135465

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ അതൃപ്തി പ്രകടമാക്കി സി.പി.ഐ നേതാക്കള്‍. മദ്യനയം പുനഃപരിശോധിക്കണമെന്ന് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും ആവശ്യപ്പെട്ടു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ചതിലാണ് സി.പി.ഐ നേതാക്കളുടെ അതൃപ്തി.
മദ്യനയത്തില്‍ കാര്യമായ മാറ്റമില്ലാത്തതിനാലാണ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതെന്നായിരുന്നു മുന്നണി കണ്‍വിനര്‍ എ. വിജയരാഘവന്റെ ന്യായീകരണം.

എന്നാല്‍ മുന്നണിയുടെ നയത്തിനു വിരുദ്ധമായ നിലപാടാണ് പുതിയ മദ്യനയത്തില്‍ സ്വീകരിച്ചതെന്നാണ് സി.പി.ഐയുടെ വാദം. സി.പി.ഐ അനുകൂല ചെത്തുതൊഴിലാളി യൂനിയന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളൊന്നും പുതിയ മദ്യനയത്തില്‍ പരിഗണിച്ചിട്ടുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നാണ് എ.ഐ.ടി.യു.സി നിലപാട്. ഇക്കാര്യം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആലപ്പുഴയില്‍ തുറന്നുപറയുകയും ചെയ്തു.
രാജേന്ദ്രന്റെ അഭിപ്രായം ശരിവച്ചുകൊണ്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി പ്രതികരിച്ചത്. മദ്യനയം സംബന്ധിച്ച് രാജേന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. പരമ്പാരഗത തൊഴില്‍ മേഖലയായ കള്ളുചെത്ത് മേഖലയെ അവഗണിക്കുകയും വീര്യം കൂടിയ വിദേശമദ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്ന് കെ.പി രാജേന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. വിദേശമദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. പൂട്ടിയ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന സര്‍ക്കാര്‍ പൂട്ടിയ വിദേശമദ്യഷാപ്പുകള്‍ തുറക്കുമെന്നാണ് മദ്യനയത്തില്‍ പറയുന്നത്. ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. മദ്യനയത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ വീട്ടില്‍ എസ്.ഐ.ടി പരിശോധന; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ തേടുന്നു

Kerala
  •  5 days ago
No Image

ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി 

Kerala
  •  5 days ago
No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  5 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  5 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  5 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  5 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

Kerala
  •  5 days ago
No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  5 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  5 days ago