HOME
DETAILS

മലപ്പുറത്തെ സി.പി.എം നേതാവായ അധ്യാപകന്റെ ലൈംഗിക പീഡന കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന്, പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

  
backup
June 09, 2022 | 5:33 AM

cpm-leader-in-malappuram-to-move-to-sabotage-teachers-sexual-harassment-case-2022

മലപ്പുറം: സെന്റ് ജെമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും സി.പി.എം നേതാവും നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം.
പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ നല്‍കിയ മാസ് പെറ്റീഷനില്‍ ഇതുവരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സമര്‍പ്പിച്ച പരാതിയാണ് പ്രധാനം. അതില്‍ കേസുപോലും എടുക്കാതെ രണ്ടു പോക്‌സോ കേസുകളില്‍ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നതെന്നും പൂര്‍വ വിദ്യാര്‍ഥിയും അഭിഭാഷകയുമായ അഡ്വ.ബീന പിള്ള പറഞ്ഞു.

മുപ്പതു വര്‍ഷത്തോളം സ്‌കൂളില്‍ ജോലി ചെയ്ത പ്രതി നിരവധി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്തതായി നല്‍കിയ പരാതി പൊലിസ് ഗൗരവത്തിലെടുത്തില്ലെന്നത് ആശങ്കാജനകമാണെന്നും ഇവര്‍ പറഞ്ഞു.

30 വര്‍ഷത്തോളം സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു ചൂണ്ടിക്കാട്ടി പൂര്‍വ വിദ്യാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിക്കാണ് മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. എസ്.പി ഇത് അന്വേഷണത്തിനായി താഴേത്തട്ടിലേക്കു കൈമാറിയെങ്കിലും ഒരു മാസമായിട്ടും ഈ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മാസ് പെറ്റീഷനുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ, പൊലിസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തെത്തി.

പോക്സോ ഉള്‍പ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

പോക്സോ നിയമം വരുന്നതിന് മുന്‍പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ നസര്‍- എഫ്‌സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ

National
  •  15 days ago
No Image

ക്ലാസ്മുറിയിലെ ചൂരൽ പ്രയോ​ഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി

Kerala
  •  15 days ago
No Image

യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  15 days ago
No Image

ഫ്രഷ്‌കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍

Kerala
  •  15 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു

Kerala
  •  15 days ago
No Image

ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി

uae
  •  15 days ago
No Image

കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി

Kerala
  •  15 days ago
No Image

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ്‌ചെയ്തു

National
  •  15 days ago
No Image

അമീബിക് കേസുകള്‍ കൂടുന്നു; തിരുവനന്തപുരം സ്വദേശിനിക്ക് രോഗബാധ; അതീവ ജാഗ്രതയിൽ നാട്

Kerala
  •  15 days ago
No Image

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  15 days ago