HOME
DETAILS

മലപ്പുറത്തെ സി.പി.എം നേതാവായ അധ്യാപകന്റെ ലൈംഗിക പീഡന കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന്, പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല

  
backup
June 09, 2022 | 5:33 AM

cpm-leader-in-malappuram-to-move-to-sabotage-teachers-sexual-harassment-case-2022

മലപ്പുറം: സെന്റ് ജെമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും സി.പി.എം നേതാവും നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം.
പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ നല്‍കിയ മാസ് പെറ്റീഷനില്‍ ഇതുവരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ സമര്‍പ്പിച്ച പരാതിയാണ് പ്രധാനം. അതില്‍ കേസുപോലും എടുക്കാതെ രണ്ടു പോക്‌സോ കേസുകളില്‍ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നതെന്നും പൂര്‍വ വിദ്യാര്‍ഥിയും അഭിഭാഷകയുമായ അഡ്വ.ബീന പിള്ള പറഞ്ഞു.

മുപ്പതു വര്‍ഷത്തോളം സ്‌കൂളില്‍ ജോലി ചെയ്ത പ്രതി നിരവധി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്തതായി നല്‍കിയ പരാതി പൊലിസ് ഗൗരവത്തിലെടുത്തില്ലെന്നത് ആശങ്കാജനകമാണെന്നും ഇവര്‍ പറഞ്ഞു.

30 വര്‍ഷത്തോളം സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നു ചൂണ്ടിക്കാട്ടി പൂര്‍വ വിദ്യാര്‍ഥികള്‍ ജില്ലാ പൊലിസ് മേധാവിക്കാണ് മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചത്. എസ്.പി ഇത് അന്വേഷണത്തിനായി താഴേത്തട്ടിലേക്കു കൈമാറിയെങ്കിലും ഒരു മാസമായിട്ടും ഈ പരാതിയില്‍ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മാസ് പെറ്റീഷനുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതോടെ, പൊലിസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തെത്തി.

പോക്സോ ഉള്‍പ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

പോക്സോ നിയമം വരുന്നതിന് മുന്‍പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  7 days ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  7 days ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  7 days ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  7 days ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  7 days ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  7 days ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  7 days ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  7 days ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  7 days ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  7 days ago