HOME
DETAILS

യു.എ.ഇയിലെ സ്വദേശിവത്ക്കരണം; 42,000 ദിര്‍ഹം വരെ പിഴ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
backup
June 23, 2023 | 3:04 PM

emiratisation-in-uae-how-to-avoid-dh42000-fine-g

യു.എ.ഇയിലെ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യാഴാഴ്ച വളരെ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്ക്കരണത്തിനായി നല്‍കപ്പെട്ട ഈ വര്‍ഷത്തിന്റെ ആദ്യപകുതിക്കുളള ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കാനുളള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനം സ്വദേശി ജോലിക്കാരെ നിയമിക്കാനായി നല്‍കിയ കാലാവധി അവസാനിക്കുന്നതിന് ഇനി 15 ദിവസം കൂടി മാത്രമാണ് ബാക്കിയുളളത്. ജൂലൈ ഏഴിന് മുന്‍പ് ഈ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനികള്‍ 42,000 ദിര്‍ഹം പിഴയടക്കേണ്ടതായി വരും.

രാജ്യത്തെ സ്വദേശിവത്ക്കരണത്തിനായിട്ടുളള പദ്ധതികള്‍ പ്രകാരം എല്ലാ കമ്പനികളും 2026വരെ അവരുടെ തൊഴിലാളികളുടെ എണ്ണത്തിലേക്ക് ഓരോ വര്‍ഷവും 2 ശതമാനം സ്വദേശികളെ വീതം നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം മുതല്‍ ഇത്തരത്തില്‍ 2 ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനായി ഒരു പുതിയ രീതി നിലവില്‍ വന്നിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ വേറൊരു ശതമാനവുമായി തൊഴിലാളികളെ നിയമിച്ചാല്‍ മതിയാകും.

യു.എ.ഇ മിക്കവാറും എല്ലാ കമ്പനികളും തന്നെ 2022 അവസാനിച്ചപ്പോഴേക്കും അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് ശതമാനം ആളുകളേയും സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. ജൂണ്‍ 30 ആകുമ്പോഴേക്കും ഒരു ശതമാനം തൊഴിലാളികളെക്കൂടി കമ്പനികള്‍ സ്വദേശിവത്ക്കരിക്കും. 3 ശതമാനം സ്വദേശിവത്ക്കരണം എന്ന ടാര്‍ഗറ്റിലേക്കെത്താനുളള ഡെഡ്‌ലൈന്‍ ജൂലൈ ഏഴ് വരെ നീട്ടിയിട്ടുമുണ്ട്.

ജൂലൈ എട്ട് മുതല്‍ 2023 അവസാനം വരെയുളള കാലഘട്ടത്തിനിടയില്‍ തങ്ങളുടെ തൊഴില്‍സേനയുടെ എണ്ണത്തില്‍ ഒരു ശതമാനം കൂടി കമ്പനികള്‍ക്ക് സ്വദേശിവത്ക്കരിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഡിസംബര്‍ 31 ആകുമ്പോഴേക്കും എമിറേറ്റ്‌സിലെ കമ്പനികള്‍ അവരുടെ മൊത്തം തൊഴിലാളികളില്‍ 4 ശതമാനം പേരേയും സ്വദേശിവത്ക്കരിച്ചിരിക്കണം.

Content Highlights:emiratisation in uae how to avoid dh42000 fine


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവെട്ടി മഴ പെയ്യും ! ഒന്‍പത് ജില്ലകള്‍ക്ക് ഇന്നും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago