HOME
DETAILS

യു.എ.ഇയിലെ സ്വദേശിവത്ക്കരണം; 42,000 ദിര്‍ഹം വരെ പിഴ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
backup
June 23, 2023 | 3:04 PM

emiratisation-in-uae-how-to-avoid-dh42000-fine-g

യു.എ.ഇയിലെ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യാഴാഴ്ച വളരെ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്ക്കരണത്തിനായി നല്‍കപ്പെട്ട ഈ വര്‍ഷത്തിന്റെ ആദ്യപകുതിക്കുളള ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കാനുളള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനം സ്വദേശി ജോലിക്കാരെ നിയമിക്കാനായി നല്‍കിയ കാലാവധി അവസാനിക്കുന്നതിന് ഇനി 15 ദിവസം കൂടി മാത്രമാണ് ബാക്കിയുളളത്. ജൂലൈ ഏഴിന് മുന്‍പ് ഈ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനികള്‍ 42,000 ദിര്‍ഹം പിഴയടക്കേണ്ടതായി വരും.

രാജ്യത്തെ സ്വദേശിവത്ക്കരണത്തിനായിട്ടുളള പദ്ധതികള്‍ പ്രകാരം എല്ലാ കമ്പനികളും 2026വരെ അവരുടെ തൊഴിലാളികളുടെ എണ്ണത്തിലേക്ക് ഓരോ വര്‍ഷവും 2 ശതമാനം സ്വദേശികളെ വീതം നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം മുതല്‍ ഇത്തരത്തില്‍ 2 ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനായി ഒരു പുതിയ രീതി നിലവില്‍ വന്നിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ വേറൊരു ശതമാനവുമായി തൊഴിലാളികളെ നിയമിച്ചാല്‍ മതിയാകും.

യു.എ.ഇ മിക്കവാറും എല്ലാ കമ്പനികളും തന്നെ 2022 അവസാനിച്ചപ്പോഴേക്കും അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് ശതമാനം ആളുകളേയും സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. ജൂണ്‍ 30 ആകുമ്പോഴേക്കും ഒരു ശതമാനം തൊഴിലാളികളെക്കൂടി കമ്പനികള്‍ സ്വദേശിവത്ക്കരിക്കും. 3 ശതമാനം സ്വദേശിവത്ക്കരണം എന്ന ടാര്‍ഗറ്റിലേക്കെത്താനുളള ഡെഡ്‌ലൈന്‍ ജൂലൈ ഏഴ് വരെ നീട്ടിയിട്ടുമുണ്ട്.

ജൂലൈ എട്ട് മുതല്‍ 2023 അവസാനം വരെയുളള കാലഘട്ടത്തിനിടയില്‍ തങ്ങളുടെ തൊഴില്‍സേനയുടെ എണ്ണത്തില്‍ ഒരു ശതമാനം കൂടി കമ്പനികള്‍ക്ക് സ്വദേശിവത്ക്കരിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഡിസംബര്‍ 31 ആകുമ്പോഴേക്കും എമിറേറ്റ്‌സിലെ കമ്പനികള്‍ അവരുടെ മൊത്തം തൊഴിലാളികളില്‍ 4 ശതമാനം പേരേയും സ്വദേശിവത്ക്കരിച്ചിരിക്കണം.

Content Highlights:emiratisation in uae how to avoid dh42000 fine


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  14 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  14 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  14 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  14 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  14 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  14 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  14 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  14 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  14 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  14 days ago