HOME
DETAILS

യു.എ.ഇയിലെ സ്വദേശിവത്ക്കരണം; 42,000 ദിര്‍ഹം വരെ പിഴ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
backup
June 23, 2023 | 3:04 PM

emiratisation-in-uae-how-to-avoid-dh42000-fine-g

യു.എ.ഇയിലെ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യാഴാഴ്ച വളരെ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് സ്വദേശിവത്ക്കരണത്തിനായി നല്‍കപ്പെട്ട ഈ വര്‍ഷത്തിന്റെ ആദ്യപകുതിക്കുളള ടാര്‍ഗറ്റുകള്‍ പൂര്‍ത്തിയാക്കാനുളള ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനം സ്വദേശി ജോലിക്കാരെ നിയമിക്കാനായി നല്‍കിയ കാലാവധി അവസാനിക്കുന്നതിന് ഇനി 15 ദിവസം കൂടി മാത്രമാണ് ബാക്കിയുളളത്. ജൂലൈ ഏഴിന് മുന്‍പ് ഈ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനികള്‍ 42,000 ദിര്‍ഹം പിഴയടക്കേണ്ടതായി വരും.

രാജ്യത്തെ സ്വദേശിവത്ക്കരണത്തിനായിട്ടുളള പദ്ധതികള്‍ പ്രകാരം എല്ലാ കമ്പനികളും 2026വരെ അവരുടെ തൊഴിലാളികളുടെ എണ്ണത്തിലേക്ക് ഓരോ വര്‍ഷവും 2 ശതമാനം സ്വദേശികളെ വീതം നിയമിക്കേണ്ടതുണ്ട്. ഈ വര്‍ഷം മുതല്‍ ഇത്തരത്തില്‍ 2 ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനായി ഒരു പുതിയ രീതി നിലവില്‍ വന്നിട്ടുണ്ട്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ വേറൊരു ശതമാനവുമായി തൊഴിലാളികളെ നിയമിച്ചാല്‍ മതിയാകും.

യു.എ.ഇ മിക്കവാറും എല്ലാ കമ്പനികളും തന്നെ 2022 അവസാനിച്ചപ്പോഴേക്കും അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് ശതമാനം ആളുകളേയും സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. ജൂണ്‍ 30 ആകുമ്പോഴേക്കും ഒരു ശതമാനം തൊഴിലാളികളെക്കൂടി കമ്പനികള്‍ സ്വദേശിവത്ക്കരിക്കും. 3 ശതമാനം സ്വദേശിവത്ക്കരണം എന്ന ടാര്‍ഗറ്റിലേക്കെത്താനുളള ഡെഡ്‌ലൈന്‍ ജൂലൈ ഏഴ് വരെ നീട്ടിയിട്ടുമുണ്ട്.

ജൂലൈ എട്ട് മുതല്‍ 2023 അവസാനം വരെയുളള കാലഘട്ടത്തിനിടയില്‍ തങ്ങളുടെ തൊഴില്‍സേനയുടെ എണ്ണത്തില്‍ ഒരു ശതമാനം കൂടി കമ്പനികള്‍ക്ക് സ്വദേശിവത്ക്കരിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ഡിസംബര്‍ 31 ആകുമ്പോഴേക്കും എമിറേറ്റ്‌സിലെ കമ്പനികള്‍ അവരുടെ മൊത്തം തൊഴിലാളികളില്‍ 4 ശതമാനം പേരേയും സ്വദേശിവത്ക്കരിച്ചിരിക്കണം.

Content Highlights:emiratisation in uae how to avoid dh42000 fine


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  3 days ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  3 days ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  3 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  3 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  3 days ago