HOME
DETAILS

ആൾക്കൂട്ടം തനിച്ചായ കാലം : ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഇന്ന്

  
ടി.എസ് നന്ദു
July 18, 2024 | 3:00 AM

First Death Anniversary of Oommen Chandy Today

 

കോട്ടയം: ജീവനുതുല്യം സ്‌നേഹിച്ച ആൾക്കൂട്ടത്തെയും പുതുപ്പള്ളിയെയും തനിച്ചാക്കി ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം. തിരക്കിയെത്തുന്നതും കാത്തുനിൽക്കുന്നതുമായ ജനക്കൂട്ടമായിരുന്നു കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒ.സി എന്ന ഉമ്മൻ ചാണ്ടിയുടെ എന്നത്തെയും കരുത്തും സമ്പാദ്യവും. ജനതയാകെ ഒരിക്കലും നഷ്ടമാകരുതേയെന്ന് അകമഴിഞ്ഞാഗ്രഹിച്ച സ്‌നേഹവും കരുതലുമായിരുന്നു അദ്ദേഹം. അത് പലവുരു ഉറപ്പിക്കുന്നതായിരുന്നു അദ്ദേഹമില്ലാതെപോയ ഒരു വർഷം.


ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അടക്കിയ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലേക്ക് ഇന്നും തുടരുന്ന ജനപ്രവാഹം അത് അടിവരയിടുന്നു. ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ സഹായങ്ങൾ സ്വീകരിച്ചവർ മുതൽ ഒരിക്കൽപോലും നേരിൽ കാണാത്തവർവരെ അക്കൂട്ടത്തിലുണ്ട്. ജീവിത കാലത്തെപ്പോലെ മരണാനന്തരവും പ്രിയ നേതാവ് തങ്ങളെ കാക്കുമെന്ന വിശ്വസിക്കുന്നവരും അതിൽപ്പെടും.

കണ്ണീർത്തുള്ളികളും പുഷ്പങ്ങളും കൊണ്ട് നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ നനവും മണവും പുതുപ്പള്ളിയുടെ മണ്ണിൽ നിലനിർത്തുകയാണ് ഓരോരുത്തരും. പുതുപ്പള്ളി എന്ന പ്രദേശത്തുനിന്ന് മലയാളിയുടെ ആകെ സ്വത്തായി മാറിയ മനുഷ്യന് കാലം കാത്തുവച്ച നീതിയാണ് ഈ ചേർത്തുപിടിക്കൽ. ഭരണാധികാരി എങ്ങനെയാകണമെന്ന ചർച്ചകളിൽ ഉദാഹരണമായി വർത്തമാന കാലത്ത് ഉയർന്നുവരുന്ന പേരും ഉമ്മൻ ചാണ്ടിയുടെതു തന്നെ.

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സാധാരണക്കാരനു വേണ്ടി നിലകൊണ്ട ഭരണാധികാരിയും ജനപ്രതിനിധിയും ആയിരുന്നു അദ്ദേഹം. മരണംവരെ പുതുപ്പള്ളിയെ നെഞ്ചേറ്റിയ പ്രിയ കുഞ്ഞൂഞ്ഞിന് 1970 മുതൽ അര നൂറ്റാണ്ടിനു മേൽ വിശ്വാസത്തിന്റെ പൂച്ചെണ്ടേൽപിച്ചാണ് നാട് ചേർത്തുപിടിച്ചത്. പിന്നീട് മകൻ ചാണ്ടി ഉമ്മനെ വിജയ തീരത്തെത്തിച്ചും കൂടെയുണ്ടെന്ന് നാട് ഉറക്കെപ്പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ 18ന് ബംഗളൂരുവിൽ ചികിത്സയിലിരിക്കെ 73 -ാം വയസിലാണ് അദ്ദേഹം ലോകത്തോടു വിടപറയുന്നത്. ജനകീയ നേതാവിന്റെ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനമാകെ ആചരിക്കുന്നത്. ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കുള്ളവർ സംബന്ധിക്കും. നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തും ഭവനരഹിതർക്ക് വീടുവച്ചു നൽകിയും മറ്റുമാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ എന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.

 Today marks the first death anniversary of Oommen Chandy, remembering the former Chief Minister and his contributions to Kerala.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് വിഷമമാകും';  കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് വിഷയത്തില്‍ ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ നരനായാട്ട്; രാത്രി മുഴുവന്‍ നീണ്ട ആക്രമണം, നാലു വയസ്സുകാരിയുള്‍പെടെ 10 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  11 days ago
No Image

അതിജീവിതയെ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  11 days ago
No Image

നാലുമണിക്കൂറോളം നാടിനെ വിറപ്പിച്ച് കൊമ്പന്‍, വ്യാപകനാശം; വീടിന്റെ ഗേറ്റ് തകര്‍ത്തു, തെങ്ങുകളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു, ബൈക്ക് നശിപ്പിച്ചു

Kerala
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷവും 

Kerala
  •  11 days ago
No Image

മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും

Saudi-arabia
  •  11 days ago
No Image

യു.എസ് പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ സൈന്യം, ഇറാനുമായി ചര്‍ച്ചയെന്ന് ട്രംപ് 

International
  •  11 days ago
No Image

ദുബൈയുടെ ഭൂഗര്‍ഭ ഗതാഗത പദ്ധതി ലൂപ്പ് നിര്‍മാണാരംഭം ഉടന്‍; പ്രതിദിനം 30,000 പേര്‍ക്കു വരെ യാത്ര ചെയ്യാം; പദ്ധതി നടപ്പാക്കുന്ന ലോകത്തെ രണ്ടാമത്തെ നഗരമാകാന്‍ ദുബൈ | Dubai Loop

uae
  •  11 days ago
No Image

ആണവ ചര്‍ച്ച തുര്‍ക്കിയില്‍നിന്ന് ഒമാനിലേക്ക്; വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം; യു.എസുമായി മാത്രം ചര്‍ച്ചമതിയെന്ന നിലപാടില്‍ ഇറാന്‍

International
  •  11 days ago
No Image

റമദാന്‍ പ്രമാണിച്ച് യു.എ.ഇ സ്‌കൂളുകളില്‍ പരീക്ഷാ ഷെഡ്യൂളുകളില്‍ മാറ്റം | UAE School Schedule

uae
  •  11 days ago