HOME
DETAILS

മുണ്ടക്കൈ ദുരന്തഭൂമിയിലെ കുട്ടികളെ ദത്തെടുക്കല്‍ എളുപ്പമോ? 

  
Web Desk
August 05, 2024 | 4:27 AM

Is it easy to adopt children in disaster areas

വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തില്‍പെട്ട കുട്ടികളെ ദത്തെടുക്കാന്‍ സുമനസുകളോടെ സ്വദേശത്തും വിദേശത്തുമുള്ള ആളുകള്‍ സമ്മതമറിയിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കരുതല്‍ നല്‍കി സ്വന്തം മക്കളെപ്പോലെ തന്നെ സ്‌നേഹിച്ചു വളര്‍ത്താമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.

ഉരുള്‍പൊട്ടലിനിരയായ കുഞ്ഞുങ്ങള്‍ അനാഥരാവരുത് എന്ന നല്ല മനസ്സാണ് ഇതിനുപിന്നില്‍. എന്നാല്‍, ദത്തെടുക്കല്‍ പ്രത്യേകിച്ചും ഇത്തരം ദുരന്തങ്ങളില്‍ ഇരകളായവരെ ദത്തെടുക്കുന്ന നടപടികള്‍ അത്ര എളുപ്പമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസം സുധി എന്നൊരാള്‍ ഒരു കമന്റിട്ടിരുന്നു. 'അനാഥര്‍ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ... എനിക്ക് കുട്ടികള്‍ ഇല്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം' എന്ന്.

കുവൈത്തില്‍ രണ്ട് ആണ്‍കുട്ടികളും ഭാര്യയുമായി കുടുംബസമേതം കഴിയുന്ന ബി.സി സമീര്‍ ഫേസ്ബുക്കില്‍ ഇതേ ആഗ്രഹം പ്രകടിപ്പിച്ചതും നിരവധി പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എങ്കില്‍ ഇതത്ര എളുപ്പമല്ല. വളരെ സങ്കീര്‍ണമായ നടപടികളാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ടിട്ടുള്ളത്.

മാതാപിതാക്കളില്ലാത്ത, ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. നിയമപരമായ നടപടികളിലൂടെയാണ് ഇവരെ പരിചരണത്തിനും ദത്തെടുക്കലിനും നല്‍കുക.

ഇതിനായി സി.എ.ആര്‍.എ(സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി)യില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ 1361 കുട്ടികളെയാണ് ഈ വര്‍ഷം ദത്ത് നല്‍കിയത്. ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് 34,847 മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍, മൂന്നു കുട്ടികളാണ് വയനാട്ടിലെ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരായിട്ടുള്ളത്. ഈ കുട്ടികളും ഇപ്പോള്‍ ബന്ധുക്കളുടെ കൂടെയാണുള്ളത്. എല്ലാകുട്ടികള്‍ക്കും ബന്ധുക്കളായി ആരെങ്കിലുമൊക്കെയുണ്ടെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍ പറഞ്ഞു. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  3 days ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  3 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  3 days ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  3 days ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  3 days ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  3 days ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  3 days ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  3 days ago