HOME
DETAILS

മുണ്ടക്കൈ ദുരന്തഭൂമിയിലെ കുട്ടികളെ ദത്തെടുക്കല്‍ എളുപ്പമോ? 

  
Web Desk
August 05, 2024 | 4:27 AM

Is it easy to adopt children in disaster areas

വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തില്‍പെട്ട കുട്ടികളെ ദത്തെടുക്കാന്‍ സുമനസുകളോടെ സ്വദേശത്തും വിദേശത്തുമുള്ള ആളുകള്‍ സമ്മതമറിയിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കരുതല്‍ നല്‍കി സ്വന്തം മക്കളെപ്പോലെ തന്നെ സ്‌നേഹിച്ചു വളര്‍ത്താമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.

ഉരുള്‍പൊട്ടലിനിരയായ കുഞ്ഞുങ്ങള്‍ അനാഥരാവരുത് എന്ന നല്ല മനസ്സാണ് ഇതിനുപിന്നില്‍. എന്നാല്‍, ദത്തെടുക്കല്‍ പ്രത്യേകിച്ചും ഇത്തരം ദുരന്തങ്ങളില്‍ ഇരകളായവരെ ദത്തെടുക്കുന്ന നടപടികള്‍ അത്ര എളുപ്പമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസം സുധി എന്നൊരാള്‍ ഒരു കമന്റിട്ടിരുന്നു. 'അനാഥര്‍ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ... എനിക്ക് കുട്ടികള്‍ ഇല്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം' എന്ന്.

കുവൈത്തില്‍ രണ്ട് ആണ്‍കുട്ടികളും ഭാര്യയുമായി കുടുംബസമേതം കഴിയുന്ന ബി.സി സമീര്‍ ഫേസ്ബുക്കില്‍ ഇതേ ആഗ്രഹം പ്രകടിപ്പിച്ചതും നിരവധി പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എങ്കില്‍ ഇതത്ര എളുപ്പമല്ല. വളരെ സങ്കീര്‍ണമായ നടപടികളാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ടിട്ടുള്ളത്.

മാതാപിതാക്കളില്ലാത്ത, ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. നിയമപരമായ നടപടികളിലൂടെയാണ് ഇവരെ പരിചരണത്തിനും ദത്തെടുക്കലിനും നല്‍കുക.

ഇതിനായി സി.എ.ആര്‍.എ(സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി)യില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ 1361 കുട്ടികളെയാണ് ഈ വര്‍ഷം ദത്ത് നല്‍കിയത്. ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് 34,847 മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍, മൂന്നു കുട്ടികളാണ് വയനാട്ടിലെ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരായിട്ടുള്ളത്. ഈ കുട്ടികളും ഇപ്പോള്‍ ബന്ധുക്കളുടെ കൂടെയാണുള്ളത്. എല്ലാകുട്ടികള്‍ക്കും ബന്ധുക്കളായി ആരെങ്കിലുമൊക്കെയുണ്ടെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍ പറഞ്ഞു. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  5 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  5 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  5 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  5 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  5 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  5 days ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  5 days ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  5 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  5 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  5 days ago