HOME
DETAILS

ഹസീനയുടെ രാജി പ്രഖ്യാപിച്ച സൈനിക മേധാവിയെക്കുറിച്ചറിയാം

  
Web Desk
August 05, 2024 | 4:43 PM

Know about the army chief who announced Hasinas resignation

ബംഗ്ലാദേശിൻ്റെ കരസേനാ മേധാവിയായ ജനറൽ വക്കർ-ഉസ്-സമാൻ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിന്റെ കാരണമിതാണ്.തിങ്കളാഴ്ച രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്.ധാക്കയിലെ കരസേനാ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദേഹം ഈ കാര്യം പ്രഖ്യാപിച്ചത് , പ്രക്ഷുബ്ധമായ ഈ സമയങ്ങളിൽ രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സൈന്യത്തിൻ്റെ പ്രതിബദ്ധതയെക്കുറിച്ചും ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു.

"എല്ലാ രാഷ്ട്രീയ പാർട്ടികളുമായും" ചർച്ച ചെയ്ത ശേഷം ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചതായി സമാൻ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.സർക്കാർ ജോലികളിലെ അസമത്വ സംവരണം നിർത്തലാക്കണമെന്ന് വിദ്യാർത്ഥി സമൂഹം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങളും അക്രമങ്ങളും ബംഗ്ലാദേശിനെ ആകെ പിടിച്ചു കുലുക്കി. 15 വർഷമായി അധികാരത്തിലിരുന്ന ഹസീനയെ പുറത്താക്കാനുള്ള പ്രചാരണമായി അത് വളർന്നു, അടുത്തിടെ ജനുവരിയിൽ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തിയ ഹസീന പക്ഷേ ഈ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാനാവാതെ രാജ്യം വിടുകയായിരുന്നു. 

58 കാരനായ സമാൻ കഴിഞ്ഞ ജൂൺ 23 നാണ് മൂന്ന് വർഷത്തേക്ക് കരസേനാ മേധാവിയുടെ ചുമതലകൾ ഏറ്റെടുത്തത്.1966-ൽ ധാക്കയിൽ ജനിച്ച അദ്ദേഹം 1997 മുതൽ 2000 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ മുഹമ്മദ് മുസ്തഫിസുർ റഹ്മാൻ്റെ മകൾ സറഹ്നാസ് കമാലിക സമനെയാണ് വിവാഹം കഴിച്ചത്.

ബംഗ്ലാദേശ് ആർമി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബംഗ്ലാദേശ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്‌സും നേടിയിട്ടുണ്ട് 

കരസേനാ മേധാവിയാകുന്നതിന് മുമ്പ്, അദ്ദേഹം ആറ് മാസത്തിലധികം ജനറൽ സ്റ്റാഫ് ചീഫ് ആയി സേവനമനുഷ്ഠിച്ചു - സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ബംഗ്ലാദേശിൻ്റെ ഭാ​ഗമായി, ബജറ്റ് എന്നിവയിൽ അദ്ദേഹം മേൽനോട്ടം വഹിച്ചു.

മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ, പ്രധാനമന്ത്രിയുടെ കീഴിലുള്ള ആംഡ് ഫോഴ്‌സ് ഡിവിഷനിൽ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഹസീനയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.സൈന്യത്തിൻ്റെ നവീകരണവുമായി സമാനും ബന്ധമുണ്ടെന്ന് സൈനിക വെബ്‌സൈറ്റ് പറയുന്നു.

ഈ മാസം വീണ്ടും പ്രതിഷേധം രാജ്യത്തെ നടുക്കിയപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും പ്രധാനപ്പെട്ട സ്റ്റേറ്റ് ഇൻസ്റ്റാളേഷനുകൾക്കും സുരക്ഷ ഉറപ്പാക്കാൻ സമാൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Meet General Waker-Us-Zaman, the Army Chief who announced the resignation of Prime Minister Sheikh Hasina amidst escalating political unrest in Bangladesh. With a distinguished military career spanning several decades, General Waker-Us-Zaman is known for his strategic acumen, operational expertise, and commitment to modernizing the armed forces. Born into a military family, he graduated with honors from the Bangladesh Military Academy and has held various key positions within the Bangladesh Armed Forces. As an advocate for stability and democratic values, General Waker-Us-Zaman's recent announcement underscores his dedication to maintaining order and facilitating a peaceful transition of power during this critical period in Bangladesh's history.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  9 days ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  9 days ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  9 days ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  9 days ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  9 days ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  9 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  9 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  9 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  9 days ago