HOME
DETAILS

മന്ത്രിസഭാ യോഗം ഇന്ന്; വയനാട് പുനരധിവാസ പാക്കേജ് മുഖ്യ അജണ്ട, ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട്

  
August 07, 2024 | 2:40 AM

kerala cabinet meeting on wayanad package

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായാണ് യോഗം. വയനാട് ഉരുൾപൊട്ടലിന് ഇരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. വിവിധ ഇടങ്ങളിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ഉടൻ വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നത് വരെ ഇവരെ വാടക വീടുകളിൽ പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് സർക്കാരിന്റെ ആലോചനയിൽ ഉള്ളത്. മേപ്പടിക്കടുത്ത് തന്നെ ടൗൺഷിപ്പ് തന്നെ നിർമിച്ച് എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയെന്നാണ് വിവരം. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള വേണ്ടിയുള്ള തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തേക്കും.

അതേസമയം, നാടിനെ തുടച്ചുനീക്കിയ ഉരുൾദുരന്തം എട്ടു ദിവസം പിന്നിട്ടപ്പോൾ ഇനിയും കാണാമറയത്ത് ഉള്ളത് 152 മനുഷ്യർ. ഇവർക്കായി ഇന്നലെയും മുണ്ടക്കൈ മുതൽ ചാലിയാറിന്റെ തീരങ്ങൾ വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരും. സൂക്ഷമ പരിശോധനയാണ് നടക്കുന്നത്.  ദുരന്തത്തിൽ ഇതുവരെ 394 പേരാണ് മരിച്ചത്. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 148 മൃതദേഹങ്ങൾ വയനാട്ടില്‍ നിന്നും 76 മൃതദേഹങ്ങൾ നിലമ്പൂരില്‍ നിന്നും ഇതുവരെ ലഭിച്ചു.

ഇന്നലെ ചാലിയാറിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഏറ്റവും ദുർഘടമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെയും സൺറൈസ് വാലിയുടെയും പാറയിടുക്കുകൾക്കിടയിൽ ഹെലികോപ്റ്ററിൽ വനംവകുപ്പ്, ആർമി അടങ്ങുന്ന സംഘങ്ങളെ എത്തിച്ച് വൈകിട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.തിരച്ചിൽ ഇന്നും തുടരും. അതേസമയം ഇന്നലെ പുത്തുമലയിലെ ശ്മശാനത്തിൽ 22 ശരീരഭാഗങ്ങൾ കൂടി സർവമത പ്രാർഥനകൾക്കു ശേഷം സംസ്‌കരിച്ചു. 

ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധന തുടരുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സൂചിപ്പാറയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്.  ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രിസഭാ ഉപസമിതി ഇന്നലെയും സന്ദർശനം നടത്തി. 

കാണാതായവരുടെ വിവരശേഖരണം ഊർജിതമാക്കി. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാരെയും ജനപ്രതിനിധികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാംപിൽ കഴിയുന്നവരെ പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നൽകാനുള്ള നിർദേശം മന്ത്രിസഭ ഉപസമിതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  7 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  7 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  7 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  8 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  8 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  8 days ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  8 days ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  8 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  8 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  8 days ago