
മന്ത്രിസഭാ യോഗം ഇന്ന്; വയനാട് പുനരധിവാസ പാക്കേജ് മുഖ്യ അജണ്ട, ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായാണ് യോഗം. വയനാട് ഉരുൾപൊട്ടലിന് ഇരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. വിവിധ ഇടങ്ങളിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ഉടൻ വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നത് വരെ ഇവരെ വാടക വീടുകളിൽ പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് സർക്കാരിന്റെ ആലോചനയിൽ ഉള്ളത്. മേപ്പടിക്കടുത്ത് തന്നെ ടൗൺഷിപ്പ് തന്നെ നിർമിച്ച് എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയെന്നാണ് വിവരം. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള വേണ്ടിയുള്ള തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തേക്കും.
അതേസമയം, നാടിനെ തുടച്ചുനീക്കിയ ഉരുൾദുരന്തം എട്ടു ദിവസം പിന്നിട്ടപ്പോൾ ഇനിയും കാണാമറയത്ത് ഉള്ളത് 152 മനുഷ്യർ. ഇവർക്കായി ഇന്നലെയും മുണ്ടക്കൈ മുതൽ ചാലിയാറിന്റെ തീരങ്ങൾ വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരും. സൂക്ഷമ പരിശോധനയാണ് നടക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 394 പേരാണ് മരിച്ചത്. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 148 മൃതദേഹങ്ങൾ വയനാട്ടില്‍ നിന്നും 76 മൃതദേഹങ്ങൾ നിലമ്പൂരില്‍ നിന്നും ഇതുവരെ ലഭിച്ചു.
ഇന്നലെ ചാലിയാറിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഏറ്റവും ദുർഘടമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെയും സൺറൈസ് വാലിയുടെയും പാറയിടുക്കുകൾക്കിടയിൽ ഹെലികോപ്റ്ററിൽ വനംവകുപ്പ്, ആർമി അടങ്ങുന്ന സംഘങ്ങളെ എത്തിച്ച് വൈകിട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.തിരച്ചിൽ ഇന്നും തുടരും. അതേസമയം ഇന്നലെ പുത്തുമലയിലെ ശ്മശാനത്തിൽ 22 ശരീരഭാഗങ്ങൾ കൂടി സർവമത പ്രാർഥനകൾക്കു ശേഷം സംസ്‌കരിച്ചു.
ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധന തുടരുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സൂചിപ്പാറയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രിസഭാ ഉപസമിതി ഇന്നലെയും സന്ദർശനം നടത്തി.
കാണാതായവരുടെ വിവരശേഖരണം ഊർജിതമാക്കി. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാരെയും ജനപ്രതിനിധികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാംപിൽ കഴിയുന്നവരെ പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നൽകാനുള്ള നിർദേശം മന്ത്രിസഭ ഉപസമിതി നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക
International
• 18 days ago
ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം
International
• 18 days ago
പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം
National
• 18 days ago
മരണ കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ
National
• 18 days ago
കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
• 18 days ago
കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ
Kerala
• 18 days ago
നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 19 days ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 19 days ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 19 days ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 19 days ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 19 days ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 19 days ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 19 days ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 19 days ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 19 days ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 19 days ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 19 days ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 19 days ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 19 days ago
മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല
Kerala
• 19 days ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 19 days ago