
അര്‍ഷദ് നദീം...ജീവിത പ്രാരാബ്ധങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയ പൊന്ന്

പാരീസിലെ സ്‌റ്റേഡ് ഡ ഫ്രാന്‍സ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ വായുവിനെ കീറിമുറിച്ച് അതിവേഗം കുതിച്ച ഒരു ത്രോ..ഇന്ത്യയിലെ നൂറുകോടിയിലേറെ വരുന്ന ജനതയെ ഞെട്ടിക്കാന്‍ മാത്രം കെല്‍പുള്ള വേഗതയില്‍ ആ ജാവലിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ അതിന് പൊന്നിന്‍ തിളക്കമായിരുന്നു. പതിറ്റാണ്ടുകളായി ഒരു നാടൊന്നാകെ ഊതിക്കാച്ചിയെടുത്ത പത്തരമാറ്റ് തങ്കത്തിളക്കം.
അര്‍ഷദ് നദീം..പാകിസ്താന്റെ ജാവലിന്‍ താരം. ജീവിതത്തിലിന്നോളം അനുഭവിച്ച മുഴുവന്‍ പ്രയാസങ്ങളും അയാള്‍ നടന്നുകയറിയ മുള്‍വഴികളും ആ ഒരൊറ്റ ത്രോയില്‍ അയാള്‍ക്കു മുന്നില്‍ അലിഞ്ഞില്ലാതായി. 92.97 മീറ്റര്‍, ഒളിമ്പിക്‌സിന്റെ പുതിയ ചരിത്രത്തിലേക്ക് ജാവലിന്‍ ചെന്ന് പതിച്ച ആ നിമിഷം ഗ്യാലറികളില്‍ നിന്നുയര്‍ന്ന ആരവങ്ങളേയും സാക്ഷിയാക്കി ആ നെടിയ മനുഷ്യന്‍ തന്റെ കൈകള്‍ വാനിലേക്കുയര്‍ത്തി. പിന്നെ മുഖം പൊത്തി കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ കുഞ്ഞിനെ. താനനുഭവിച്ച പ്രതിസന്ധികളെയെല്ലാം നിഷ്പ്രഭമാക്കി ആ നിമിഷത്തെ അയാള്‍ മറ്റെങ്ങിനെ ആഘോഷിക്കാനാണ്.
പാകിസ്താനിലെ പഞ്ചാബിലെ മിയാന്‍ ചന്നുവിലെ സാധാരണ കുടുംബത്തിലാണ് അര്‍ഷദ് ജനിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം. ഏറെ കഷ്ടപ്പെട്ട ജീവിത യാത്ര. അവന്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്കെത്തിയതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് കണ്ണീരോടെ അര്‍ഷദിന്റെ പിതാവ് അഷ്‌റഫ് പ്രതികരിച്ചത്. അയാളുടെ സ്വപ്‌നത്തിലേക്കുള്ള യാത്ര അസാധാരണം എന്നാണ് അയാള്‍ക്കു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത്. കുട്ടിക്കാലം മുതല്‍ അയാള്‍ക്ക് സ്‌പോര്‍ട്‌സിനോട് താല്‍പര്യമായിരുന്നു. മുന്നില്‍ വന്ന കായിക ഇനത്തിലെല്ലാം കൈവെച്ചു അര്‍ഷദ്. ആദ്യം ക്രിക്കറ്റ് പിന്നെ ഷോട്ട് പുട്ട് അതും കഴിഞ്ഞ് ഡിസ്‌കസ് ത്രോ..അങ്ങിനെ ജാവലിനിലേക്ക് എത്തുമ്പോള്‍ വയസ്സ് 18.
സൗത്ത് ഏഷ്യന്‍ ഗെയിംസിലെറിഞ്ഞ 78.33 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് അന്താരാഷ്ട്ര മൈതാനങ്ങളിലേക്കുള്ള കാല്‍വെപ്പ്. അവിടെ നിന്ന് ഈ സുവര്‍ണനേട്ടത്തിലേക്കെത്താള്‍ അയാള്‍ ഒരുപാട് കിതച്ച് തളര്‍ന്നിട്ടുണ്ട്. പരിശീലനം നടത്താന്‍ പോലും പണമില്ലായിരുന്നു ആദ്യ കാലങ്ങളില്‍. ഗ്രാമത്തിലുള്ളവരും ബന്ധുക്കളും നല്‍കിയ കുഞ്ഞുകുഞ്ഞു തുകകള്‍ ചേര്‍ത്തുവെച്ചാണ് അയാള്‍ തന്റെ യാത്ര തുടങ്ങിയത്.
ആറ് വര്‍ഷത്തെ ജാവലിന്‍ പരിശീലനം. ടോക്കിയോയില്‍ അഞ്ചാം സ്ഥാനം. 2022 കോമണ്‍വെല്‍ത്തില്‍ എറിഞ്ഞ 90.18 മീറ്റര്‍ ദൂരം അര്‍ഷാദിനും ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം നല്‍കി. ഇതോടെ പാരിസിലെ മെഡല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു ഈ പാകിസ്താനി.
2023 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ബുഡാപാസ്റ്റില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ അര്‍ഷദിന്റേയും നീരജിന്റേയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അന്ന് 35 സെന്റി മീറ്റര്‍ ദൂരത്തിലായിരുന്നു അര്‍ഷാദ് പിന്നിലായത്.
ഓര്‍മ്മയില്ലേ അന്നത്തെ ആ ദൃശ്യം? ജേതാവായ നീരജ് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ അര്‍ഷദിനെയും ക്ഷണിക്കുന്നു. അങ്ങനെ നീരജും അര്‍ഷാദും ഇന്ത്യയുടെ ത്രിവര്‍ണപതാകയ്‌ക്കൊപ്പം അണിനിരക്കുന്നു. രാജ്യാതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ ആ ചിത്രം. സ്‌നേഹത്തിന്റെ പതാക പാറിക്കളിച്ച സുവര്‍ണ നിമിഷം.
അന്ന് അര്‍ഷദ് പറഞ്ഞിരുന്നു,
'എനിക്ക് നീരജ് ഭായിയുടെ കാര്യത്തില്‍ സന്തോഷമുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒളിമ്പിക്‌സിലും ഇത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ!'
നീരജിനൊപ്പം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിന്‍ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അര്‍ഷാദ് ഇരയായിരുന്നു.
He is crying his heart out. Man deserves every good thing there is in this world. No match to what he has done for this country, all on his own. ❤️ pic.twitter.com/mwDtNO4u3W
— Hassan (@Gotoxytop2) August 8, 2024
ജാവലിന്‍ ത്രോയില്‍ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിന്‍ പോലും ഇല്ലാതെയാണ് അര്‍ഷാദ് പാരീസിലെത്തിയത്. അര്‍ഷാദിന് നല്ല പരിശീലകരെ ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ പണം കൊണ്ടാണ് അര്‍ഷാദ് ജാവലിന്‍ കൈയ്യിലെടുത്തത്. ഒരേ ജാവലിന്‍ ഉപയോഗിച്ച് അര്‍ഷാദ് എട്ട് വര്‍ഷങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പുതിയൊരു ജാവലിന്‍ വാങ്ങാനുള്ള പണം പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു, താനുപയോഗിക്കുന്ന ജാവലിന്‍ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യര്‍ഥിച്ച കാര്യവും അര്‍ഷാദ് വെളിപ്പെടുത്തുന്നത്.
ഒടുവില്‍ അയാള്‍ ആ നേട്ടം സ്വന്തമാക്കി. സുവര്‍ണപ്പതക്കത്തില്‍ അയാള്‍ ചുണ്ടുകള്‍ ചേര്‍ത്തു. റെക്കോര്‍ഡുകള്‍ തന്റെപേരില്‍ തുന്നിച്ചേര്‍ത്തു. പാകിസ്താന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം. നീരജിനേയും യാക്കൂബ് വാല്‍ഡെക്കിനേയും ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനേയും മറികടന്ന ത്രോ.
Arshad Nadeem of Pakistan has achieved a historic gold medal in the javelin throw at the Paris Olympics 2024 with a record-breaking throw of 92.97 meters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്
uae
• 2 days ago
ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം
Kerala
• 2 days ago
മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍
crime
• 2 days ago
ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 2 days ago
ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു
Kerala
• 2 days ago
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്
Kerala
• 2 days ago
കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?
crime
• 2 days ago
യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം
uae
• 2 days ago
സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
National
• 2 days ago
'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍
National
• 2 days ago
സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി
latest
• 2 days ago
'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്പിക്കാനാവില്ല' ഇസ്റാഈല്‍ സൈനിക മേധാവി
International
• 2 days ago
ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ
oman
• 2 days ago
വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി
Kerala
• 2 days ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• 2 days ago
വംശഹത്യയുടെ 710ാം നാള്; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്
International
• 2 days ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 2 days ago
വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 2 days ago
കിളിമാനൂരില്‍ കാറിടിച്ചു കാല്നടയാത്രക്കാരന് മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്പെന്ഷന്
Kerala
• 2 days ago
കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം
uae
• 2 days ago
വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
Kerala
• 2 days ago