
എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

കണ്ണൂർ: തൃശൂർ പൂരം കലക്കിയതിനു സമാനമായി ശബരിമലയിലും കുഴപ്പങ്ങളുണ്ടാക്കാൻ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ശ്രമിച്ചതായി ആരോപണം. ശബരിമലയിൽ ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ദർശനം കിട്ടാതെ മടങ്ങിയത്. പൊലിസ് നിഷ്‌ക്രിയമായതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളിലെ വീഴ്ചയാണ് മുമ്പില്ലാത്തവിധം ഇത്തവണ ശബരിമലയിൽ വിശ്വാസികളെ വലച്ചത്. തൃശൂരിൽ എസ്.പി അങ്കിത് അശോകിനെ കരുവാക്കി പൂരം കലക്കിയതുപോലെ, മലബാർ മേഖലയിലെ വിശ്വസ്തനായ ഡി.സി.പിയെ മുന്നിൽ നിർത്തിയാണ് ശബരിമലയിലും എ.ഡി.ജി.പി കുഴപ്പങ്ങൾക്കു ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിന്റെ മതേതരമനസ് മുറിപ്പെടുത്തും വിധം, സംഘ്പരിവാറിനുവേണ്ടി എം.ആർ അജിത്കുമാർ ഇടപെട്ടെന്ന പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്നതാണ് ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ കണ്ടത്.
വിശ്വാസികളെ എതിരാക്കുക വഴി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുകയായിരുന്നു എ.ഡി.ജി.പിയുടെ ലക്ഷ്യമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. 2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണവും ഇതിനോട് ചേർത്തുവായിക്കാം. മുൻവർഷങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിന് തീർഥാടകരെ നിയന്ത്രിക്കാൻ നാമമാത്രമായ പൊലിസുകാരെയാണ് ഇത്തവണ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത്. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആരെയും സന്നിധാനത്തോ എരുമേലിയിലോ പമ്പയിലോ നിയോഗിച്ചില്ല.
പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ നിയോഗിച്ചത് 1850 പൊലിസുകാരെയാണ്. ഇതിൽ എട്ടു മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ 615 പൊലിസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽനിന്ന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തടസമില്ലെന്നിരിക്കെയാണ് ശബരിമലയിൽ കടുത്ത വീഴ്ച സംഭവിച്ചത്. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനനുസരിച്ചു കെ.എ.പി ക്യാംപുകളിൽനിന്നുൾപ്പെടെ കൂടുതൽ പൊലിസുകാരെ നിയോഗിച്ചിരുന്നു. കൊവിഡിനു മുമ്പുള്ള മണ്ഡലകാലത്ത് ദിവസവും ശരാശരി ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിലെത്തിയിരുന്നത്.
ഇത്തവണ അറുപതിനായിരത്തോളം പേർ മാത്രമെത്തിയിട്ടും തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലിസ് പരാജയപ്പെട്ടുവെന്നതാണ് സംശയം ബലപ്പെടുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ വരി നിന്നിട്ടും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരെ ഉൾപ്പെടെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ തിരിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
തൃശൂരിലേതുപോലെ സംഘ്പരിവാർ സംഘടനകളാണ് തുടക്കംമുതൽ ശബരിമല വിഷയം കത്തിച്ചുനിർത്തിയത്. പിന്നീട് പാർലമന്റിൽ ഉൾപ്പെടെ കോൺഗ്രസും ശബരിമല പ്രശ്‌നം ഉന്നയിച്ചു. ദേശീയതലത്തിലടക്കം ശബരിമല വിഷയം ചർച്ചയായതോടെയാണ് സംസ്ഥാന സർക്കാർ കണ്ണുതുറക്കുന്നതും അടിയന്തര ഇടപെടലുണ്ടായതും. മകരവിളക്ക് സമയത്ത് കൂടുതൽ പൊലിസുകാരെ നിയോഗിച്ച് സ്ഥിതി വരുതിയിലാക്കാൻ സർക്കാരിനു കഴിഞ്ഞതിനാൽ കുളം കലക്കാനിറങ്ങിയവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നുമാത്രം. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സകലവഴികളും പരീക്ഷിക്കുന്ന ബി.ജെ.പിക്ക് തൃശൂർ പൂരത്തിനുമുമ്പ് വീണുകിട്ടിയ അവസരമായിരുന്നു ശബരിമല സീസൺ. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഏപ്രിൽ 19ന് തൃശൂരിൽ നടന്ന സംഭവങ്ങൾ.
പൂരദിവസവും തലേന്നും അജിത്കുമാർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. പൂരം കലക്കിയതിൽ പൊലിസിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാറും ആരോപിച്ചിരുന്നു. സംഭവംകഴിഞ്ഞ് അഞ്ചുമാസമായിട്ടും ഇതുസംബന്ധിച്ച അന്വഷണറിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. പൊലിസ് നടപടിയെ ന്യായീകരിക്കുന്നതിനാലാണ് റിപ്പോർട്ട് പരസ്യപ്പെടുത്താത്തതെന്നാണ് ആരോപണം.
ADGP M.R. Ajithkumar is facing allegations of attempting to disrupt the Sabarimala pilgrimage, similar to the controversy surrounding Thrissur Pooram. During the recent Mandala season, thousands of devotees were reportedly unable to get darshan due to lapses in security arrangements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 hours ago
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്
uae
• 10 hours ago
അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്
uae
• 10 hours ago
'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• 11 hours ago
കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം
latest
• 11 hours ago
വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
Kerala
• 11 hours ago
യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ? സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം
uae
• 12 hours ago
ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ഗൈഡ്
uae
• 12 hours ago
'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• 13 hours ago
ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം
uae
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു
Kerala
• 14 hours ago
യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്ഡേറ്റുകളും
uae
• 15 hours ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന് ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്ഗോപി
Kerala
• 15 hours ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• 15 hours ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 18 hours ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• 18 hours ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 18 hours ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 18 hours ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• 15 hours ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• 15 hours ago
യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 16 hours ago