HOME
DETAILS

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

  
സുരേഷ് മമ്പള്ളി
September 08, 2024 | 4:07 AM

Allegations Against ADGP MR Ajithkumar for Disrupting Sabarimala Pilgrimage Similar to Thrissur Pooram Incident

കണ്ണൂർ: തൃശൂർ പൂരം കലക്കിയതിനു സമാനമായി ശബരിമലയിലും കുഴപ്പങ്ങളുണ്ടാക്കാൻ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ശ്രമിച്ചതായി ആരോപണം. ശബരിമലയിൽ ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ദർശനം കിട്ടാതെ മടങ്ങിയത്. പൊലിസ് നിഷ്‌ക്രിയമായതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളിലെ വീഴ്ചയാണ് മുമ്പില്ലാത്തവിധം ഇത്തവണ ശബരിമലയിൽ വിശ്വാസികളെ വലച്ചത്. തൃശൂരിൽ എസ്.പി അങ്കിത് അശോകിനെ കരുവാക്കി പൂരം കലക്കിയതുപോലെ, മലബാർ മേഖലയിലെ വിശ്വസ്തനായ ഡി.സി.പിയെ മുന്നിൽ നിർത്തിയാണ് ശബരിമലയിലും എ.ഡി.ജി.പി കുഴപ്പങ്ങൾക്കു ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിന്റെ മതേതരമനസ് മുറിപ്പെടുത്തും വിധം, സംഘ്പരിവാറിനുവേണ്ടി എം.ആർ അജിത്കുമാർ ഇടപെട്ടെന്ന പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്നതാണ് ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ കണ്ടത്. 

വിശ്വാസികളെ എതിരാക്കുക വഴി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുകയായിരുന്നു എ.ഡി.ജി.പിയുടെ ലക്ഷ്യമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. 2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണവും ഇതിനോട് ചേർത്തുവായിക്കാം. മുൻവർഷങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിന് തീർഥാടകരെ നിയന്ത്രിക്കാൻ നാമമാത്രമായ പൊലിസുകാരെയാണ് ഇത്തവണ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത്. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആരെയും സന്നിധാനത്തോ എരുമേലിയിലോ പമ്പയിലോ നിയോഗിച്ചില്ല.

പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ നിയോഗിച്ചത് 1850 പൊലിസുകാരെയാണ്. ഇതിൽ എട്ടു മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ 615 പൊലിസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽനിന്ന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തടസമില്ലെന്നിരിക്കെയാണ് ശബരിമലയിൽ കടുത്ത വീഴ്ച സംഭവിച്ചത്. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനനുസരിച്ചു കെ.എ.പി ക്യാംപുകളിൽനിന്നുൾപ്പെടെ കൂടുതൽ പൊലിസുകാരെ നിയോഗിച്ചിരുന്നു. കൊവിഡിനു മുമ്പുള്ള മണ്ഡലകാലത്ത് ദിവസവും ശരാശരി ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിലെത്തിയിരുന്നത്. 

ഇത്തവണ അറുപതിനായിരത്തോളം പേർ മാത്രമെത്തിയിട്ടും തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലിസ് പരാജയപ്പെട്ടുവെന്നതാണ് സംശയം ബലപ്പെടുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ വരി നിന്നിട്ടും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരെ ഉൾപ്പെടെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ തിരിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

തൃശൂരിലേതുപോലെ സംഘ്പരിവാർ സംഘടനകളാണ് തുടക്കംമുതൽ ശബരിമല വിഷയം കത്തിച്ചുനിർത്തിയത്. പിന്നീട് പാർലമന്റിൽ ഉൾപ്പെടെ കോൺഗ്രസും ശബരിമല പ്രശ്‌നം ഉന്നയിച്ചു. ദേശീയതലത്തിലടക്കം ശബരിമല വിഷയം ചർച്ചയായതോടെയാണ് സംസ്ഥാന സർക്കാർ കണ്ണുതുറക്കുന്നതും അടിയന്തര ഇടപെടലുണ്ടായതും. മകരവിളക്ക് സമയത്ത് കൂടുതൽ പൊലിസുകാരെ നിയോഗിച്ച് സ്ഥിതി വരുതിയിലാക്കാൻ സർക്കാരിനു കഴിഞ്ഞതിനാൽ കുളം കലക്കാനിറങ്ങിയവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നുമാത്രം. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സകലവഴികളും പരീക്ഷിക്കുന്ന ബി.ജെ.പിക്ക് തൃശൂർ പൂരത്തിനുമുമ്പ് വീണുകിട്ടിയ അവസരമായിരുന്നു ശബരിമല സീസൺ. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഏപ്രിൽ 19ന് തൃശൂരിൽ നടന്ന സംഭവങ്ങൾ. 

പൂരദിവസവും തലേന്നും അജിത്കുമാർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. പൂരം കലക്കിയതിൽ പൊലിസിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാറും ആരോപിച്ചിരുന്നു. സംഭവംകഴിഞ്ഞ് അഞ്ചുമാസമായിട്ടും ഇതുസംബന്ധിച്ച അന്വഷണറിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. പൊലിസ് നടപടിയെ ന്യായീകരിക്കുന്നതിനാലാണ് റിപ്പോർട്ട് പരസ്യപ്പെടുത്താത്തതെന്നാണ് ആരോപണം.

 

ADGP M.R. Ajithkumar is facing allegations of attempting to disrupt the Sabarimala pilgrimage, similar to the controversy surrounding Thrissur Pooram. During the recent Mandala season, thousands of devotees were reportedly unable to get darshan due to lapses in security arrangements. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  2 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  2 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  2 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  2 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  2 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  2 days ago