
'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ

ഡല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയവെയുണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് ആംആദ്മി നേതാവ് മനീഷ് സിസോദിയ. അരവിന്ദ് കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് ചിലര്‍ ജയിലില്‍ തന്നെ സമീപിച്ചു. കുടുക്കിയത് കെജ്‌രിവാളാണെന്നും രക്ഷപ്പെടണമെങ്കില്‍ കെജ്‌രിവാളിനെതിരെ മൊഴി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു- സിസോദിയ പറഞ്ഞു. ജന്തര്‍ മന്തറില്‍ നടന്ന ആപ്പിന്റെ ജനതാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ തകര്‍ക്കാനായിരുന്നു അവരുടെ ശ്രമം. അരവിന്ദ് കെജ്‌രിവാള്‍ എന്നെ കുടുക്കിയതാണെന്ന് അവര്‍ പറഞ്ഞു. കെജ്‌രിവാളാണ് എന്റെ പേര് പറഞ്ഞതെന്നാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. കെജ്‌രിവാളിന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ രക്ഷപ്പെടും' സിസോദിയ പറഞ്ഞു.
'ഇ.ഡിയുള്‍പ്പടെയുള്ള അന്വേഷണസംഘം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടിവന്നെന്നും സിസോദിയ പറഞ്ഞു. 2002 ല്‍, ഞാനൊരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്താണ് അഞ്ച് ലക്ഷം രൂപക്ക് ഒരു ഫ്‌ളാറ്റ് വാങ്ങുന്നത്. അത് അവര്‍ കണ്ടുകെട്ടി. അക്കൗണ്ടിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. മകന്റെ ഫീസ് അടക്കാന്‍ മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയുണ്ടായി' സിസോദിയ പറഞ്ഞു.
എന്നെ ജയിലില്‍ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നോട് എന്നെ കുറിച്ചി ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ ആരും മറ്റൊരാളെ കുറിച്ച് ചിന്തിക്കാറില്ലെന്നും അവര്‍ പറഞ്ഞു. എന്നോട് എന്റെ കുടുംബത്തെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ രോഗിയായ ഭാര്യയെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയായ മകനെ കുറിച്ചും. നിങ്ങള്‍ ലക്ഷ്മണനേയും രാമനേയും വേര്‍തിരിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ ഒരു രാവണനും ഞങ്ങളെ വേര്‍തിരിക്കാനാവില്ല. കഴിഞ്ഞ 26 വര്‍ഷമായി കെജ്‌രിവാള്‍ എന്റെ സഹോദരനും രാഷ്ട്രീയ ലോകത്തെ ഗുരുവുമാണ്' സിസോദിയ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത കെജ്‌രിവാളും ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണുന്നയിച്ചത്. മുഖ്യമന്ത്രി കസരേയ്ക്ക് ആര്‍ത്തിയില്ലാത്തതുകൊണ്ടാണ് താന്‍ രാജിവച്ചതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തി. ഞാനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ഗൂഢാലോചന നടത്തി. ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ മോദി ശ്രമിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സത്യസന്ധതയോടെയാണ് താന്‍ പത്ത് വര്‍ഷം സര്‍ക്കാരിനെ നയിച്ചത്. എന്നാല്‍ തന്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാര്‍ഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി. മുഖ്യമന്ത്രി സ്ഥാനത്തിന് ആര്‍ത്തിയില്ലാത്തതുകൊണ്ടാണ് താന്‍ രാജിവച്ചത്. താന്‍ പണമുണ്ടാക്കാന്‍ വന്നവനല്ല. രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ 13ന് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 17ന് സ്ഥാനമൊഴിയുകയുമായിരുന്നു. ഇതേ കേസില്‍ 2023ല്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ വര്‍ഷം ആഗസ്റ്റിലാണ് 17 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്‌രിവാള്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രി അതിഷി മര്‍ലേനയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
Aam Aadmi Party leader Manish Sisodia shared his experience in jail, stating that he faced immense pressure to testify against Delhi CM Arvind Kejriwal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a month ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• a month ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• a month ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a month ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• a month ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a month ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• a month ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a month ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a month ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• a month ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• a month ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• a month ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• a month ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• a month ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• a month ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• a month ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• a month ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• a month ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• a month ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• a month ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• a month ago