HOME
DETAILS

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

  
September 29, 2024 | 3:04 AM

The authorities have taken measures in favor of the amnesty petitioners

ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് പിഴയോ, നിയമ നടപടികളോ, പ്രവേശന വിലക്കോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനോ താമസ പദവി നിയമപരമാക്കി ഇവിടെ തുടരുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. 

നിരവധി പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ നൽകാൻ തയാറായി നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമാപ്പ് അപേക്ഷകൾ പരിഗണിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.  അപേക്ഷകർക്ക് അനുകൂലമായ മൂന്ന് നടപടികളാണ് പൊതുമാപ്പ് തുടങ്ങിയ ശേഷം അധികൃതർ സ്വീകരിച്ചത്. 

 

1. എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസമെന്നത് നീട്ടി പൊതുമാപ്പ് കഴിയുന്നത് വരെയാക്കി.ഇത് പ്രകാരം ഇതുവരെ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ഒക്ടോബർ 31നകം രാജ്യം വിട്ടാൽ മതിയാകും. താമസ പദവി നിയമപരമാക്കാൻ താൽപര്യമുള്ളവർക്ക് കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. 

2. അപേക്ഷകരുടെ പാസ്പോർട്ട് കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണം എന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധന പ്രകാരം പാസ്പോർട്ട് കാലപരിധി കുറഞ്ഞത് ഒരു മാസമെങ്കിലും മതിയാകും. ഇതോടെ, പലർക്കും പാസ്പോർട്ട് പുതുക്കാതെ തന്നെ പൊതുമാപ്പ് നടപടിക്രമങ്ങൾ നടത്താൻ സാധിക്കും. 

3. അബൂദബി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻഷുറൻസ് പിഴ ഒഴിവാക്കിയത് നിരവധി പേർക്ക് ഉപകാരപ്രദമാകും. അപേക്ഷകർ നിശ്ചിത സമയ പരിധിക്കുള്ളിൽ ആരോഗ്യ ഇൻഷുറൻസ് എൻറോൾമെൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അബൂദബി ആരോഗ്യ വകുപ്പിലെ ഹെൽത്ത് കെയർ ഫിനാൻസിങ്ങ് പ്രൊവൈഡേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയരക്ടർ ബിന അൽ അവാനി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  a month ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  a month ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  a month ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  a month ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  a month ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  a month ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  a month ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a month ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  a month ago