HOME
DETAILS

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

  
ഇ.പി മുഹമ്മദ്
October 16, 2024 | 4:08 AM

UDF confident in Wayanad Candidate determination is a challenge for CPI

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളത്തിലിറങ്ങാൻ തയാറായി മുന്നണികൾ. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ സജ്ജമായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ പതിവ് ആശയക്കുഴപ്പമോ ആകാംക്ഷയോ കോൺഗ്രസിൽ ഇല്ല. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.

നിയോജക മണ്ഡലങ്ങളുടെ ചുമതല എം.പിമാർക്കും എം.എൽ.എമാർക്കും നൽകി കോൺഗ്രസ് മാസങ്ങൾക്ക് മുമ്പുതന്നെ ഒരുക്കം ആരംഭിച്ചിരുന്നു. ബൂത്ത് ഏജന്റുമാർക്കും ബൂത്ത് പ്രസിഡന്റുമാർക്കും പ്രത്യേക ശിൽപശാല നടത്തിയും പാർട്ടി ഇത്തവണ മുന്നൊരുക്കം നടത്തി. കെ.സി വേണുഗോപാൽ നേരിട്ടാണ് ഏകോപനം നിർവഹിക്കുന്നത്. അതേസമയം, സ്ഥാനാർഥിനിർണയം സി.പി.ഐക്ക് വെല്ലുവിളിയാകുകയാണ്.

ദേശീയതലത്തിൽ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും സി.പി.ഐയും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിർത്തുന്നതിലെ അനൗചിത്യം സി.പി.ഐയെ അലട്ടുന്നുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സി.പി.ഐ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഇക്കാര്യം ബി.ജെ.പി ആയുധമാക്കുമെന്നതിനാൽ കരുതലോടെയാകും സി.പി.ഐയുടെ സ്ഥാനാർഥിനിർണയം. പി.വി അൻവറിന്റെ നീക്കങ്ങളും സി.പി.ഐ നിരീക്ഷിക്കുന്നുണ്ട്.

അൻവർ പ്രതിനിധീകരിക്കുന്ന നിലമ്പൂർ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. അൻവർ സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയിക്കാനാണ് സാധ്യതയെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സി.പി.ഐ വിലയിരുത്തുന്നു. അതിനാൽ മികച്ച സ്ഥാനാർഥിയിലേക്കുള്ള ചർച്ചകൾ അടുത്തദിവസങ്ങളിൽ സജീവമാക്കും. കഴിഞ്ഞതവണത്തെ പോലെ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിന് പാർട്ടി ഇനി മുതിരില്ല.

മുൻ എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, സത്യൻ മൊകേരി, വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച ആനി രാജ വീണ്ടും വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രാഹുലിനെതിരേ മത്സരിച്ചത് ശരിയായില്ലെന്ന് അവർ തുറന്നുപറഞ്ഞിരുന്നു. 2009ൽ എം.ഐ ഷാനവാസിനെതിരേ എം. റഹ്‌മത്തുല്ലയായിരുന്നു സ്ഥാനാർഥി. ഏറെക്കഴിയുന്നതിന് മുൻപേ റഹ്‌മത്തുല്ല സി.പി.ഐ വിട്ട് മുസ് ലിം ലീഗിലെത്തി.

2014ൽ ഷാനവാസിനെതിരേ സത്യൻ മൊകേരിയെയാണ് രംഗത്തിറക്കിയത്. രാഹുൽ ഗാന്ധിക്കെതിരേ 2019ൽ പി.പി സുനീറും 2024 ഏപ്രിലിൽ ആനി രാജയും മത്സരിച്ചു. രാജ്യസഭാംഗമായതിനാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുനീർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  24 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  24 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  24 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  24 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  24 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  24 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  24 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  24 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  24 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  24 days ago