HOME
DETAILS

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

  
ഇ.പി മുഹമ്മദ്
October 16, 2024 | 4:08 AM

UDF confident in Wayanad Candidate determination is a challenge for CPI

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളത്തിലിറങ്ങാൻ തയാറായി മുന്നണികൾ. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ സജ്ജമായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ പതിവ് ആശയക്കുഴപ്പമോ ആകാംക്ഷയോ കോൺഗ്രസിൽ ഇല്ല. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.

നിയോജക മണ്ഡലങ്ങളുടെ ചുമതല എം.പിമാർക്കും എം.എൽ.എമാർക്കും നൽകി കോൺഗ്രസ് മാസങ്ങൾക്ക് മുമ്പുതന്നെ ഒരുക്കം ആരംഭിച്ചിരുന്നു. ബൂത്ത് ഏജന്റുമാർക്കും ബൂത്ത് പ്രസിഡന്റുമാർക്കും പ്രത്യേക ശിൽപശാല നടത്തിയും പാർട്ടി ഇത്തവണ മുന്നൊരുക്കം നടത്തി. കെ.സി വേണുഗോപാൽ നേരിട്ടാണ് ഏകോപനം നിർവഹിക്കുന്നത്. അതേസമയം, സ്ഥാനാർഥിനിർണയം സി.പി.ഐക്ക് വെല്ലുവിളിയാകുകയാണ്.

ദേശീയതലത്തിൽ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും സി.പി.ഐയും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിർത്തുന്നതിലെ അനൗചിത്യം സി.പി.ഐയെ അലട്ടുന്നുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സി.പി.ഐ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഇക്കാര്യം ബി.ജെ.പി ആയുധമാക്കുമെന്നതിനാൽ കരുതലോടെയാകും സി.പി.ഐയുടെ സ്ഥാനാർഥിനിർണയം. പി.വി അൻവറിന്റെ നീക്കങ്ങളും സി.പി.ഐ നിരീക്ഷിക്കുന്നുണ്ട്.

അൻവർ പ്രതിനിധീകരിക്കുന്ന നിലമ്പൂർ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. അൻവർ സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയിക്കാനാണ് സാധ്യതയെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സി.പി.ഐ വിലയിരുത്തുന്നു. അതിനാൽ മികച്ച സ്ഥാനാർഥിയിലേക്കുള്ള ചർച്ചകൾ അടുത്തദിവസങ്ങളിൽ സജീവമാക്കും. കഴിഞ്ഞതവണത്തെ പോലെ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിന് പാർട്ടി ഇനി മുതിരില്ല.

മുൻ എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, സത്യൻ മൊകേരി, വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച ആനി രാജ വീണ്ടും വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രാഹുലിനെതിരേ മത്സരിച്ചത് ശരിയായില്ലെന്ന് അവർ തുറന്നുപറഞ്ഞിരുന്നു. 2009ൽ എം.ഐ ഷാനവാസിനെതിരേ എം. റഹ്‌മത്തുല്ലയായിരുന്നു സ്ഥാനാർഥി. ഏറെക്കഴിയുന്നതിന് മുൻപേ റഹ്‌മത്തുല്ല സി.പി.ഐ വിട്ട് മുസ് ലിം ലീഗിലെത്തി.

2014ൽ ഷാനവാസിനെതിരേ സത്യൻ മൊകേരിയെയാണ് രംഗത്തിറക്കിയത്. രാഹുൽ ഗാന്ധിക്കെതിരേ 2019ൽ പി.പി സുനീറും 2024 ഏപ്രിലിൽ ആനി രാജയും മത്സരിച്ചു. രാജ്യസഭാംഗമായതിനാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുനീർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ കയ്യും പിടിച്ച് സന്തോഷത്തിന്റെ കൊടുമുടിയിൽ; എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ഏഴുവയസുകാരൻ നിലൻ!

Trending
  •  6 days ago
No Image

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

Kerala
  •  6 days ago
No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  6 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  6 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  6 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  6 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  6 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  6 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  6 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  6 days ago