HOME
DETAILS

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

  
ഇ.പി മുഹമ്മദ്
October 16, 2024 | 4:08 AM

UDF confident in Wayanad Candidate determination is a challenge for CPI

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കളത്തിലിറങ്ങാൻ തയാറായി മുന്നണികൾ. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ സജ്ജമായതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾക്ക് ചൂടേറിയിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ പതിവ് ആശയക്കുഴപ്പമോ ആകാംക്ഷയോ കോൺഗ്രസിൽ ഇല്ല. രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ്.

നിയോജക മണ്ഡലങ്ങളുടെ ചുമതല എം.പിമാർക്കും എം.എൽ.എമാർക്കും നൽകി കോൺഗ്രസ് മാസങ്ങൾക്ക് മുമ്പുതന്നെ ഒരുക്കം ആരംഭിച്ചിരുന്നു. ബൂത്ത് ഏജന്റുമാർക്കും ബൂത്ത് പ്രസിഡന്റുമാർക്കും പ്രത്യേക ശിൽപശാല നടത്തിയും പാർട്ടി ഇത്തവണ മുന്നൊരുക്കം നടത്തി. കെ.സി വേണുഗോപാൽ നേരിട്ടാണ് ഏകോപനം നിർവഹിക്കുന്നത്. അതേസമയം, സ്ഥാനാർഥിനിർണയം സി.പി.ഐക്ക് വെല്ലുവിളിയാകുകയാണ്.

ദേശീയതലത്തിൽ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും സി.പി.ഐയും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിർത്തുന്നതിലെ അനൗചിത്യം സി.പി.ഐയെ അലട്ടുന്നുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സി.പി.ഐ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ്. ഇക്കാര്യം ബി.ജെ.പി ആയുധമാക്കുമെന്നതിനാൽ കരുതലോടെയാകും സി.പി.ഐയുടെ സ്ഥാനാർഥിനിർണയം. പി.വി അൻവറിന്റെ നീക്കങ്ങളും സി.പി.ഐ നിരീക്ഷിക്കുന്നുണ്ട്.

അൻവർ പ്രതിനിധീകരിക്കുന്ന നിലമ്പൂർ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. അൻവർ സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വയനാട്ടിൽ പ്രിയങ്ക ഗാന്ധി വിജയിക്കാനാണ് സാധ്യതയെങ്കിലും തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കണ്ടില്ലെങ്കിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് സി.പി.ഐ വിലയിരുത്തുന്നു. അതിനാൽ മികച്ച സ്ഥാനാർഥിയിലേക്കുള്ള ചർച്ചകൾ അടുത്തദിവസങ്ങളിൽ സജീവമാക്കും. കഴിഞ്ഞതവണത്തെ പോലെ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പരീക്ഷണത്തിന് പാർട്ടി ഇനി മുതിരില്ല.

മുൻ എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, സത്യൻ മൊകേരി, വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച ആനി രാജ വീണ്ടും വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രാഹുലിനെതിരേ മത്സരിച്ചത് ശരിയായില്ലെന്ന് അവർ തുറന്നുപറഞ്ഞിരുന്നു. 2009ൽ എം.ഐ ഷാനവാസിനെതിരേ എം. റഹ്‌മത്തുല്ലയായിരുന്നു സ്ഥാനാർഥി. ഏറെക്കഴിയുന്നതിന് മുൻപേ റഹ്‌മത്തുല്ല സി.പി.ഐ വിട്ട് മുസ് ലിം ലീഗിലെത്തി.

2014ൽ ഷാനവാസിനെതിരേ സത്യൻ മൊകേരിയെയാണ് രംഗത്തിറക്കിയത്. രാഹുൽ ഗാന്ധിക്കെതിരേ 2019ൽ പി.പി സുനീറും 2024 ഏപ്രിലിൽ ആനി രാജയും മത്സരിച്ചു. രാജ്യസഭാംഗമായതിനാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുനീർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  8 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  8 days ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  8 days ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  8 days ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  8 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  8 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  8 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  8 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  8 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  8 days ago