
മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമി കൈയേറിയതിന് ബോർഡ് നോട്ടിസ് നൽകിയ 12 പേരിൽ പത്തും പ്രദേശവാസികളല്ലെന്ന വിവരം പുറത്ത്. മുനമ്പം പ്രദേശം ഉൾപ്പെടുന്ന കുഴിപ്പിള്ളി വില്ലേജിന്റെ പരിധിയിലുള്ളവരോ നിലവിലെ താമസക്കാരോ അല്ല ഇവരെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ പ്രദേശത്ത് സ്വന്തമായി വീടുള്ളവരോ താമസക്കാരോ അല്ലാത്ത 10 കൈവശക്കാർക്കും, റവന്യൂ നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് വീടുള്ള മറ്റു രണ്ടുപേർക്കുമാണ് വഖ്ഫ് ബോർഡ് നിലവിൽ നോട്ടിസ് നൽകിയത്. താമസക്കാരല്ലാത്ത 10 പേർക്കെതിരേ വഖ്ഫ് ബോർഡ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
മുനമ്പത്ത് കാലങ്ങളായി താമസിക്കുന്ന തങ്ങൾക്ക് കിടപ്പാടം പോലും നഷ്ടമായി കുടിയിറങ്ങേണ്ടി വരുമെന്ന കാസയടക്കമുള്ള വർഗീയ സംഘടനകളുടെ കുപ്രചാരണങ്ങൾക്കിടെയാണ് പുതിയ വിവരങ്ങൾ വെളിച്ചത്തായത്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള മുനമ്പത്തുകാരുടെ സമരം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വഖ്ഫ് ബോർഡിന്റെ നിർണായക രേഖകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്.
2008ൽ സർക്കാർ നിയോഗിച്ച നിസാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോർഡ് മുനമ്പത്ത് നടപടി സ്വീകരിക്കുന്നത്. 2020 മുതൽ ഇതുവരെ 12 പേർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിൽ മുനമ്പത്ത് താമസക്കാരല്ലാത്ത പത്ത് പേരാണുള്ളത്.
പാലാരിവട്ടത്തെ മേൽവിലാസത്തിലുള്ള തരുൺജിത്ത് നാഗ്പാൽ, കലൂരിൽ മേൽവിലാസമുള്ള ജോസ്, പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥനായ കൃഷ്ണലാൽ, ഇടപ്പള്ളി സ്വദേശി കൃഷ്ണദാസ്, ഇടപ്പള്ളി സ്വദേശിനി ബിന്ദു ചാക്കോ, പറവൂർ വില്ലേജിൽ താമസക്കാരനായ ഗോപാലകൃഷ്ണൻ, ഇടപ്പള്ളി സ്വദേശികളായ ചാക്കോ ടി.വർഗീസ്, ഡോ.കൃഷ്ണനുണ്ണി, വിമല, വൈറ്റില തൈക്കുടം സ്വദേശി വലിയ മരത്തിങ്കൽ വീട്ടിൽ ജയിംസ് അവറാച്ചൻ എന്നീ പത്ത് പേരുടെ കൈവശം വച്ചിരിക്കുന്ന ഭൂമിക്കാണ് നോട്ടിസ് നൽകിയത്. നോട്ടിസ് ലഭിച്ചതിൽ ചെറായിയിലെ വൻകിട റിസോർട്ട് ഉടമകളുമുണ്ട്.
ഇതിൽ ജയിംസ് അവറാച്ചന്റെ, 215/18 എന്ന ഒറ്റ സർവേ നമ്പറിൽ അദ്ദേഹത്തിൻ്റെ ഭാര്യ ബീന ജയിംസ് അടക്കം മറ്റു എട്ട് വ്യത്യസ്ത മേൽവിലാസമുള്ള വ്യക്തികളും ഭൂമി കൈവശം വച്ചിട്ടുണ്ട്. വഖ്ഫ് നോട്ടിസ് നൽകിയിരിക്കുന്ന ഭൂരിഭാഗം പേരും മുനമ്പത്തിന് വെളിയിൽ കൊച്ചി നഗരപ്രദേശങ്ങളിൽ സ്ഥിര താമസക്കാരാണ്. മുനമ്പത്തെ താമസക്കാരായ രണ്ട് പേർ വഖ്ഫ് ബോർഡിൽ എൻ.ഒ.സിക്കായി അപേക്ഷ നൽകിയപ്പോഴാണ് ഇരുവരുടേയും മുന്നാധാരം പരിശോധിച്ച് വഖ്ഫ് ഭൂമിയാണെന്ന് കണ്ടെത്തി ഇവർക്ക് നോട്ടിസ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 12 hours ago
പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
qatar
• 12 hours ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 13 hours ago
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• 13 hours ago
ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
Kerala
• 13 hours ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 13 hours ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 14 hours ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 14 hours ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 15 hours ago
പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു
uae
• 15 hours ago
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 15 hours ago
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 16 hours ago
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 16 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 16 hours ago
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 18 hours ago
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 18 hours ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 18 hours ago
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 18 hours ago
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 16 hours ago
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
Kerala
• 17 hours ago
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 17 hours ago