HOME
DETAILS

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

  
Web Desk
November 18, 2024 | 2:39 AM

Israels Controversial Hostage Release Leak Netanyahus Alleged Involvement Raises Political Tensions

തെല്‍ അവീവ്: ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച വ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൈകള്‍ തന്നെയെന്ന് സുൂചന. നെതന്യാഹുവിനെതിരായ പൊതുജനപ്രതിഷേധം തണുപ്പിക്കുന്നതിനായിരുന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 

ഞായറാഴ്ച റിഷന്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പുറത്ത് വന്ന വിവരമനുസരിച്ച് നെതന്യാഹുവിന്റെ അനുയായി ആയ ഇലി ഫെല്‍ഡെസ്റ്റയിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗസ്റ്റില്‍ ആറ് ബന്ദികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തു വരുന്നത്. ബന്ദി മോചനം സാധ്യമാകാത്തത് ഹമാസിന്റെ കളികള്‍ മൂലമാണെന്ന വരുത്തി തീര്‍ക്കുന്ന രീതിയിലായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എല്ലാത്തിനും പിന്നില്‍ യഹ്യ സിന്‍വാറിന്റെ കൈകളാണെന്നും പ്രചാരണമുണ്ടായി. 

ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഫെല്‍ഡെസ്റ്റയിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. ഇസ്‌റാഈല്‍ പ്രതിരോധസേനയിലെ ഓഫിസറാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതാണ് പിന്നീട് സെപ്തംബറില്‍ ജര്‍മ്മന്‍ പത്രത്തിന് നല്‍കിയത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബന്ദിമോചനം നെതന്യാഹു വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്‌റാഈലിന്റെ സുരക്ഷയെ ഉള്‍പെടെ ബാധിച്ചുവെന്ന്  പ്രതിരോധസേനയുടെ തന്നെ വ്യക്തമാക്കുന്നു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുകയെന്ന യുദ്ധത്തിന്റെ ലക്ഷ്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇവര്‍ വിശദമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  7 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  7 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  7 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  8 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  8 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  8 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  8 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  8 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  8 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  8 days ago