HOME
DETAILS

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

  
Web Desk
November 18, 2024 | 2:39 AM

Israels Controversial Hostage Release Leak Netanyahus Alleged Involvement Raises Political Tensions

തെല്‍ അവീവ്: ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച വ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൈകള്‍ തന്നെയെന്ന് സുൂചന. നെതന്യാഹുവിനെതിരായ പൊതുജനപ്രതിഷേധം തണുപ്പിക്കുന്നതിനായിരുന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 

ഞായറാഴ്ച റിഷന്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പുറത്ത് വന്ന വിവരമനുസരിച്ച് നെതന്യാഹുവിന്റെ അനുയായി ആയ ഇലി ഫെല്‍ഡെസ്റ്റയിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗസ്റ്റില്‍ ആറ് ബന്ദികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തു വരുന്നത്. ബന്ദി മോചനം സാധ്യമാകാത്തത് ഹമാസിന്റെ കളികള്‍ മൂലമാണെന്ന വരുത്തി തീര്‍ക്കുന്ന രീതിയിലായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എല്ലാത്തിനും പിന്നില്‍ യഹ്യ സിന്‍വാറിന്റെ കൈകളാണെന്നും പ്രചാരണമുണ്ടായി. 

ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഫെല്‍ഡെസ്റ്റയിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. ഇസ്‌റാഈല്‍ പ്രതിരോധസേനയിലെ ഓഫിസറാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതാണ് പിന്നീട് സെപ്തംബറില്‍ ജര്‍മ്മന്‍ പത്രത്തിന് നല്‍കിയത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബന്ദിമോചനം നെതന്യാഹു വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്‌റാഈലിന്റെ സുരക്ഷയെ ഉള്‍പെടെ ബാധിച്ചുവെന്ന്  പ്രതിരോധസേനയുടെ തന്നെ വ്യക്തമാക്കുന്നു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുകയെന്ന യുദ്ധത്തിന്റെ ലക്ഷ്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇവര്‍ വിശദമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  15 days ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  15 days ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  15 days ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  15 days ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  15 days ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  15 days ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  15 days ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  15 days ago
No Image

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

National
  •  15 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  15 days ago