HOME
DETAILS

സി.ബി.ഐ കോടതി വിധി അന്തിമവിധിയല്ല, മേല്‍ക്കോടതികളുണ്ട്: ഇ.പി ജയരാജന്‍

  
December 28, 2024 | 11:32 AM

e-p-jayarajan-on-periya-murder-case-verdict

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍. സി.ബി.ഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ കുറേ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഎം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളത്. കോണ്‍ഗ്രസിനൊപ്പം നിന്ന് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് ബിജെപി.

അടുത്ത വെള്ളിയാഴ്ച കേസിന്റെ പൂര്‍ണ വിധിവരും. അത് പരിശോധിച്ച് മാത്രമേ വിശദമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ. കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും പരിശ്രമിച്ചു. ആ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ ശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് സിപിഎമ്മിന്റെ ആറു നേതാക്കളെ കേസിലെ കുറ്റക്കാരെന്ന് വിധിച്ചത്. അവരെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സി.പി.എം എം.എല്‍.എയായ കെ വി കുഞ്ഞിരാമനെ പോലെയുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയമായി കേസിനെ മാറ്റിതീര്‍ക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട്. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കും അറിയാം. അതിനാല്‍ നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും, പോരാട്ടം ശക്തമാക്കും. താഴെക്കിടയിലുള്ള കോടതിയാണ് നിരീക്ഷണം നടത്തിയത്. അത് അന്തിമവിധിയല്ല. അതിനുമേലെയും കോടതികളുണ്ട്.'- ഇ പി ജയരാജന്‍ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  13 hours ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  14 hours ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  14 hours ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  14 hours ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  14 hours ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  14 hours ago
No Image

'ഒന്‍പതാമത്തെ അച്ചടക്ക നടപടി ലോട്ടറിയെപ്പറ്റി ലേഖനം എഴുതിയതിന്':തുറന്നുപറഞ്ഞ് പ്രശാന്ത് എന്‍. ഐ.എ.എസ്

Kerala
  •  15 hours ago
No Image

ആരാകും മുഖ്യമന്ത്രി?; കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍, കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ 

Kerala
  •  15 hours ago
No Image

'യു.ഡി.എഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികള്‍...'; രൂക്ഷമായി വിമര്‍ശിച്ച് എം.എം. മണി

Kerala
  •  16 hours ago
No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  17 hours ago


No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  18 hours ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  19 hours ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  20 hours ago