HOME
DETAILS

സി.ബി.ഐ കോടതി വിധി അന്തിമവിധിയല്ല, മേല്‍ക്കോടതികളുണ്ട്: ഇ.പി ജയരാജന്‍

  
December 28, 2024 | 11:32 AM

e-p-jayarajan-on-periya-murder-case-verdict

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍. സി.ബി.ഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ കുറേ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഎം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളത്. കോണ്‍ഗ്രസിനൊപ്പം നിന്ന് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് ബിജെപി.

അടുത്ത വെള്ളിയാഴ്ച കേസിന്റെ പൂര്‍ണ വിധിവരും. അത് പരിശോധിച്ച് മാത്രമേ വിശദമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ. കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും പരിശ്രമിച്ചു. ആ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ ശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് സിപിഎമ്മിന്റെ ആറു നേതാക്കളെ കേസിലെ കുറ്റക്കാരെന്ന് വിധിച്ചത്. അവരെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സി.പി.എം എം.എല്‍.എയായ കെ വി കുഞ്ഞിരാമനെ പോലെയുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയമായി കേസിനെ മാറ്റിതീര്‍ക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട്. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കും അറിയാം. അതിനാല്‍ നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും, പോരാട്ടം ശക്തമാക്കും. താഴെക്കിടയിലുള്ള കോടതിയാണ് നിരീക്ഷണം നടത്തിയത്. അത് അന്തിമവിധിയല്ല. അതിനുമേലെയും കോടതികളുണ്ട്.'- ഇ പി ജയരാജന്‍ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  4 days ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് താല്‍ തിരുമാവളവന്‍

National
  •  4 days ago
No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  4 days ago
No Image

മെഡിക്കൽ ക്ലിനിക്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; ഓൺലൈൻ ചൂതാട്ട സംഘത്തിന് തടവുശിക്ഷയും പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

വീട്ടുടമ വിദേശത്ത് പോയ തക്കം നോക്കി വൻ കവർച്ച: 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികൾക്കായി തിരച്ചിൽ

National
  •  4 days ago
No Image

അടച്ച ഫീസിന്റെ പകുതി പണം തിരികെ കിട്ടും; ദുബൈ വാടക തർക്കപരിഹാര നിയമത്തിലെ പുതിയ മാറ്റം അറിഞ്ഞില്ലേ?

uae
  •  4 days ago
No Image

വെയിറ്റ് ലോസ് മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

oman
  •  4 days ago
No Image

മിന്നൽ വേഗത്തിൽ കാറ്റ്, കനത്ത മഴ: ന്യൂകാസിലിൽ ലാൻഡ് ചെയ്യാനാകാതെ എമിറേറ്റ്സ് വിമാനം; ഒടുവിൽ സംഭവിച്ചത്

uae
  •  4 days ago
No Image

ഒമാന്‍ എയറിന് മികച്ച വര്‍ഷം; യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വളര്‍ച്ച

oman
  •  4 days ago
No Image

പ്രവാസികൾ ജാഗ്രതൈ! ഇന്ത്യയിൽ നിപ ഭീതി; യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  4 days ago