HOME
DETAILS

സി.ബി.ഐ കോടതി വിധി അന്തിമവിധിയല്ല, മേല്‍ക്കോടതികളുണ്ട്: ഇ.പി ജയരാജന്‍

  
December 28 2024 | 11:12 AM

e-p-jayarajan-on-periya-murder-case-verdict

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ.പി ജയരാജന്‍. സി.ബി.ഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ കുറേ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

സിപിഎം എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കാറുള്ളൂ. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. നേതാക്കളെയും സഖാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണുള്ളത്. കോണ്‍ഗ്രസിനൊപ്പം നിന്ന് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് ബിജെപി.

അടുത്ത വെള്ളിയാഴ്ച കേസിന്റെ പൂര്‍ണ വിധിവരും. അത് പരിശോധിച്ച് മാത്രമേ വിശദമായ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ. കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും പരിശ്രമിച്ചു. ആ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ ശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് സിപിഎമ്മിന്റെ ആറു നേതാക്കളെ കേസിലെ കുറ്റക്കാരെന്ന് വിധിച്ചത്. അവരെക്കുറിച്ച് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സി.പി.എം എം.എല്‍.എയായ കെ വി കുഞ്ഞിരാമനെ പോലെയുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയമായി കേസിനെ മാറ്റിതീര്‍ക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട്. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കും അറിയാം. അതിനാല്‍ നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് പാര്‍ട്ടിയുടെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും, പോരാട്ടം ശക്തമാക്കും. താഴെക്കിടയിലുള്ള കോടതിയാണ് നിരീക്ഷണം നടത്തിയത്. അത് അന്തിമവിധിയല്ല. അതിനുമേലെയും കോടതികളുണ്ട്.'- ഇ പി ജയരാജന്‍ വ്യക്തമാക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നൈട്രജൻ ഗ്യാസ് ചോർച്ച: നാല് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

Saudi-arabia
  •  a month ago
No Image

ട്രംപിന്റെ സമാധാന ചർച്ചകൾക്കിടെ യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം

International
  •  a month ago
No Image

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍

Saudi-arabia
  •  a month ago
No Image

ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍

uae
  •  a month ago
No Image

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി

Kerala
  •  a month ago
No Image

പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്

Kerala
  •  a month ago
No Image

തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates

uae
  •  a month ago