HOME
DETAILS

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

  
Muqthar
January 08 2025 | 01:01 AM

Paloli Committee Scholarships for around 10000 Muslim students have been lost

കൊച്ചി: രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെയും അനുബന്ധമായി കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടത് വെറും ആറ് ദിനം കൊണ്ടുള്ള സര്‍ക്കാര്‍ഉന്നതതല ഗൂഢാലോചനയില്‍.

ഇതിനെതിരേ അഡ്വ.വി.കെ ബീരാന്‍ അധ്യക്ഷനായുള്ള മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചതോടെ പ്രത്യേക അപ്പീല്‍ അനുമതി സുപ്രിംകോടതിയില്‍നിന്നും ലഭിച്ചിരിക്കുകയാണിപ്പോള്‍. പതിനായിരത്തോളം ന്യൂനപക്ഷ മുസ് ലിം വിദ്യാഥികള്‍ക്ക് മാത്രം അര്‍ഹമായിരുന്ന സ്‌കോളര്‍ഷിപ്പ് ഇല്ലാതാവുന്ന തരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് എസ്. മണികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത് 2021 മെയ് 28നായിരുന്നു.

എന്നാല്‍ ഈ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. മാത്രവുമല്ല, ഇതിനെതിരേ ആരെങ്കിലും സുപ്രിംകോടതിയെ സമീപിക്കാന്‍ ഉള്ള സാധ്യത പോലും ഇല്ലാതാക്കി ഹൈക്കോടതി ഉത്തരവിന്റെ ആറാം ദിനം, 2021 ജൂണ്‍ 4ന് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണയോടെ പിണറായി സര്‍ക്കാര്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ ഉത്തരവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരാരും ഇതിനെതിരേ ശബ്ദിച്ചതുമില്ല. മുസ് ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇല്ലാതാക്കാനായി വലിയ തരത്തിലുള്ള ഗൂഢാലോചനയാണ് ഇതിലൂടെ അരങ്ങേറിയത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ഭൂരിഭാഗവും മുസ് ലിംകള്‍ക്ക് നല്‍കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ പ്രചാരണം നടത്തിയതോടെയാണ് 100 ശതമാനവും മുസ് ലിംകള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. മാറ്റം വരുത്തിയ 80:20 എന്ന അനുപാതത്തില്‍, അന്യായമായി നടപ്പാക്കിയ ഈ സംവരണത്തിലും തൃപ്തിയാവാതെയാണ് ഇവര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വീണ്ടും മുസ് ലിം സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടാന്‍ കാരണമായി.
സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെടുന്ന വിഭാഗത്തില്‍ നിന്നാരും കക്ഷി ചേരാതിരിക്കെ, സിവില്‍ നടപടി ക്രമമനുസരിച്ചുള്ള പത്രപരസ്യം പോലും നല്‍കാതെ കോടതി നിലപാടെടുത്തപ്പോള്‍ മുസ് ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രമാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല.

രാജ്യത്തെ ഓരോ ദുര്‍ബല സമുദായത്തിന്റെയും അവസ്ഥ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ ഭരണഘടനപരമായി സാഹചര്യമുള്ള അവസ്ഥയില്‍, മുസ് ലിം വിഭാഗത്തിന്റെ സാമൂഹ്യാവസ്ഥയും പരിഹാരവും കണ്ടെത്താന്‍ മാത്രം നിയോഗിക്കപ്പെട്ടതായിരുന്നു ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയും അനുബന്ധമായി 2017ല്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ എട്ടംഗ സമിതിയായി രൂപീകരിച്ച പാലോളി കമ്മിറ്റിയും. ഈ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2019 മുതലാണ് സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. മുസ്‌ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെക്കുറിച്ച് പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കുകയോ അത് കമ്മിറ്റിയുടെ ലക്ഷ്യമോ അല്ലായിരുന്നു.

The recommendations of the Justice Sachar Committee, appointed for the upliftment of the Muslim minority community in the country, and the Paloli Committee formed in Kerala in conjunction with it, were thwarted in a high-level government conspiracy lasting just six days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  12 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  19 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  19 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  19 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  20 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  20 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  20 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  20 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  20 hours ago