
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ചത് 6 ദിനം കൊണ്ട്; ഇല്ലാതായത് പതിനായിരത്തോളം മുസ് ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്; സുപ്രിംകോടതിയില്‍ വാദം കേള്‍ക്കും

കൊച്ചി: രാജ്യത്ത് മുസ്ലിം ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെയും അനുബന്ധമായി കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടത് വെറും ആറ് ദിനം കൊണ്ടുള്ള സര്‍ക്കാര്‍ഉന്നതതല ഗൂഢാലോചനയില്‍.
ഇതിനെതിരേ അഡ്വ.വി.കെ ബീരാന് അധ്യക്ഷനായുള്ള മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന് ട്രസ്റ്റ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചതോടെ പ്രത്യേക അപ്പീല്‍ അനുമതി സുപ്രിംകോടതിയില്‍നിന്നും ലഭിച്ചിരിക്കുകയാണിപ്പോള്‍. പതിനായിരത്തോളം ന്യൂനപക്ഷ മുസ് ലിം വിദ്യാഥികള്‍ക്ക് മാത്രം അര്‍ഹമായിരുന്ന സ്കോളര്‍ഷിപ്പ് ഇല്ലാതാവുന്ന തരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് എസ്. മണികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ഉത്തരവിട്ടത് 2021 മെയ് 28നായിരുന്നു.
എന്നാല്‍ ഈ ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. മാത്രവുമല്ല, ഇതിനെതിരേ ആരെങ്കിലും സുപ്രിംകോടതിയെ സമീപിക്കാന്‍ ഉള്ള സാധ്യത പോലും ഇല്ലാതാക്കി ഹൈക്കോടതി ഉത്തരവിന്റെ ആറാം ദിനം, 2021 ജൂണ്‍ 4ന് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണയോടെ പിണറായി സര്‍ക്കാര്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ ഉത്തരവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരാരും ഇതിനെതിരേ ശബ്ദിച്ചതുമില്ല. മുസ് ലിം ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഇല്ലാതാക്കാനായി വലിയ തരത്തിലുള്ള ഗൂഢാലോചനയാണ് ഇതിലൂടെ അരങ്ങേറിയത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ ഭൂരിഭാഗവും മുസ് ലിംകള്‍ക്ക് നല്‍കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ചിലര്‍ പ്രചാരണം നടത്തിയതോടെയാണ് 100 ശതമാനവും മുസ് ലിംകള്‍ക്കായി തുടങ്ങിയ ഈ സ്കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് നല്കാന് ഇടത് സര്‍ക്കാര്‍ തീരുമാനിച്ചത്. മാറ്റം വരുത്തിയ 80:20 എന്ന അനുപാതത്തില്‍, അന്യായമായി നടപ്പാക്കിയ ഈ സംവരണത്തിലും തൃപ്തിയാവാതെയാണ് ഇവര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ വീണ്ടും മുസ് ലിം സ്കോളര്‍ഷിപ്പ് നഷ്ടപ്പെടാന്‍ കാരണമായി.
സ്കോളര്‍ഷിപ്പ് നഷ്ടപ്പെടുന്ന വിഭാഗത്തില്‍ നിന്നാരും കക്ഷി ചേരാതിരിക്കെ, സിവില്‍ നടപടി ക്രമമനുസരിച്ചുള്ള പത്രപരസ്യം പോലും നല്‍കാതെ കോടതി നിലപാടെടുത്തപ്പോള്‍ മുസ് ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രമാണെന്നുള്ള സത്യാവസ്ഥ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല.
രാജ്യത്തെ ഓരോ ദുര്‍ബല സമുദായത്തിന്റെയും അവസ്ഥ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ ഭരണഘടനപരമായി സാഹചര്യമുള്ള അവസ്ഥയില്‍, മുസ് ലിം വിഭാഗത്തിന്റെ സാമൂഹ്യാവസ്ഥയും പരിഹാരവും കണ്ടെത്താന്‍ മാത്രം നിയോഗിക്കപ്പെട്ടതായിരുന്നു ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയും അനുബന്ധമായി 2017ല്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ എട്ടംഗ സമിതിയായി രൂപീകരിച്ച പാലോളി കമ്മിറ്റിയും. ഈ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2019 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്കോളര്‍ഷിപ്പ് അനുവദിച്ചത്. മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെക്കുറിച്ച് പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കുകയോ അത് കമ്മിറ്റിയുടെ ലക്ഷ്യമോ അല്ലായിരുന്നു.
The recommendations of the Justice Sachar Committee, appointed for the upliftment of the Muslim minority community in the country, and the Paloli Committee formed in Kerala in conjunction with it, were thwarted in a high-level government conspiracy lasting just six days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 7 days ago
വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി
Kerala
• 7 days ago
ഫ്രാന്‍സില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം
International
• 7 days ago
ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്
International
• 7 days ago
'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്
National
• 7 days ago
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍
International
• 7 days ago
ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ
International
• 7 days ago
ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി
Kuwait
• 7 days ago
'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
uae
• 7 days ago
മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ
Kerala
• 7 days ago
ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 7 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 7 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 7 days ago
ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 7 days ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 7 days ago
ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു
Saudi-arabia
• 7 days ago
സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
Cricket
• 7 days ago
ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി
National
• 7 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 7 days ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 7 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 7 days ago