HOME
DETAILS

ജബലു ജെയ്‌സില്‍ നിന്നു ചാടി 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്'; ആകാംക്ഷയുടെ മുള്‍മുനയില്‍ നെറ്റിസണ്‍സ്

  
Web Desk
January 20, 2025 | 9:51 AM

Batman of the Emirates jumps from Jabaloo Jays Netizens are anxious

റാസല്‍ഖൈമ: സാഹസികരായ നിരവധി മനുഷ്യര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ. അത്തരത്തില്‍ ഒരു സാഹസികന്റെ കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍രംഗം സൃഷ്ടിക്കുന്നത്. 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്' എന്ന് വിളിക്കപ്പെടുന്ന എമിറാത്തി സാഹസികന്‍ ഖലീഫ അല്‍ഗഫ്രിയാണ് ഞായറാഴ്ച രാവിലെ 9.30ന്, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ നിന്ന് 1,650 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടിയത്. 

അര്‍ജന്റീന, റൊമാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരും അല്‍ഗഫ്രിയെ അനുഗമിച്ചു. രാവിലെ 7 മണിയോടെയാണ് സംഘം ഉയരത്തിയത്. എന്നാല്‍ മൂടല്‍മഞ്ഞു കാരണം സാഹസിക യാത്ര ആരംഭിക്കാന്‍ അവര്‍ക്ക് രാവിലെ 9.30 വരെ കാത്തിരിക്കേണ്ടി വന്നു.

അല്‍ഗ്രാഫിയുടെ ചാട്ടത്തിനും തുടര്‍ന്നുള്ള വിംഗ്‌സ്യൂട്ട് ഫ്‌ലൈറ്റിനും തുടര്‍ന്നുള്ള പാരച്യൂട്ട് ലാന്‍ഡിംഗിനും 1.30 മിനിറ്റ് സമയം മാത്രമേ എടുത്തുള്ളൂ. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പിന്തുണയ്ക്ക് അല്‍ഗഫ്രി നന്ദി പറഞ്ഞു.

റാസല്‍ഖൈമയിലെ മറ്റു പല പര്‍വതങ്ങളില്‍ നിന്നും ചാടിയ അല്‍ഗ്രാഫി യൂറോപ്പിലെ ചില വലിയ കെട്ടിടങ്ങളില്‍ നിന്നും ചാടി സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റാസല്‍ഖൈമയിലെ അല്‍ മഅമൂറയില്‍ നിന്നുള്ള അല്‍ഗഫ്രി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഇറ്റലി, തുര്‍ക്കി എന്നീ അഞ്ച് രാജ്യങ്ങളിലെയും യുഎഇയിലെ ചില പര്‍വതനിരകളിലെയും വ്യത്യസ്ത ഉയരങ്ങളിലുള്ള പര്‍വതശിഖരങ്ങളില്‍ നിന്ന് മുമ്പ് ചാടിയിട്ടുണ്ട്.

ബേസ് ജമ്പിംഗ്, സ്‌കൈ ഡൈവിംഗ് തുടങ്ങിയ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2014ല്‍ 27ആം വയസ്സിലാണ് അല്‍ഗഫ്രി സാഹസിക കായിക വിനോദങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങിയത്. ഈ കായിക വിനോദങ്ങള്‍ക്ക് തീവ്രമായ പരിശീലനം ആവശ്യമാണ്.

'Batman of the Emirates' jumps from Jabaloo Jays; Netizens are anxious


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  4 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  4 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  4 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  5 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  5 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  5 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  5 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  5 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  5 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  5 days ago