HOME
DETAILS

എ.ഐ കമ്പനികൾക്ക് പ്രത്യേക മുദ്ര അവതരിപ്പിച്ച് ദുബൈ

  
January 21, 2025 | 1:48 PM

Dubai Unveils Special Logo for AI Companies

ദുബൈ: ദുബൈയിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പനികൾക്ക് അധികൃതർ പ്രത്യേക മുദ്ര അവതരിപ്പിച്ചു. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാൻ ഈ മുദ്ര സഹായിക്കും. പ്രധാന പദ്ധതികൾക്ക് യു.എ.ഇ, ദുബൈ സർക്കാർ പങ്കാളിത്തം നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് എ.ഐ മുദ്രയുണ്ടാകണം എന്നും അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ ലൈസൻസുള്ള എ.ഐയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുന്ന എല്ലാ കമ്പനികൾക്കും www.dub.ai എന്ന വെബ്സൈറ്റിലൂടെ മുദ്ര സൗജന്യമായി ലഭിക്കുന്നതിന് അപേക്ഷിക്കാം.

എന്നാൽ, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും കമ്പനികൾ ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ നിർദേശമനുസരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ദുബൈ സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ഡി.സി.എ. ഐ) വികസിപ്പിച്ച 'ദുബൈ സീൽ' സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രമോഷനൽ കാമ്പയിനുകളിലും പ്രദർശിപ്പിക്കാനുള്ള അനുവാദമുണ്ടാകും. കൂടാതെ, സീൽ കമ്പനികളുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്നതായിരിക്കും എ.ഐ മുദ്ര. കമ്പനികളുടെ പ്ര വർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എ ണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷകൾ വിലയിരുത്തുന്നതെന്ന് ഡി.സി.എ. ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രത്യേക സീരിയൽ നമ്പറും ക്ലാസിഫിക്കേഷനും ഉൾപ്പെടുന്ന എ.ഐ മുദ്ര, കമ്പനികളുടെ പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ.ഐയിൽ വൈദഗ്‌ധ്യമുള്ള ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രോജക്ടുകൾ, പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങി ആറ് മേഖലകളെ അടിസ്ഥാനമാക്കി അപേക്ഷകൾ വിലയിരുത്തുമെന്ന് ഡി.സി.എ.ഐ അറിയിച്ചു. എ.ഐ സേവന ദാതാക്കളെ വിലയിരുത്തന്നതിനും എ.ഐ കമ്പനികൾക്ക് ദുബൈയിൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

എ.ഐ മേഖലയുടെ സാമ്പത്തിക പ്രാധാന്യം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത, സർക്കാർ സ്ഥാപനങ്ങളും സാങ്കേതിക കമ്പനികളും തമ്മിൽ ശക്തമായ ബന്ധം രൂപപ്പെടുത്തുന്നതിലെ പങ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അധികൃതർ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

Discover how Dubai is promoting innovation by introducing a unique logo for artificial intelligence companies, fostering growth and recognition in the industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  44 minutes ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  2 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  2 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  2 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 hours ago