മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു
ഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് പുതിയ സർക്കാരിന് നീക്കവുമായി ബിജെപി. ബിജെപി എംഎൽഎമാർ യോഗം ചേർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. അതേസമയം, സംബിത് പാത്ര എംപി വീണ്ടും ഗവർണറെ കണ്ട സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ല. അതേസമയം, കാവൽ മുഖ്യമന്ത്രിയായി തുടരാൻ ബീരേൻ സിങ്ങിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം വർധിപ്പിച്ചു. അതിനിടെ, നാളെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള ഉത്തരവും ഗവർണർ അസാധുവാക്കി.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ബിരേൻ സിംഗിന്റെ രാജി. വൈകുന്നേരത്തോടെ അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. ബിരേൻ സിംഗിനൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി നിരന്തരം ആവശ്യം ഉയര്‍ന്നിരുന്നു. മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന കലാപത്തിന് പരിഹാരം കാണാത്തതും രാജിയിലേക്ക് നയിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ് രാജിക്കത്തില്‍ ബിരേൻ സിംഗ് പറഞ്ഞിരിക്കുന്നത്.
Get the latest news on the political developments in Manipur as BJP makes moves to form a new government in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."