
നിയമവിരുദ്ധമായി കുടിയിറക്കി; മുട്ടന്‍ പണി കിട്ടിയത് വീട്ടുടമസ്ഥന്, വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

ദുബൈ: വാടകക്കാരനെ കുടിയിറക്കാന്‍ വീട്ടുടമസ്ഥന് നിയമപരമായ നടപടിക്രമങ്ങളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വാടകക്കാരന് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ദുബൈ വാടക തര്‍ക്ക കേന്ദ്രം ഉത്തരവിട്ടു. നഷ്ടപരിഹാര തുക മൂന്ന് വര്‍ഷത്തെ വാര്‍ഷിക വാടകയ്ക്ക് തുല്യമാണ്.
2023-2024ല്‍ കെട്ടിടത്തിന്റെ വാര്‍ഷിക വാടക യഥാര്‍ത്ഥ ഉടമയ്ക്ക് പൂര്‍ണ്ണമായും അടച്ചുതീര്‍ത്ത ഒരു യൂറോപ്യന്‍ വാടകക്കാരനെതിരെ കേസ് നല്‍കുകയായിരുന്നു. വില്ല പുതിയൊരു വീട്ടുടമസ്ഥന് വിറ്റതിനുശേഷം, വാടക നല്‍കിയിട്ടില്ലെന്ന് പുതിയ ഉടമ തെറ്റായി അവകാശപ്പെടുകയും വാടകക്കാരനെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
വിവാദപരമായ നീക്കത്തില്‍, നിയമനടപടികള്‍ ആരംഭിക്കുമ്പോള്‍ പുതിയ വീട്ടുടമസ്ഥന് വാടകക്കാരന്റെ തെറ്റായ ഇമെയില്‍ വിലാസമാണ് കോടതിരേഖകളിലും മറ്റും നല്‍കിയത്. ഇതിനാല്‍ വാടകക്ക് താമസിച്ചിരുന്ന വ്യക്തിക്ക് കോടതി അറിയിപ്പുകള് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. വാടകക്കാരന് കേസിനെക്കുറിച്ച് തന്നെ അറിവില്ലായിരുന്നു. ശേഷം കോടതി കുടിയൊഴിപ്പിക്കലിനും വാടക കുടിശ്ശികയ്ക്കും വേണ്ടി വിധി പുറപ്പെടുവിച്ചു.
പ്രാഥമിക വിധിക്ക് ശേഷം വില്ലയിലെ എല്ലാ ഫര്‍ണിച്ചറുകളും നീക്കം ചെയ്യുക, വാടകക്കാരന് യാത്രാ വിലക്കുകളും സാമ്പത്തിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുക തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് നടപടികളുമായി വീട്ടുടമസ്ഥന് മുന്നോട്ടുപോയി. വാര്‍ഷിക അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ താമസിക്കുന്ന വാടകവീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് വാടകക്കാരന് ഞെട്ടിപ്പോയി. തനിക്കെതിരായ നിയമപരമായ കേസിനെക്കുറിച്ച് ഇദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു.
വാടകക്കാരന് തനിക്കെതിരെ സ്വീകരിച്ച നിയമനടപടികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ നിയമോപദേശം തേടുകയും വീട്ടുടമസ്ഥന്റെ ദുഷ്കൃത്യം തെളിയിക്കുകയുമായിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷം വാടകതര്‍ക്ക കേന്ദ്രം കുടിയൊഴിപ്പിക്കല്‍ ഉത്തരവ് റദ്ദാക്കുകയും ബന്ധപ്പെട്ട എല്ലാ എന്‍ഫോഴ്സ്മെന്റ് നടപടികളും റദ്ദാക്കുകയും ചെയ്തു. സ്വത്തിന്റെ അവകാശം തിരിച്ചുപിടിക്കുന്നതിനു പുറമേ നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കല്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാടകക്കാരന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. വാടകക്കാരന്റെ സാമ്പത്തിക നഷ്ടങ്ങള്‍, നിയമപരമായ ചെലവുകള്‍, ഹോട്ടല്‍ താമസ ചെലവുകള്‍ എന്നിവ വാടകതര്‍ക്ക കേന്ദ്രം വിലയിരുത്തി. ഒടുവില്‍ വാടകക്കാരന് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. വീട്ടുടമസ്ഥന് ഇയാള്‍ക്ക് 700,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും വില്ലയില്‍ വാടകക്കാരന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും ഉത്തരവിടുകയായിരുന്നു.
ദുബൈ വാടകതര്‍ക്ക കേന്ദ്രത്തിന്റെ ചെയര്മാന് ജഡ്ജി അബ്ദുള്‍ ഖാദിര്‍ മൂസ മുഹമ്മദ് വീട്ടുടമസ്ഥരുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാടക കരാറുകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിനും നിയമപരമായ നടപടിക്രമങ്ങളുടെ ദുരുപയോഗം തടയുന്നതിനുമുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു. സാമ്പത്തിക നേട്ടത്തിനായി അന്യായമായി വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിനുള്ള വഞ്ചനാപരമായ നടപടികളില്‍ ഏര്‍പ്പെടുന്നതിനെതിരെ അദ്ദേഹം വീട്ടുടമസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി. അത്തരം നടപടികള്‍ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
dubai villa owner ordered to pay Dh 700,000 in compensation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്കി; ട്രാഫിക് പൊലിസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Kerala
• a day ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• a day ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• a day ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• a day ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• a day ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• a day ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• a day ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• a day ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• a day ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• a day ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• a day ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• a day ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• a day ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• a day ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• a day ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• a day ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• a day ago
രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Kerala
• 2 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 2 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 2 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• a day ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• a day ago