HOME
DETAILS

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

  
Web Desk
March 11, 2025 | 3:48 PM

Controversy over utilization certificate issue Suresh Gopi at protest camp in support of Asha

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിലെത്തി. ആശമാർക്ക് കേന്ദ്രം നൽകേണ്ട സഹായം നൽകിയിട്ടുണ്ടെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം അടുത്ത ഗഡു ഫണ്ട് അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളം 2023-24 സാമ്പത്തിക വർഷത്തിലെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് കൈമാറിയതാണെന്നും, കോ-ബ്രാൻഡിംഗിന്റെ പേരിൽ തടഞ്ഞ പണം ഇപ്പോഴും ലഭ്യമാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ രേഖകൾ സമർപ്പിച്ചു.

കേന്ദ്രം അനുവദിക്കേണ്ട മുഴുവൻ തുകയും നൽകിയെന്ന അവകാശവാദം വാസ്തവമല്ലെന്നും, 2023-24 സാമ്പത്തിക വർഷത്തിൽ എൻഎച്ച്എം പദ്ധതികൾക്കായി 826.02 കോടി രൂപയിൽ 189.15 കോടി മാത്രമാണ് ലഭിച്ചതെന്നും സർക്കാർ വിശദീകരിച്ചു. ആശ വർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 636.88 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല.

ആരോഗ്യ വകുപ്പ് മന്ത്രിയും സംസ്ഥാന എൻഎച്ച്എം മിഷനും നിരവധി തവണ കേന്ദ്രത്തോട് കത്ത് മുഖേന ആവശ്യങ്ങൾ ഉന്നയിച്ചതായും, അതിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി വരെയുള്ള ഫിനാൻഷ്യൽ മോണിറ്ററിംഗ് റിപ്പോർട്ടുകളും കേന്ദ്രത്തിന് കൈമാറിയതായും വീണാ ജോർജ് അറിയിച്ചു. കേന്ദ്രം ഈ റിപ്പോർട്ട് സ്വീകരിച്ചാൽ മാത്രമേ അടുത്ത ഗഡു ഫണ്ട് അനുവദിക്കുകയുള്ളൂ.

"ആര് കള്ളം പറയുന്നുവെന്ന് മാധ്യമങ്ങൾ കണ്ടെത്തണം" എന്നായിരുന്നു കേന്ദ്രത്തിൽ നിന്ന് സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർന്നപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനിടെ, സമരക്കാർക്കെതിരെ സി.ഐ.ടി.യു നേതാവിൻ്റെ അവഹേളനത്തെ കുറിച്ച് ചോദിച്ചപ്പോൾ, അതിന് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

Union Minister Suresh Gopi supports Asha workers' protest, stating that Kerala must submit the utilization certificate for NHM funds. Kerala government counters, claiming funds were withheld.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 days ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  2 days ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  2 days ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  2 days ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  2 days ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  2 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  2 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  2 days ago