HOME
DETAILS

'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു

  
Web Desk
April 02, 2025 | 7:59 AM

Waqf Amendment Bill Introduced in Lok Sabha Amid Opposition Protests

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ സഭയില്‍ അവതരിപ്പിച്ചു.  കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ അവതരിപ്പിച്ചത്. ഒരു മുസ്‌ലിം പള്ളിയിലും സര്‍ക്കാര്‍ കൈകടത്തുന്നില്ല. ബില്ലില്‍ വിശദമായ ചര്‍ച്ച നടന്നെന്ന് കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. മതേതതരത്വം നിറഞ്ഞ ബില്ലാണ് അവതരിപ്പിക്കുന്നത്. കമ്മിറ്റിയിലേക്ക് അമുസ്‌ലിംകളെ കൂടി ഉള്‍പെടുത്തും. 97 ലക്ഷം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളെല്ലാം പരിശോധിച്ചു. എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

 

വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നു. ജെ.പി.സിയില്‍ ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. 97 ലക്ഷം നിര്‍ദേശങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്.അപ്പോള്‍ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഭേദഗതിയെ എതിര്‍ക്കുകയാണ്- മന്ത്രി പറഞ്ഞു.


മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരംഭിച്ചത്. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ എം.പി എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ വ്യവസ്ഥകള്‍ എങ്ങനെ കൂട്ടിച്ചേര്‍ത്തെന്നും പ്രതിപക്ഷം ചോദിച്ചു. 

ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിജ് ഭൂഷൺ ലൈംഗിക പീഡനത്തിനിരയാക്കിയ ആറു പേരിൽ ഒരാൾ ഞാനും; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

National
  •  7 days ago
No Image

പഞ്ചാബ് സര്‍ക്കാര് രാഷ്ട്രീയമായി വേട്ടയാടുന്നു; രാഷ്ട്രപതിയെ കാണാന്‍ രാഘവ് ഛദ്ദയും കൂട്ടരും 

National
  •  7 days ago
No Image

പുല്‍പ്പള്ളിയില്‍ ചായക്കട കുത്തിത്തുറന്ന് 6080 രൂപ മോഷ്ടിച്ചു; പ്രതിയെ പൊക്കി പൊലിസ് 

Kerala
  •  7 days ago
No Image

നെഞ്ചുവേദന അഭിനയിച്ച് വീണു, മക്കളെക്കൊണ്ട് കള്ളം പറയിച്ചു; വീട്ടമ്മയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ

National
  •  7 days ago
No Image

സാദിയാത്ത് - ഖലീഫ സിറ്റി യാത്ര ഇനി അതിവേഗത്തിൽ; അബുദബിയിൽ 2.85 ബില്യൺ ദിർഹത്തിന്റെ പുതിയ റോഡ് തുറന്നു

uae
  •  7 days ago
No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  7 days ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  7 days ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  7 days ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  7 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  7 days ago

No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  7 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  7 days ago