HOME
DETAILS

'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു

  
Farzana
April 02 2025 | 07:04 AM

Waqf Amendment Bill Introduced in Lok Sabha Amid Opposition Protests

പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ സഭയില്‍ അവതരിപ്പിച്ചു.  കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ അവതരിപ്പിച്ചത്. ഒരു മുസ്‌ലിം പള്ളിയിലും സര്‍ക്കാര്‍ കൈകടത്തുന്നില്ല. ബില്ലില്‍ വിശദമായ ചര്‍ച്ച നടന്നെന്ന് കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. മതേതതരത്വം നിറഞ്ഞ ബില്ലാണ് അവതരിപ്പിക്കുന്നത്. കമ്മിറ്റിയിലേക്ക് അമുസ്‌ലിംകളെ കൂടി ഉള്‍പെടുത്തും. 97 ലക്ഷം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളെല്ലാം പരിശോധിച്ചു. എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

 

വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നു. ജെ.പി.സിയില്‍ ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. 97 ലക്ഷം നിര്‍ദേശങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്.അപ്പോള്‍ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഭേദഗതിയെ എതിര്‍ക്കുകയാണ്- മന്ത്രി പറഞ്ഞു.


മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരംഭിച്ചത്. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ എം.പി എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ വ്യവസ്ഥകള്‍ എങ്ങനെ കൂട്ടിച്ചേര്‍ത്തെന്നും പ്രതിപക്ഷം ചോദിച്ചു. 

ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago