മണിപ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പൊലീസ് അന്വേഷണം
ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ലെയ്ജാങ്‌ഫായ് ഗ്രാമത്തിൽ, കാട്ടിൽ വിറക് ശേഖരിക്കാനായി പോയ മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വനത്തിൽ കണ്ടെത്തിയത്.
ശരീരത്തിൽ മുറിവുകളും വസ്ത്രങ്ങൾ കീറിയിരുന്നതായും അധികൃതർ അറിയിച്ചു. വിറക് ശേഖരിക്കാൻ പെൺകുട്ടിയുടെ അച്ഛനാണ് അവളെ കാട്ടിലേക്ക് അയച്ചത്. തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ ദാരുണ സംഭവമറിഞ്ഞത്.
മൃതശരീരത്തിന് സമീപത്തായിരുന്നു പെൺകുട്ടി ശേഖരിച്ച വിറകുകൾ അടുക്കിവച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.
അതേസമയം, ഇത്തരം സംഭവങ്ങൾ തുടർച്ചയായി ചുരാചന്ദ്പൂർ ജില്ലയെ നടക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 10 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ മാസം, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ മുറിവുകളും ശരീരത്തിൽ രക്തക്കറയും ഉണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.മണിപ്പൂരിൽ സ്ത്രീ സുരക്ഷാ വിഷയങ്ങൾ വീണ്ടും വീണ്ടും ഉയരുന്നതിനിടയിലാണ്.
A shocking crime has emerged from Manipur’s Churachandpur district, where a mentally challenged girl was raped and murdered while collecting firewood. Her body was discovered in the forest with severe injuries and torn clothes. Police have detained one suspect and launched a detailed investigation. The incident has intensified concerns over rising crimes against women and vulnerable individuals in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."