
നീറ്റ് യുജി നാളെ തുടങ്ങും; ടൈം മാനേജ്‌മെന്റ് പ്രധാനം; പരീക്ഷക്ക് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബിരുദതല മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (NEET UG 2025) നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും. ഇന്ത്യയിലും വിദേശത്തുമായി 566 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വിദ്യാദ്യാസ മന്ത്രാലയം ശക്തമായ മുൻകരുതലുകൾ നടപ്പിലാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡ്
neet.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ നമ്പറും പാസ് വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പോസ്റ്റലായി അഡ്മിറ്റ് കാർഡ് ലഭിക്കുന്നതല്ല. അഡ്മിറ്റ് കാർഡിൽ എന്തെങ്കിലും അപാകതകൾ ശ്രദ്ധയി പെട്ടാൽ ഹെൽപ് ലൈനിൽ ബന്ധപ്പെടുകയോ neetug2025@ nta.ac.in ൽ മെയിൽ അയക്കുകയോ ചെയ്താൽ മതി. പരീക്ഷയ്ക്ക് അപാകതയുള്ള അഡ്മിറ്റ് കാർഡ് തന്നെ ഉപയാഗിക്കാം. പരീക്ഷാകേന്ദ്രത്തിൽനിന്ന് ഡൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് നൽകുന്നതല്ല. ആവശ്യമായ തിരുത്തലുകൾ എൻ.ടി.എ പിന്നീട് വരുത്തുന്നതാണ്. അഡ്മിറ്റ് കാർഡിലുള്ള പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം എന്നിവയിൽ യാതൊരു മാറ്റത്തിനും സാധ്യതയില്ല.അഡ്മിറ്റ് കാർഡിലെയും പ്രോസ്പക്റ്റസിലെയും നിർദേശങ്ങൾ ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കണം. പരീക്ഷയ്ക്ക് ശേഷവും പ്രവേശന നടപടികൾക്കായി അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം.
ഇവ നിർബന്ധം
പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ വേണ്ട പാസ്‌പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയിൽ നൽകിയതിന്റെ കോപ്പി), ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, റേഷൻ കാർഡ്, പ്ലസ്ടു പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്, ഫോട്ടോയുള്ള ഏതെങ്കിലും വാലിഡായ സർക്കാർ ഐ.ഡി എന്നിവയിലൊന്ന് ) , അഡ്മിറ്റ് കാർഡിനൊപ്പം ഡൌൺലോഡ് ചെയ്യുന്ന പെർഫോമയിൽ വൈറ്റ് ബാക്ക് ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ (4'x 6' വലിപ്പത്തിൽ) പതിച്ചത്, ഭിന്നശേഷിക്കാരാണെങ്കിൽ ബന്ധപ്പെട്ട PwBD സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കൈവശമുണ്ടാകണം. പരീക്ഷയ്ക്കുള്ള പേന കേന്ദ്രത്തിൽനിന്ന് ലഭിക്കും.
ഡ്രസ് കോഡ്
ഹെവി ക്ലോത്ത്‌സ്/ ലോങ് സ്ലീവ് വസ്ത്രങ്ങൾ അനുവദനീയമല്ല. ഷൂ അനുവദനീയമല്ല. സ്ലിപ്പർ, കുറഞ്ഞ ഹീലുള്ള ചെരുപ്പുകൾ എന്നിവ ഉപയോഗിക്കാം. സാംസ്‌കാരികമായോ ആചാരപരമായോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധന നടപടികൾക്കായി 12:30 നകം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
നേരത്തെ എത്തണം
പരീക്ഷാകേന്ദ്രത്തിൽ കഴിയുന്നതും നേരത്തെ എത്തി, അവസാന നിമിഷ വെപ്രാളം ഒഴിവാക്കാൻ ശ്രമിക്കുക. പരീക്ഷയ്ക്ക് മൂന്ന് മണിക്കൂർ മുമ്പ് കേന്ദ്രം തുറക്കും. പരീക്ഷ രണ്ട് മണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നര മണിക്ക് മുൻപ് നിർബന്ധമായും കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 1:15 മുതൽ പരീക്ഷാഹാളിൽ പ്രവേശിച്ച് റോൾ നമ്പർ എഴുതിയ സീറ്റിൽ ഇരിക്കാം.1:30 മുതൽ 1:45 വരെ അഡ്മിറ്റ് കാർഡ് പരിശോധന,നിർദ്ദേശങ്ങൾ നൽകൽ എന്നിവ നടക്കും.
01: 45 ന് ഇൻവിജിലേറ്റർ പരീക്ഷാ ബുക്ക്‌ലെറ്റ് വിതരണം ചെയ്യും. ബുക്ക് ലെറ്റിൽ അപാകത കളുണ്ടെങ്കിൽ മാറ്റി വാങ്ങണം. കൃത്യം രണ്ടു മണിക്ക് പരീക്ഷ ആരംഭിക്കും. പരീക്ഷ സമയം കഴിയുന്നത് വരെ വിദ്യാർഥികളെ ഹാൾ വിട്ടു പോകാൻ അനുവദിക്കുന്നതല്ല.
പരീക്ഷ മാറ്റങ്ങളോടെ
ഇത്തവണ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതവും ബയോളജി (ബോട്ടണി & സുവോളജി) യിൽ 90 ചോദ്യങ്ങളുമാണുള്ളത്. ചോയ്‌സുകളില്ല. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ ( കഴിഞ്ഞ തവണ മൂന്ന് മണിക്കൂർ 20 മിനിറ്റായിരുന്നു ദൈർഘ്യം) . ഒ.എം.ആർ രീതിയിലുള്ള ഓഫ് ലൈൻ പരീക്ഷയാണ്. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ആകെ 180 ചോദ്യങ്ങൾക്ക് 720 മാർക്ക്. ഒ.എം.ആർ ഷീറ്റ് സൂഷ്മതയോടെ കൈകാര്യം ചെയ്യണം.
പരീക്ഷയിൽ ടൈം മാനേജ്‌മെന്റ് ഏറെ പ്രധാനമാണ്.ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങൾക്ക് കൂടുതൽ സമയം വേണ്ടതു കൊണ്ട് ബയോളജി ചോദ്യങ്ങൾ കഴിയുന്നതും വേഗത്തിൽ ആദ്യം പൂർത്തിയാക്കുന്നത് നന്നാകും.ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ വൈകിയാൽ, തൽക്കാലം ഒഴിവാക്കി അടുത്ത ചോദ്യം പരിഗണിക്കുക.
പിന്നീട് സമയം ലഭിക്കുകയാണെങ്കിൽ ഒഴിവാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കാം. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറയുമെന്നത് മനസ്സിലുണ്ടാകണം. ഓരോ നെഗറ്റീവ് മാർക്കും റാങ്കിനെ ബാധിക്കും. ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി മികച്ച വിജയം നേടാൻ ശ്രമിക്കുക. ആശംസകൾ നേരുന്നു.
പരീക്ഷയ്ക്ക് ശേഷം
ഒ.എം.ആർ ഷീറ്റുകളുടെ സ്‌കാൻ ചെയ്ത ഇമേജ്, മെഷീനിൽ റെക്കോർഡ് ചെയ്ത റെസ്‌പോൺസുകൾ, പ്രൊവിഷനൽ ആൻസർ കീ എന്നിവ neet.nta.nic.in ൽ വിവിധ സമയങ്ങളിലായി എൻ.ടി.എ പ്രസിദ്ധീകരിക്കും. ഇവയിൽ വല്ല അപാകതകളും ശ്രദ്ധയിൽപ്പെടുക യാണെങ്കിൽ നിശചിത സമയത്തിനുള്ളിൽ 200 രൂപ വീതം ഫീസടച്ച് ചാലഞ്ച് ചെയ്യാനുള്ള അവസരമുണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട് എൻ.ടി.എ യുടെ മൊബൈൽ, ഇമെയിൽ മെസേജുകൾ ശ്രദ്ധിക്കണം.
കൗൺസലിങ് പ്രക്രിയകൾ
നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് വിവിധ മേഖലകളിലായി നിരവധി അവസരങ്ങളുണ്ട്.
താല്പര്യമനുസരിച്ച് വിവിധ കൗൺസിലിങ് പ്രക്രിയകളിൽ പങ്കെടുത്ത് ഏറ്റവും അനുയോജ്യമായ കോഴ്‌സുകൾക്ക് പ്രവേശനം നേടാം. മെഡിക്കൽ, ഡെന്റൽ, നഴ്‌സിങ് ആൾ ഇന്ത്യാ ക്വാട്ട പ്രവേശനങ്ങൾക്കുള്ള എം.സി.സി കൗൺസലിങ് (mcc.nic.in), വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിനായി കേരള എൻട്രൻസ് കമ്മിഷണർ നടത്തുന്ന കൗൺസിലിങ് പ്രക്രിയ (www cee.kerala.gov.in), ആയുഷ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ആയുഷ് കൗൺസിലിങ് (aaccc.gov.in), വെറ്ററിനറി ഓൾ ഇന്ത്യാ ക്വാട്ടപ്രവേശനത്തിനുള്ള വി.സി.ഐ കൗൺസലിങ് (vci.admission.nic.in) തുടങ്ങിയവയിൽ യഥാസമയം രജിസ്റ്റർ ചെയ്ത് ഓപ്ഷനുകൾ നൽകണം. ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജിൽ (എ.എഫ്.എം.സി) പഠിക്കാൻ താല്പര്യമുള്ളവർ എം.സി.സി കൗൺസിലിങിൽ പങ്കെടുത്ത് താല്പര്യം അറിയിക്കേണ്ടതുണ്ട്.
കൂടാതെ നീറ്റ് സ്‌കോർ പരിഗണിച്ച് പ്രവേശനം നൽകുന്ന മിലിറ്ററി നഴ്‌സിങ് (www.joinindianarmy.nic.in), ജിപ്മറിലെ നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകൾ (jipmer.edu.in) എന്നിവയും പരിഗണിക്കാവുന്നതാണ്.
അനുവദനീയമല്ല
അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പർ തുണ്ടുകൾ, ജ്യോമട്രി/പെൻസിൽ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്‌കെയിൽ, റൈറ്റിംഗ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പേന/സ്‌കാനർ,മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോ ഫോൺ, പേജർ, ഹെൽത്ത് ബാൻഡ്,വാലറ്റ്,ഗോഗിൾസ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി,വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ് ലറ്റ്, ക്യാമറ, മൈക്രോചിപ്പ്, ആഭരണങ്ങൾ/ലോഹവസ്തുക്കൾ,തുറന്നതോപാക്കറ്റിലുള്ളതോ ആയ ഭക്ഷണ സാധനങ്ങൾ, വാട്ടർ ബോട്ടിൽ തുടങ്ങിയവ അനുവദനീയമല്ല. ആവശ്യമെങ്കിൽ സുതാര്യമായ കുപ്പിയിൽ വെള്ളം കൊണ്ടു പോകാം.
പ്രമേഹ രോഗികൾക്ക് ഷുഗർ ടാബ്ലറ്റ്/പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ മുൻകൂട്ടി അനുമതി വാങ്ങി, കൈവശം വെക്കാവുന്നതാണ്. ചോക്ലേറ്റ്, മിഠായി, സാൻഡ്വിച്ച് തുടങ്ങിയ പാക്കറ്റിലുള്ളവ അനുവദിക്കില്ല. വിദ്യാർഥികൾക്ക് സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രത്തിലുണ്ടാവില്ല.
NEET UG Starts Tomorrow; Time Management is Crucial – Keep These Points in Mind Before the Exam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• a day ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• a day ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• a day ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• a day ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a day ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• a day ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• a day ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a day ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• a day ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a day ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• a day ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• a day ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago