HOME
DETAILS

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

  
May 13 2025 | 03:05 AM

Judge Sanjiv Khanna who upheld constitutional values will retire today

ന്യൂഡൽഹി: പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് നാളെ ചുമതലയേൽക്കും.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയ സഞ്ജീവ് ഖന്ന, ആറുമാസത്തെ കാലയളവിനിടയിൽ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ്  പടിയിറങ്ങുന്നത്. ഭരണഘടനയിൽ ഇന്ത്യയെ 'മതേതര', 'സോഷ്യലിസ്റ്റ്' റിപ്പബ്ലിക്കായി വിശേഷിപ്പിച്ച 1976 ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഖന്ന നേരിട്ട ആദ്യത്തെ പ്രധാന കേസ്. 

മതേതരത്വം എല്ലായ്‌പ്പോഴും ഭരണഘടനയിൽ അന്തർലീനമാണെന്നും സോഷ്യലിസം ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ആശയമാണെന്നും വിശദീകരിച്ചാണ് ജസ്റ്റിസ് ഖന്ന ഇക്കാര്യത്തിൽ വിധി പറഞ്ഞത്. രാജ്യത്തെ മുസ്‍ലിം ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെട്ടുള്ള ഹരജികൾ പെരുകുകയും അവ രാജ്യത്ത് അശാന്തിയുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ആരാധനാലയങ്ങൾക്കെതിരേ  ഭാവിയിൽ ഒരു കേസും രജിസ്റ്റർ ചെയ്യരുതെന്ന ഉത്തരവിലൂടെ ജസ്റ്റിസ് ഖന്ന രാജ്യം ആളിക്കത്തുന്നത് തടഞ്ഞു. വഖ്ഫ് കേസിൽ വഖ്ഫ് സ്വത്തുക്കൾ സർക്കാറിന് കൈയടക്കാൻ സഹായിക്കുന്ന വ്യവസ്ഥകൾ മരവിപ്പിച്ച് ചീഫ് ജസ്റ്റിസ് സുപ്രധാനമായ ഇടപെടൽ നടത്തി. 
ചുരുങ്ങിയ കാലയളവിൽ സിറ്റിങ് ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെട്ട രണ്ട് അഴിമതികൾ കൈകാര്യം ചെയ്യേണ്ടി വന്ന അപൂർവ ബഹുമതിയും ജസ്റ്റിസ് ഖന്നയ്ക്കുണ്ട്. വി.എച്ച്.പി സംഘടിപ്പിച്ച ഒരു പരിപാടിയിൽ വർഗീയവും രാഷ്ട്രീയപരവുമായ പരാമർശങ്ങൾ നടത്തി അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് സൃഷ്ടിച്ച വിവാദമായിരുന്നു ഇതിലൊന്ന്. ചീഫ് ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് യാദവിനെ വിളിച്ചുവരുത്തി വിമർശിച്ചു. രണ്ടാമത്തേത് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പണം കണ്ടെത്തിയതായിരുന്നു. കഴിയുന്നത്ര വേഗത്തിൽ ജസ്റ്റിസ് ഖന്ന നടപടിയെടുക്കുകയും റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുകയും ചെയ്തു. 

സുപ്രിംകോടതി ജഡ്ജിമാർ അവരുടെ സ്വത്ത് വെളിപ്പെടുത്തലുകൾ നിർബന്ധമാക്കാൻ ചീഫ് ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ഫുൾ കോർട്ട് ചരിത്രപരമായ തീരുമാനമെടുത്തു. ജസ്റ്റിസ് ഖന്നയുടെ കാലത്ത് കൊളീജിയം 103 നിർദേശങ്ങൾ മൂന്നോട്ടുവച്ചതായും അതിൽ 51 എണ്ണം അംഗീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ എ.ഡി.എം ജബൽപൂർ കേസിൽ ധീരമായ ഭിന്ന വിധി പറഞ്ഞ ജസ്റ്റിസ് എച്ച്.ആർ  ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

Judge Sanjiv Khanna who upheld constitutional values will retire today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്‌റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം

International
  •  4 hours ago
No Image

'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം

Cricket
  •  4 hours ago
No Image

298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം

International
  •  5 hours ago
No Image

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  5 hours ago
No Image

അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ 

Cricket
  •  5 hours ago
No Image

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?

International
  •  6 hours ago
No Image

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു

Cricket
  •  6 hours ago
No Image

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  6 hours ago