Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ
ഗസ്സ: ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ ധാരണയുക്കുള്ള സാദ്ധ്യത ശക്തമായിരിക്കെ, ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു. സയണിസ്റ്റ് സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ കഴിഞ്ഞുപോയത് രക്ത രൂഷിതമായ 24 മണിക്കൂർ. വെള്ളിയാഴ്ച പുലർച്ചെ മുതൽ വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 115 പേർ ആണ് കൊല്ലപ്പെട്ടത്. ഇതോടൊപ്പം ആയിരക്കണക്കിന് പലസ്തീനികളോട് പലായനം ചെയ്യാൻ അധിനിവേശ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.
വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും ആണ് ഏറ്റവും അധികം പേര് കൊല്ലപ്പെട്ടത്. ആക്രമണം ഭയന്ന് സുരക്ഷിത ഇടങ്ങളിലേക്ക് പോകുന്നവരെ പോലും സൈന്യം ബോംബിട്ട് കൊന്നു. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി ഇസ്രായേൽ സൈന്യം ഇത്തരത്തിൽ എട്ട് പലസ്തീനികളെ ആണ് കൊലപ്പെടുത്തിയത്. ഒരു സംഘത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിന്റെ കിഴക്കൻ ഭാഗത്ത് വാഹനത്തിൽ പോകുന്നതിനിടെ വയോധികന് അദ്ദേഹത്തിന്റെ രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടു.
അതേസമയം ഗസ്സ ഒരു സ്വാതന്ത്ര്യ മേഖലയായി മാറണമെന്ന് ഞാൻ കരുതുന്നുവെന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തന്റെ സമീപകാല യാത്രകളിലെ ചർച്ചകൾക്ക് ശേഷം മാനുഷിക സാഹചര്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതായും, ഗൾഫ് പര്യടനത്തെ കുറിച്ച് പരാമർശിച്ചു ട്രംപ് പറഞ്ഞു. ഗസ്സയിൽ ആളുകൾ പട്ടിണിയിലാണ്. രണ്ട് രാത്രികൾക്ക് മുമ്പ് ഞാൻ കണ്ട മൂന്ന് പ്രധാന നേതാക്കളിൽ ഒരാൾ എന്നോട് പറഞ്ഞ കാര്യങ്ങളിൽ ഒന്ന്, ദയവായി പലസ്തീനികളെ, സഹായിക്കൂ എന്നാണ്. അപ്പോൾ ഞാൻ അതിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇത് ഒരു ആഴത്തിലുള്ള പ്രശ്നമാണ്. പക്ഷേ ഞങ്ങൾ അത് പരിഹരിക്കും.- അദ്ദേഹം വ്യക്തമാക്കി.
Israel kills 115 Palestinians in ‘opening moves’ of expanded Gaza war
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."