
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

ലണ്ടൻ: പ്രശസ്ത കന്നഡ എഴുത്തുകാരിയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബാനു മുഷ്താഖിന്റെ ചെറുകഥാ സമാഹാരം 'ഹാർട്ട് ലാംപ്' 2025-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടി. 50,000 പൗണ്ട് വിലമതിക്കുന്ന ഈ അഭിമാനകരമായ പുരസ്കാരം നേടുന്ന ആദ്യ കന്നഡ കൃതിയാണ് ഹാർട്ട് ലാമ്പ്. ലണ്ടനിലെ ടേറ്റ് മോഡേൺ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ ബാനു മുഷ്താഖ്, തന്റെ വിവർത്തക ദീപ ബസ്തിക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലീഷിലേക്കു വിവർത്തനം നടത്തിയത്. മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണ് ബുക്കർ ഇന്റർ ഇന്റർനാഷണൽ സമ്മാനം (55 ലക്ഷം രൂപ) രചയിതാവിനും വിവർത്തനം ചെയ്ത ദീപ ബസ്തിക്കും തുക പങ്കിട്ടു നൽകും.
ഈ വിജയം വൈവിധ്യത്തിന്റെ ആഘോഷമാണ്," പുരസ്കാരം സ്വീകരിച്ചുകൊണ്ട് ബാനു മുഷ്താഖ് പറഞ്ഞു. മടിക്കേരി ആസ്ഥാനമായുള്ള വിവർത്തകയാണ് ദീപ ബസ്തി. കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത 'ഹാർട്ട് ലാംപ്', ആഗോളതലത്തിൽ ആറ് കൃതികളുടെ ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയിരുന്നു. "രസകരവും ഉജ്ജ്വലവും വികാരഭരിതവുമായ" ശൈലിയിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘർഷങ്ങളെ ചിത്രീകരിക്കുന്ന ഈ കൃതി വിധികർത്താക്കളെ ആകർഷിച്ചു.
1990 മുതൽ 2023 വരെ മുഷ്താഖ് എഴുതിയ 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന 'ഹാർട്ട് ലാംപ്', ദക്ഷിണേന്ത്യയിലെ മുസ് ലിം സ്ത്രീകളുടെ ജീവിത പോരാട്ടങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. സ്ത്രീകളുടെ അനുഭവങ്ങൾ, പ്രത്യുൽപാദന അവകാശങ്ങൾ, വിശ്വാസം, ജാതി, അധികാര ഘടനകൾ, അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങൾ ഈ കഥകൾ സമർത്ഥമായി പര്യവേഷണം ചെയ്യുന്നു.
2025-ലെ ജഡ്ജിംഗ് പാനലിന്റെ അധ്യക്ഷനായ എഴുത്തുകാരൻ മാക്സ് പോർട്ടർ, ഹാർട്ട് ലാംപ് ചെറുകഥാ സമാഹാരങ്ങൾക്ക് ലഭിക്കുന്ന ആദ്യ ബുക്കർ പുരസ്കാരമാണെന്ന് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് വായനക്കാർക്ക് ഈ കൃതി ഒരു പുതിയ അനുഭവമാണ്. ഭാഷയെ സങ്കീർണ്ണമാക്കുന്ന, പുതിയ ടെക്സ്ചറുകൾ സൃഷ്ടിക്കുന്ന വിവർത്തനമാണ് ഇത്. 2022-ൽ ഗീതാഞ്ജലി ശ്രീയുടെ 'ടോംബ് ഓഫ് സാൻഡ്' എന്ന ഹിന്ദി കൃതിക്ക് ശേഷം, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബുക്കർ പുരസ്കാരമാണ് മുഷ്താഖിന്റെ ഈ നേട്ടം. കർണാടകയിലെ ഒരു മുസ് ലിം പ്രദേശത്ത് വളർന്ന മുഷ്താഖ്, കന്നഡ ഭാഷയിൽ പ്രാവീണ്യം നേടി, സാഹിത്യത്തിലൂടെ സാമൂഹിക-സാമ്പത്തിക അനീതികൾക്കെതിരെ ശബ്ദമുയർത്തി.
കർണാടക സാഹിത്യ അക്കാദമി അവാർഡ്, ദാന ചിന്താമണി അത്തിമാബ്ബെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ മുഷ്താഖിന്റെ എഴുത്തിന് ലഭിച്ചിട്ടുണ്ട്. 1990-2012 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച അവരുടെ അഞ്ച് ചെറുകഥാ സമാഹാരങ്ങളുടെ വിവർത്തനമായ 'ഹസീന ആൻഡ് അദർ സ്റ്റോറീസ്' 2024-ലെ പെൻ ട്രാൻസ്ലേഷൻ പുരസ്കാരവും നേടിയിരുന്നു. മുസ് ലിം സ്ത്രീകളുടെ ജീവിത വെല്ലുവിളികളെ യാഥാസ്ഥിതിക ചട്ടക്കൂടുകൾക്കപ്പുറം ചിത്രീകരിക്കുന്ന മുഷ്താഖിന്റെ കഥകൾ, സാഹിത്യലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. "സമൂഹം മാറിയിട്ടുണ്ടെങ്കിലും, സ്ത്രീകളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങൾ തുടരുന്നു," ദി വീക്ക് മാസികയോട് ബാനു മുഷ്താഖ് പറഞ്ഞു.
മുഷ്താഖിന്റെ ഈ നേട്ടം, ഇന്ത്യൻ സാഹിത്യത്തിന്റെ വൈവിധ്യവും ശക്തിയും ആഗോളതലത്തിൽ എടുത്തുകാട്ടുന്നതിനോടൊപ്പം, കന്നഡ സാഹിത്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. അഭിഭാഷകയായ ബാനു മുഷ്താഖ് ലങ്കേഷ് പത്രികയിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ
latest
• 15 hours ago
ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്;
Kerala
• 15 hours ago
ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന്
Kerala
• 15 hours ago
പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്
International
• 15 hours ago
ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'
National
• 16 hours ago
'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി
Kerala
• 16 hours agoഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി
Kerala
• 16 hours ago
കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്
Kerala
• 16 hours ago
കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• a day ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• a day ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• a day ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• a day ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• a day ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• a day ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• a day ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• a day ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• a day ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• a day ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• a day ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• a day ago