HOME
DETAILS

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

  
Web Desk
May 21 2025 | 01:05 AM

Karipur Hajj camp ends today final service departs tomorrow morning

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും. അവസാന വിമാനത്തിലെ തീർഥാടകർ ഇന്ന് രാവിലെ പത്ത് മണിയോടെ ക്യാംപിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. രാത്രി എട്ട് മണിയോടെ  യാത്രയയപ്പ് ചടങ്ങ് ആരംഭിക്കും. ഒമ്പത് മണിയോടെ തീർഥാടകർ  എയർപോർട്ടിലേക്ക് തിരിക്കും. 

നാളെ പുലർച്ചെ 1.10 നുള്ള ഐ.എക്‌സ് 3029 നമ്പർ വിമാനം 88  പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പടെ 169 തീർഥാടകരുമായി ജിദ്ദയിലേക്ക് പറക്കും. ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടറായി(എസ്.എച്ച്.ഐ) കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.അബ്ദുൽ ജബ്ബാർ അനുഗമിക്കും.   

കോഴിക്കോട് നിന്നുള്ള തീഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്ച്.ഐ മാരാണ് യാത്രതിരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരിൽ ക്യാംപ് ആരംഭിച്ചത്. പത്തിന് പുലർച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീർഥാടകരാണ് കരിപ്പൂർ വഴി യാത്രയാവുന്നത്. കണ്ണൂരിൽ നിന്നും മെയ് 29 നും കൊച്ചിയിൽ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങൾ. ഇന്ന് കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. പുലർച്ചെ  ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ  94 പുരുഷന്മാരും 79 സ്ത്രീകളും യാത്രതിരിക്കും.  

രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാനും 88 സ്ത്രീകളും  വൈകുന്നേരം 5.55 നുള്ള വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീ തീർഥാടകരുമാണ് യാത്രയാവുക. സംസ്ഥാനത്ത്  ഇതു വരെയായി 16,064 തീർഥാടകർക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 5340 പേർ കോഴിക്കോടു നിന്നും  6039 പേർ  കൊച്ചി വഴിയും  4663 തീർഥാടകർ  കണ്ണൂരിൽ നിന്നുമാണ്  യാത്രതിരിക്കുന്നത്.

വിമാനങ്ങളെല്ലാം സമയക്രമം പാലിച്ച് 

കരിപ്പൂരിൽ നിന്ന് ഇതു വരെയുള്ള എല്ലാ ഹജ്ജ് വിമാന സർവിസുകൾക്കും ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ പുറപ്പെടാനായത് തീർഥാടകർക്കും ഹജ്ജ് കമ്മിറ്റിക്കും ആശ്വാസകരമായി. ക്യാംപ് തുടക്ക സമയത്തെ ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാഹചര്യം രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെയും സർവിസുകളെയും പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സ്ഥിതിഗതികൾ ഉടനെ ശാന്തമായത് തീർഥാടകർക്ക് തുണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ

Kuwait
  •  5 hours ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ

National
  •  5 hours ago
No Image

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

oman
  •  5 hours ago
No Image

പാകിസ്താനില്‍ സ്‌കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  5 hours ago
No Image

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍  

National
  •  5 hours ago
No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago
No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  6 hours ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  7 hours ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  7 hours ago