
ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

ന്യൂഡൽഹി: ചാരക്കേസിൽ അറസ്റ്റിലായ ഹരിയാനയിൽനിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയെ ഇന്ത്യൻ രഹസ്യ ഏജന്റുമാരെ തിരിച്ചറിയാൻ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. നിലവിൽ പൊലിസ് കസ്റ്റഡിയിലുള്ള ജ്യോതി മൽഹോത്രയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), ഹരിയാന പൊലിസിന് കീഴിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) എന്നിവർ മാറിമാറി ചോദ്യംചെയ്തുവരികയാണ്. ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ സംഘത്തിന് ലഭിച്ചത്.
ഡൽഹിയിലെ പാക് ഹൈക്കമ്മിഷനുമായി ബന്ധമുള്ള ഐ.എസ്.ഐ ഏജന്റ് അലി ഹസനും ജ്യോതി മൽഹോത്രയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റിന്റെ ഹിസ്റ്ററിയും അന്വേഷണ സംഘം ശേഖരിച്ചു. ഇന്ത്യയിലെ ജ്യോതിയുടെ ദൗത്യവുമായി ബന്ധപ്പെട്ട് കോഡ് ഭാഷയിലുള്ള ചാറ്റ് ഡീ കോഡ് ചെയ്താണ് സംഘം പരിശോധിച്ചത്. വാഗാ അതിർത്തിയിലെ ഇന്ത്യൻ ഏജന്റുമാർക്ക് പ്രത്യേക നിർദേശം ലഭിച്ചിരുന്നുവെന്നുൾപ്പെടെ അലി ഹസൻ ജ്യോതിയോട് ചാറ്റിൽ ചോദിക്കുന്നുണ്ട്. അതിർത്തിയിലായിരുന്നപ്പോൾ ആരാണ് പ്രോട്ടോകോൾ സ്വീകരിച്ചതെന്ന അലി ഹസന്റെ ചോദ്യത്തിന്, ഒന്നും ലഭിച്ചില്ലെന്ന് ജ്യോതി പ്രതികരിച്ചു. പ്രോട്ടോക്കോൾ സ്വീകരിക്കുന്നത് രഹസ്യ ഏജന്റുമാരെ കണ്ടെത്താനുള്ള മാർഗമാണെന്ന് അലി ഹസൻ സൂചന നൽകുമ്പോൾ, അവർ അത്ര വിഡ്ഢികളായിരുന്നില്ലെന്ന് ജ്യോതി മറുപടി നൽകി. ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ജ്യോതി മൽഹോത്ര നിരീക്ഷിച്ചിരുന്നതായി ഇതിൽനിന്ന് വ്യക്തമാണ്.
ചാരവൃത്തിയുടെ പേരിൽ മാർച്ചിൽ രാജ്യത്തുനിന്ന് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മിഷനിലെ ഇഹ്‌സാൻ ധർ എന്ന ഡാനിഷുമായുള്ള ബന്ധം ജ്യോതി നിഷേധിച്ചെങ്കിലും, അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നു. 2023ൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോഴാണ് ജ്യോതി ഡാനിഷിനെ പരിചയപ്പെട്ടത്. 2023 നവംബർ മുതൽ അവരുടെ ബന്ധം കൂടുതൽ ആഴത്തിലായി. പിന്നീട് വളരെ വൈകാരികവും വ്യക്തിപരവുമായ തലത്തിലേക്കും ബന്ധം വളർന്നു. മാർച്ചിൽ ഇന്ത്യയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം അവർക്കിടയിൽ ചാറ്റിങ് നടന്നോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ടെലിഗ്രാം, ടി.ഒ.ആർ നെറ്റ്‌വർക്ക്, വി.പി.എൻ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചതിനാലാണ് ആശയവിനിമയം ശേഖരിക്കാൻ തടസം നിൽക്കുന്നത്. ആശയവിനിമയത്തിനായി ക്ലൗഡ് ഷെയറിങ് പ്ലാറ്റ്‌ഫോമുകളും വിദേശ സിം കാർഡുകളും ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സമാണ്. അതീവരഹസ്യ ചാറ്റിങ് സംവിധാനങ്ങൾ ഉപയോഗിച്ചത് ചാരവൃത്തിക്ക് തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
പാകിസ്ഥാന് പുറമെ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളും ജ്യോതി സന്ദർശിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് അവർ സന്ദർശിച്ചതെന്നും അവയുടെ ക്രമങ്ങളും കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി കേസിൽ ജ്യോതി ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായത്.
ഒഡിഷയിലെ യൂട്യൂബർ പ്രിയങ്കയെ മൂന്നാംദിവസവും ചോദ്യംചെയ്തു
ഭുവനേശ്വർ: ജ്യോതി മൽഹോത്ര മുഖ്യപ്രതിയായ പാക് ചാരശൃംഖലയിൽ കണ്ണിയായ ഒഡിഷയിലെ ട്രാവൽ വ്ലോഗർ പ്രിയങ്കാ സേനാപതിയെ തുടർച്ചയായ മൂന്നാംദിവസവും മണിക്കൂറുകളോളം ചോദ്യംചെയ്ത് അന്വേഷണ സംഘം. വളരെ രഹസ്യസ്വഭാവമുള്ള കേസായതിനാൽ പ്രിയങ്കയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ജ്യോതിയുമായുള്ള അവരുടെ ബന്ധത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രിയങ്കയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചുവരികയാണ്. അസാധാരണമോ സംശയാസ്പദമോ ആയ ഏതെങ്കിലും ഇടപാടുകൾ നടന്നതായി കണ്ടെത്താനായി പൊലിസ് അവരുടെയും പിതാവ് രാജ്കിഷോർ സേനാപതിയുടെയും ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുന്നുണ്ട്. ജ്യോതിക്കൊപ്പം പാകിസ്ഥാനിൽ പോയതാണ് പ്രിയങ്കയ്ക്ക് കുരുക്കായത്. ഇതടക്കം ഒന്നിലധികം തവണ ഇരുവരും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• 5 days ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• 5 days ago
'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?
Saudi-arabia
• 5 days ago
കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി
Kerala
• 5 days ago
ഇസ്റാഈൽ നടത്തിയ ഇറാൻ ആക്രമണത്തിനെതിരെ തുർക്കിയും അറബ് രാജ്യങ്ങളും രൂക്ഷ വിമർശനത്തോടെ രംഗത്ത്
International
• 5 days ago
റോഡ് അറ്റകുറ്റപ്പണികൾ; അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടച്ചിടുന്നു
uae
• 5 days ago
ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ?
International
• 5 days ago
'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക്
Kuwait
• 5 days ago
ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്
International
• 5 days ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ
Kerala
• 5 days ago
ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ
National
• 5 days ago
എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന്‍ നേരെ ട്രംപിന്റെ ഭീഷണി
International
• 5 days ago
പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
Kerala
• 5 days ago
ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ്
Cricket
• 5 days ago
അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം
Cricket
• 5 days ago
സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്
National
• 5 days ago
യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്
uae
• 5 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്
Kerala
• 5 days ago
അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 5 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും
International
• 5 days ago
ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്സ്
Cricket
• 5 days ago