HOME
DETAILS

തലയുമല്ല,ഹിറ്റ്മാനുമല്ല, ഈ നായക മികവിൻ്റേ റെക്കോർഡ് ഇവന് മാത്രം സ്വന്തം

  
June 02 2025 | 03:06 AM

Shreyas Iyer Creates IPL History by Leading Third Team to Final

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ച് 11 വര്‍ഷത്തിന് ശേഷം പഞ്ചാബ് കിംഗ്സിനെ ഫൈനലിലേക്ക് നയിച്ചതോടെ, മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന അപൂർവ്വ റെക്കോര്‍ഡ് ശ്രേയസ് സ്വന്തമാക്കി.

2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി ഐപിഎല്ലിൽ ശ്രേയസ് നായക അരങ്ങേറ്റം കുറിച്ചത്. 2020ല്‍ ഡല്‍ഹിയെ ഫൈനലിലേക്ക് നയിച്ചെങ്കിലും അന്ന് ഫൈനലില്‍ മുംബൈയ്ക്കെതിരേ പരാജയപ്പെടുകയായിരുന്നു. പിന്നീട് 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊല്‍ക്കത്തയ്ക്ക് തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ കിരീടം സമ്മാനിച്ചു.

GN NCVC.JPG

ഇപ്പോൾ, 2025 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സിനെയും ഫൈനലിലേക്ക് എത്തിച്ച് ഐപിഎല്‍ ചരിത്രത്തിലെ അപൂര്‍വ നേട്ടം ശ്രേയസ് എഴുതുകയാണ്. ഇതിനുമുന്‍പ് പഞ്ചാബ് ഫൈനലിലെത്തിയത് 2014ലാണ്, അന്ന് കൊല്‍ക്കത്തയ്ക്കെതിരേ പരാജയപ്പെട്ടിരുന്നു. പിന്നെയുള്ള പഞ്ചാബിന്റേ മികച്ച പോരാട്ടം കണ്ടത് ആദ്യ ഐപിഎല്‍ സീസണായ 2008ല്‍ സെമി ബർത്തിൽ പ്രവേശിച്ചതാണ്.

നാളെ ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് പഞ്ചാബ് വിജയിച്ചാല്‍, രണ്ട് വ്യത്യസ്ത ടീമുകളെ കിരീടത്തിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാകും.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ചിട്ടും ടീം മാനേജ്മെന്റ് ശ്രേയസിനെ നിലനിര്‍ത്താന്‍ തയ്യാറായില്ല. ലേലത്തില്‍ 10 കോടി കടന്നപ്പോള്‍ കൊല്‍ക്കത്ത പിന്‍മാറിയതോടെ, പഞ്ചാബ് 26.75 കോടി രൂപക്ക് ശ്രേയസിനെ സ്വന്തമാക്കി. ആ നീക്കം ശരിവച്ച് ഇനി ഒരു ചരിത്രം കൂടി രചിക്കാനുള്ള പാതയിലാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.

Shreyas Iyer etched his name in IPL history by becoming the first captain to lead three different teams to the final. After previously taking Delhi Capitals (2020) and Kolkata Knight Riders (2024) to the summit clash, Iyer guided Punjab Kings to the final after a thrilling win against Mumbai Indians. If Punjab clinches the title, he will become the first to win IPL titles with two different franchises as captain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും

Cricket
  •  18 hours ago
No Image

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും

Kerala
  •  18 hours ago
No Image

25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ

Football
  •  19 hours ago
No Image

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

International
  •  19 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  19 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  20 hours ago
No Image

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

latest
  •  20 hours ago
No Image

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

Kerala
  •  20 hours ago
No Image

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

Kerala
  •  20 hours ago
No Image

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ

latest
  •  20 hours ago