HOME
DETAILS

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

  
Web Desk
June 03 2025 | 10:06 AM

Freedom of expression is not about hurting others Calcutta High Court rejects Sharmishtha Panolis bail plea

കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു സമുദായത്തെക്കുറിച്ച് മോശമായ ഭാഷയില്‍ സംസാരിച്ചതിന് അറസ്റ്റിലായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തേ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. വിവാദമായതിനു പിന്നാലെ യുവതി വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കടക്കാന്‍ പാടില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

'നോക്കൂ, നിങ്ങള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നല്ല, നമ്മുടെ രാജ്യം വൈവിധ്യപൂര്‍ണ്ണമാണ്, വ്യത്യസ്ത ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകളുണ്ട്. സംസാരിക്കുമ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഈ സംഭവം ഒരു വിഭാഗം ആളുകളുടെ വികാരം വ്രണപ്പെടാന്‍ കാരണമായി,' കേസ് പരിഗണിച്ച ജസ്റ്റിസ് പാര്‍ത്ഥ സാരഥി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൂനെയില്‍ നിന്നുള്ള 22 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയായ ശര്‍മിഷ്ഠ പനോളിയെ വെള്ളിയാഴ്ച ഗുരുഗ്രാമില്‍ നിന്നാണ് കൊല്‍ക്കത്ത പൊലിസ് അറസ്റ്റ് ചെയ്തത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇന്‍സ്റ്റാഗ്രാം വീഡിയോ ഒരു മതത്തെ അവഹേളിക്കുന്നതാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 

പ്രതിഷേധത്തെ തുടര്‍ന്ന്, പനോളി വിവാദ വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലിസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശനിയാഴ്ച കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്ന.

അതിനിടെ യുവതിക്കെതിരെ പരാതി നല്‍കിയ വജാഖത്ത് ഖാന്‍ എന്ന യുവാവിനെ കാണാനില്ലെന്ന പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്തു വന്നു. ശര്‍മിഷ്ഠക്കെതിരെ പരാതി നല്‍കിയതിനു ശേഷം യുവാവിനെതിരെ ഭീഷണികള്‍ ഉണ്ടായതായി കുടുംബം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും

Football
  •  5 hours ago
No Image

പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും

Kerala
  •  6 hours ago
No Image

25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ

Football
  •  6 hours ago
No Image

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

International
  •  6 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  7 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  7 hours ago
No Image

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

latest
  •  7 hours ago
No Image

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

Kerala
  •  7 hours ago
No Image

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

Kerala
  •  7 hours ago
No Image

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ

latest
  •  7 hours ago