
പദ്ധതികളും, ഫണ്ടുമില്ല; സംസ്ഥാനത്തെ ജലവിതരണത്തിൽ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമുള്ളവർക്കെല്ലാം കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ വാട്ടർ അതോറിറ്റി. വെള്ളത്തിന്റെ അഭാവം തന്നെയാണ് പ്രധാന പ്രശ്നം. ഈ വർഷം അവസാനിക്കേണ്ട ജൽജീവൻ പദ്ധതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിയിരിക്കെ അതിന്റെ ആനുകൂല്യം മുതലാക്കാനും സംസ്ഥാനത്തിന് കഴിയില്ല. വെള്ളം യഥേഷ്ടം ലഭിക്കാൻ കുടിവെള്ള പദ്ധതികൾ നടപ്പിൽ വരണം. നിലവിൽ അതിനു വേണ്ടത്ര പദ്ധതികൾ സംസ്ഥാനത്തില്ല. എന്നാൽ, കുടിവെള്ള പൈപ്പുകൾ വ്യാപകമായി സ്ഥാപിക്കുന്നുണ്ട്.
ഇങ്ങനെ സ്ഥാപിക്കുന്ന പൈപ്പുകൾ നിയമപ്രശ്‌നങ്ങൾ വിളിച്ചിവരുത്തുന്നതായാണ് ആക്ഷേപം. വേണ്ടത്ര മുന്നൊരുക്കമോ നിയമപ്രശ്‌നം അന്വേഷിക്കുകയോ ചെയ്യാതെ കുടിവെള്ള പൈപ്പ് ലൈൻ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമികളിലൂടെ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രശ്‌നത്തിനു കാരണക്കാരെന്നാണ് അതോറിറ്റിക്ക് ഉള്ളിൽനിന്ന് തന്നെ ഉയരുന്ന ആരോപണം.
വർഷാവർഷം ബജറ്റിൽ 360 കോടി രൂപ വരെ സംസ്ഥാന സർക്കാർ വാട്ടർ അതോറിറ്റിക്കായി നീക്കിവയ്ക്കാറുണ്ടെങ്കിലും അതിൽ 50-60 കോടി രൂപ കുറച്ച് മാത്രമാണ് നൽകുന്നത്. ഈ തുക കുടിശ്ശികയാകുന്നത് അതോറിറ്റിക്ക് ക്ഷീണമുണ്ടാക്കാൻ മുഖ്യകാരണമാകുന്നു. കുടിശ്ശിക ഇനത്തിൽ മാത്രം വാട്ടർ അതോറിറ്റിക്ക് 600 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വിവരം. റവന്യൂ ചെലവിനായി വാട്ടർ അതോറിറ്റിക്ക് നൽകുന്ന തുക വേതന വിതരണത്തിനു പോലും തികയുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.എഫ് പദ്ധതികളിൽ അംഗത്വമുണ്ടെങ്കിലും വിരമിച്ചുകഴിഞ്ഞാൽ ഈ തുക ലഭിക്കാനും ഒരു വർഷത്തിലേറെ പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.
മുമ്പ് എട്ട് ലക്ഷത്തോളം കുടിവെള്ള വിതരണ കണക്ഷനുകളാണ് ഉണ്ടായിരുന്നതെങ്കിൽ കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതി സംസ്ഥാനത്ത് നടപ്പായതോടെ ഇതു 40 ലക്ഷം പിന്നിട്ടു. ഈ പദ്ധതിയിൽ സംസ്ഥാനവും കേന്ദ്രവും തുല്യ തുകയാണ് മുടക്കേണ്ടത്. കേന്ദ്രവും സംസ്ഥാനവും 1,200 കോടി വീതം പദ്ധതിയിൽ വിനിയോഗിച്ചെങ്കിലും ഇതിന് ആകെ മുടക്കേണ്ട തുക 44,714 കോടിയാണ്. സംസ്ഥാന സർക്കാർ പണമില്ലെന്ന് പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തതിനാൽ കേന്ദ്ര വിഹിതവും മുടങ്ങുന്ന സ്ഥിതിയുണ്ട്. കേന്ദ്രം ഈ പദ്ധതി 2028 വരെ നീട്ടിയതിനാൽ ബാക്കി തുക വാങ്ങിയെടുക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കരാറുകാർക്ക് പണം കൊടുക്കാത്തതും പദ്ധതിക്ക് തിരിച്ചടിയാണ്.
കുടിവെള്ളം സൗജന്യമാണെന്ന് പറഞ്ഞ് കണക്ഷൻ കൊടുക്കുന്നതും വാട്ടർ അതോറിറ്റിയെ വെട്ടിലാക്കുന്നു. കണക്ഷൻ മാത്രമാണ് സൗജന്യമെന്നും ഉപയോഗിക്കുന്ന വെള്ളത്തിന് ഉപഭോക്താക്കൾ തുക നൽകേണ്ടതുണ്ടെന്നും അവരെ അറിയിക്കാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നത് വാട്ടർ അതോറിറ്റിയാണ്. ഇത് ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ പ്രശ്നത്തിന് വഴിയൊരുക്കുന്നതായും പരാതികളുണ്ട്. നാലു ലക്ഷത്തോളം ഉപഭോക്താക്കൾ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ വേണ്ടെന്നുവച്ചത് വലിയ വാർത്തയായിരുന്നു.കെ.എസ്.ആർ.ടി.സിക്ക് നൽകുന്നതു പോലെ വാട്ടർ അതോറിറ്റിയെ സഹായിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
സർക്കാർ ബജറ്റിൽ നീക്കിവയ്ക്കുന്ന തുക മുഴുവൻ നൽകാതിരിക്കുകയും സഹായമായി തുക അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ കിട്ടിയ തുകയിൽ അതോറിറ്റിയിലെ പ്രവർത്തനങ്ങൾ നടത്തേണ്ടിവരുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നു. ഇതു മറികടക്കാൻ നബാർഡ്, എൽ.ഐ.സി എന്നിവിടങ്ങളിൽനിന്ന് വാട്ടർ അതോറിറ്റി കടമെടുക്കേണ്ടിവരുന്നു. തിരിച്ചടയ്ക്കാൻ ആസ്തി നോക്കിയാണ് വായ്പ ലഭ്യമാക്കുന്നത് എന്നതിനാൽ ഭീമമായ തുക പലിശയിനത്തിൽ അടയ്‌ക്കേണ്ടിവരുന്നതോടെ വാട്ടർ അാേറിറ്റി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
പൊതുടാപ്പ് കുടിവെള്ള വിതരണത്തിന് വന്ന ചെലവ് ഇനത്തിൽ 719 കോടി സർക്കാർ നൽകിയിരുന്നെങ്കിലും അത് ഉപയോഗിക്കുന്നതിനു മുമ്പ് വാട്ടർ അതോറിറ്റിയുടെ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതും പ്രതിസന്ധിക്ക് കാരണമായെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
സാമ്പത്തിക പ്രശ്‌നത്തിൽ നിന്ന് കരകയറാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലെ കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കാൻ ശ്രമം നടക്കുന്നതായ ആരോപണുമുയരുന്നത് ഇതിനിടിയിലാണ്. കൊച്ചിയിൽ സ്വകാര്യവൽക്കരണം ഏതാണ്ട് പൂർത്തിയായ സ്ഥിതിയിലാണ്. ഇതോടെ കുടിവെള്ള വിതരണം സർക്കാരിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് മാറുമെന്ന സ്ഥിതിയുമുണ്ട്.
No plans, no funds; crisis in water supply in the state
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• 2 days ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• 2 days ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• 2 days ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• 2 days ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• 2 days ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• 2 days ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• 2 days ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• 2 days ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• 2 days ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• 2 days ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• 2 days ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• 2 days ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• 2 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago