HOME
DETAILS

കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

  
June 19 2025 | 05:06 AM

Plus One Seat Crisis in Kozhikode District Student Organizations Protest

 

കോഴിക്കോട്: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കടുത്ത ക്ലേശം മൂലം നിരവധി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായി ക്ലാസുകൾ ആരംഭിച്ചിട്ടും, അപേക്ഷിച്ച 35 ശതമാനത്തിലധികം വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഈ വർഷം ജില്ലയിൽ പ്ലസ് വണ്ണിനായി 48,238 വിദ്യാർഥികൾ അപേക്ഷിച്ചെങ്കിലും, 31,349 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇത് അപേക്ഷകരിൽ 64.99 ശതമാനത്തിന് മാത്രമാണ് സീറ്റ് ഉറപ്പായത്. 16,889 വിദ്യാർഥികൾ ഇപ്പോഴും സീറ്റില്ലാതെ പുറത്താണ്. 31,369 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടന്നത്, ഇതിൽ 20 സീറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.

സ്‌പോർട്‌സ് ക്വോട്ടയിലെ 782 സീറ്റുകളിൽ 75 എണ്ണവും ഒഴിവാണ്. അതേസമയം, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ 43,142 സീറ്റുകൾ മാത്രമാണ് ലഭ്യമായുള്ളൂ. ഇത് അപേക്ഷകരുടെ എണ്ണത്തേക്കാൾ 5,096 സീറ്റുകളുടെ കുറവാണ്. ഈ സാഹചര്യത്തിൽ നിരവധി വിദ്യാർഥികൾ പ്ലസ് വൺ പഠനത്തിന് പുറത്താകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡിലെ രാജാജി ജങ്ഷനിൽ 10 മിനിറ്റോളം റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്‌സൻ, സെക്രട്ടറി മുനീബ് എലങ്കമൽ, ജില്ലാ പ്രസിഡന്റ് ആയിഷ മന്ന എന്നിവരുൾപ്പെടെ പത്തോളം നേതാക്കളെയും പ്രവർത്തകരെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു

മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു. രാവിലെ പത്തോടെ ആർ.ഡി.ഡിയുമായി സംസാരിക്കാനെത്തിയ ജില്ലാ പ്രസിഡന്റ് വി.ടി സൂരജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരെ ഓഫിസിനകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് മുന്നിൽ പൊലിസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പൊലിസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിനുള്ളിലേക്ക് തള്ളിക്കയറി. മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കിയതിതോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. 

ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി രാഗിൻ, പി.എം ഷഹബാസ്, ജില്ലാ ഭാരവാഹികളായ രാഹുൽ ചാലിൽ, വി.കെ ആയിഷ, ഇ.കെ ശ്രേയ, സിനാൻ പള്ളിക്കണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  3 hours ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  3 hours ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  3 hours ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  3 hours ago
No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  4 hours ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  4 hours ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  4 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  5 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  5 hours ago
No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  6 hours ago