HOME
DETAILS

ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍;  ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ

  
Web Desk
June 19 2025 | 07:06 AM

Israeli Ministers Condemn Iranian Missile Strike on Hospital Global Outrage Over Gaza Civilian Deaths

ഇസ്‌റാഈല്‍ ആശുപത്രിക്ക് മുകളില്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി. ഇറാന്‍ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. ഇരാന്‍ ഭീകരാക്രമണമാണ് നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

'നിരപരാധികളായ സാധാരണക്കാരെയും ജീവന്‍ രക്ഷിക്കാന്‍ സമര്‍പ്പിതരായ മെഡിക്കല്‍ സംഘങ്ങളെയും മനഃപൂര്‍വ്വം ലക്ഷ്യം വച്ചുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ യുദ്ധക്കുറ്റമാണിത്. ആരോഗ്യ മന്ത്രാലയം മുന്‍കൂട്ടി തയ്യാറായിരുന്നു, സ്വീകരിച്ച അടിയന്തര നടപടികള്‍ക്ക് നന്ദി, ഒരു വലിയ ദുരന്തം ഒഴിവായി' മന്ത്രി പറഞ്ഞു. 

സൊറോക്ക ആശുപത്രിക്ക് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം 'മനഃപൂര്‍വ്വം' എന്നും 'കുറ്റകരം' എന്നും ആരോപിച്ച് വിദേശകാര്യ ഉപമന്ത്രി ഷാരന്‍ ഹാസ്‌കലും രംഗത്തെത്തി. 

 'സൊറോക്ക ആശുപത്രിക്ക് നേരെ ഇറാന്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. സൈനിക താവളമല്ല. ഒരു ആശുപത്രി. നെഗേവ് മേഖലയുടെ പ്രധാന മെഡിക്കല്‍ സെന്ററാണിത്. സിവിലിയന്‍മാരെ  ലക്ഷ്യമിട്ട് മനഃപൂര്‍വ്വം ചെയ്ത കുറ്റകൃത്യമാണിത്. ലോകം ശബ്ദമുയര്‍ത്തണം,' ഷാരന്‍ ഹാസ്‌കല്‍ എക്സില്‍ ആവശ്യപ്പെട്ടു. 

മന്ത്രിമാരുടെ പ്രതികരണത്തില്‍ ശക്തമായാണ്  സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് സാമൂഹിക സേവനമാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 55,493 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസ്സയില്‍ നിന്നുള്ള ഔദ്യോഗിക കണക്ക്. ഗസ്സയിലെ ഏകദേശം 94 ശതമാനം ആശുപത്രികളും ഇസ്‌റാഈല്‍ തകര്‍ത്തിട്ടുണ്ട്. വെല്‌ളം വൈദ്യുതി തുടങ്ങി പ്രാഥമിക സംവിധാനങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തു. നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനകം ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്ന മനുഷ്യരെ കൊല്ലുക എന്നതാണ് നിലവില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ചെയ്യുന്നത്. ബുധനാഴ്ച ഗസ്സയിലൂടനീളം 30 പേരെ ഇസ്റാഈല്‍ കൊലപ്പെടുത്തി. ഇസ്റാഈല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയില്‍ വംശഹത്യ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. മാധ്യമങ്ങളുടെ ശ്രദ്ധ ഇറാന്‍ യുദ്ധത്തിലേക്ക് മാറിയതോടെയാണിത്. ചൊവ്വാഴ്ചയും 70 പേരെ ഇസ്റാഈല്‍ ഗസ്സയില്‍ വെടിവച്ചു കൊന്നിരുന്നു. 

മധ്യ, വടക്കന്‍ ഗസ്സയിലെ സെയ്ത്തൂനിനടുത്തുള്ള മഗാസി അഭയാര്‍ഥി ക്യാംപില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ടെന്റിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേരും കൊല്ലപ്പെട്ടു. 

മധ്യ ഗസ്സയില്‍ യു.എന്‍ സഹായം പ്രതീക്ഷിച്ച് സലാഹുദ്ദീന്‍ റോഡില്‍ കാത്തിരുന്ന ജനക്കൂട്ടത്തിനു നേരെ ഇസ്റാഈല്‍ സേന വെടിവച്ചു. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തു നിന്നവരാണ് കൊല്ലപ്പെട്ടത്. ഇതുവരെ ഗസ്സയില്‍ ഭക്ഷണത്തിന് കാത്തു നിന്ന് 397 പേരെ ഇസ്റാഈല്‍ വെടിവച്ചു കൊന്നിട്ടുണ്ട്. 3000 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  3 hours ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  4 hours ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  4 hours ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  5 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  5 hours ago
No Image

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

uae
  •  5 hours ago
No Image

ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം

National
  •  6 hours ago
No Image

1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ 

National
  •  7 hours ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍

uae
  •  7 hours ago
No Image

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

Kerala
  •  8 hours ago