HOME
DETAILS

റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി നിയമലംഘനം; സഊദിയില്‍ 12,000ലധികം പേര്‍ പിടിയില്‍

  
June 23 2025 | 04:06 AM

Over 12000 arrested in Saudi Arabia for residency labor and border violations

റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ക്കെതിരെ ഒരാഴ്ച നീണ്ടുനിന്ന വ്യാപക പരിശോധനയില്‍ 12,066 പേരെ അറസ്റ്റ് ചെയ്ത് സഊദി ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 12 മുതല്‍ 18 വരെ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഏകോപിത റെയ്ഡുകളിലാണ് നിയമലംഘകരെ പിടികൂടിയത്.

മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, അറസ്റ്റിലായവരില്‍ 7,333 പേര്‍ താമസ നിയമം, 3,060 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം, 1,673 പേര്‍ തൊഴില്‍ നിയമം എന്നിവ ലംഘിച്ചവരാണ്. കാമ്പെയ്‌നിന്റെ ഭാഗമായി പിടിച്ച 7,238 പേരെ നാടുകടത്തി. 6,244 പേരെ യാത്രാ രേഖകള്‍ക്കായി എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും അയച്ചു. 2,209 പേരുടെ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ 1,206 പേരാണ് അധികൃതരുടെ കസ്റ്റഡിയിലായത്. ഇവരില്‍ 65% എത്യോപ്യന്‍ പൗരന്മാരും 32% യെമന്‍ വംശജരും ബാക്കി മറ്റു രാജ്യക്കാരുമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗതാഗതം, താമസം, തൊഴില്‍ എന്നിവ നല്‍കി സഹായിച്ച 21 പേരും അറസ്റ്റിലായി.

നിലവില്‍ 12,015 പുരുഷന്മാരും 1,223 സ്ത്രീകളും ഉള്‍പ്പെടെ 13,238 പേര്‍ വിവിധ നിയമനടപടികള്‍ക്ക് വിധേയരാണ്. നിയമവിരുദ്ധ പ്രവേശനമോ താമസമോ സുഗമമാക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Saudi authorities have arrested more than 12,000 individuals for violations related to residency, labor laws, and border security. The crackdown aims to enforce regulations strictly and curb illegal activities, reflecting the kingdom’s ongoing efforts to maintain order and compliance within its workforce and border areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  a day ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  a day ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  a day ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  a day ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

International
  •  a day ago