HOME
DETAILS

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

  
Web Desk
July 12 2025 | 06:07 AM

I Couldnt Stop Longing After Seeing the Babys Face I Dont Want to Die Vipanchikas Heartbreaking Suicide Note out

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് ജീവനോടുക്കിയ വിപഞ്ചിക മണിയന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ആറു പേജുകളിലായി സ്വന്തം കൈപ്പടയിലാണ് വിപഞ്ചിക ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇത് വിപഞ്ചികയുടെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവന്നത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. യുവതിയുടെ ഭര്‍ത്താവ് നിതീഷ് പോസ്റ്റ് ഡിലീറ്റാക്കിയെന്നാണ് വിപഞ്ചികയുടെ ബന്ധുക്കള്‍ അനുമാനിക്കുന്നത്. എന്നാല്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് കുറിപ്പ് ഡൊണ്‍ലോഡ് ചെയ്തു എന്നതിനാല്‍ ഇത് തെളിവായി സ്വീകരിക്കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവ് നിതീഷിനും സഹോദരിക്കും പിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പില്‍ ഉള്ളത്. ഭര്‍തൃപിതാവ് മോശമായി പെരുമാറിയെന്നും ഇതിനെതിരെ നിതീഷ് ഒന്നും പറഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ താന്‍ ക്രൂരമായ ശാരീരിക, മാനസിക പീഡനത്തിന് ഇരയായെന്നും യുവതി കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

2025-07-1212:07:66.suprabhaatham-news.png
 
 

മരിക്കാന്‍ ഒരാഗ്രഹവുമില്ല. കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല. തന്റെ മരണത്തില്‍ നിതീഷും സഹോദരി നീതുവുമാണ് ഒന്നാം പ്രതികള്‍. നിതീഷിന്റെ അച്ഛനാണ് രണ്ടാം പ്രതി. നീതു തന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. വിപഞ്ചിക കുറിപ്പില്‍ വെളിപ്പെടുത്തി.

കല്യാണം ആഡംപരമായി നടത്തിയിലെലന്നും നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ കൊടുത്തില്ലെന്നും പറഞ്ഞ് തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും യുവതി വെളിപ്പെടുത്തുന്നു. 

പണമില്ലാത്തവളെന്നും തെണ്ടി ജീവിക്കുന്നവളെന്നും പറഞ്ഞ് നീതു തന്നെ അധിക്ഷേപിച്ചെന്നും യുവതി പറയുന്നു. മുടിയും പൊടിയും നിറഞ്ഞ ഷവര്‍മ തന്റെ വായിലേക്ക് കുത്തിക്കയറ്റിയെന്നും ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ കഴുത്തില്‍ ബെല്‍റ്റിട്ട് തന്നെ വലിച്ചുകൊണ്ടുപോയന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരു യുവതിയുമായി നിതീഷ് ചാറ്റ് ചെയ്യാറുണ്ടായിരുന്നതായും ഇവര്‍ക്ക് പണം അയച്ചുനല്‍കാറുണ്ടായിരുന്നെന്നും യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഈ യുവതിയുമായുള്ള അടുപ്പത്തിനു ശേഷമാണ് തന്നോടും കുഞ്ഞിനോടുമുള്ള നിതീഷിന്റെ പെരുമാറ്റം കൂടുതല്‍ മോശമായതെന്നും യുവതി കരുതിയിരുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ വെച്ച് കുഞ്ഞിനെ കൊന്ന ശേഷം യുവതി ജീവനൊടുക്കിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജൊലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവും യുവതിയും കുറച്ചുകാലമായി മാറിത്താമസിക്കുകയായിരുന്നു.

വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിതീഷ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന്, യുവതി തന്റെ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതായാണ് അനുമാനിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

National
  •  4 days ago
No Image

ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  4 days ago
No Image

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷണിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ട്രംപിന്റെ ഇസ്‌റാഈൽ സന്ദർശനം നാളെ; 4 മണിക്കൂർ... പാർലമെന്റിൽ സംസാരിക്കും, നെത്യനാഹുവുമായി കൂടിക്കാഴ്ച, ബന്ദികളുടെ ബന്ധുക്കളെ കാണും 

International
  •  4 days ago
No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  4 days ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  4 days ago
No Image

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്

International
  •  4 days ago
No Image

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും

Kerala
  •  4 days ago

No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  4 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  4 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  4 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  4 days ago