ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്
ദോഹ: ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിന് സമീപം ഉണ്ടായ കാർ അപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഈജിപ്തിലെ ഖത്തർ എംബസി അറിയിച്ചു. ഖത്തറിലെ ഉന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാനിലെ മൂന്ന് ജീവനക്കാരാണ് മരിച്ചത്. ഈജിപ്തിലെ ഖത്തർ എംബസി ഞായറാഴ്ച എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റവരെയും, മരിച്ചവരുടെ മൃതദേഹങ്ങളും ഞായറാഴ്ച (12/10/2025) ദോഹയിലേക്ക് കൊണ്ടുപോകുമെന്ന് എംബസി അറിയിച്ചു.
നേരത്തെ, ഖത്തർ നയതന്ത്രജ്ഞർ സഞ്ചരിച്ചിരുന്ന ഒരു കാർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ (31 മൈൽ) അകലെയുള്ള ഒരു വളവിൽ മറിഞ്ഞതായി രണ്ട് സുരക്ഷാ ഉറവിടങ്ങൾ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്റാഈലും, ഹമാസും തമ്മിൽ ധാരണയിലെത്താൻ കാരണമായ, ഖത്തർ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഈ ആഴ്ച ആദ്യം ഷാം എൽ-ഷെയ്ക്കിൽ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന്, ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ കരാർ അന്തിമമാക്കാനുള്ള ഒരു ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ് ഈ ഈജിപ്ഷ്യൻ നഗരം.
The Qatari embassy in Egypt has confirmed that three employees of Qatar's Amiri Diwan were killed in a car crash near Sharm El-Sheikh. Two others were injured and are receiving medical treatment. The injured and the bodies of the deceased will be repatriated to Doha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."