HOME
DETAILS

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

  
Sabiksabil
July 14 2025 | 11:07 AM

Some Are Trying to Destroy Kerala University Administrative Crisis Was Deliberately Created Not Accidental Vice Chancellor Dr Mohanan Kunnummals Response

 

തിരുവനന്തപുരം: കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സർവകലാശാലയിലെ ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണെന്നും വിസി ആരോപിച്ചു. "ഞാൻ അല്ല ഇതിന് കാരണം," അദ്ദേഹം പറഞ്ഞു.

"സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യും? ഗവർണറെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ," വിസി കൂട്ടിച്ചേർത്തു. ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം "ശുദ്ധനുണ" ആണെന്നും, പരീക്ഷ എഴുതാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രജിസ്ട്രാർ സസ്പെൻഷൻ വിവാദം

രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ വിഷയത്തിലും വിസി പ്രതികരിച്ചു. "സസ്പെൻഷൻ പിൻവലിക്കണമെന്ന് അദ്ദേഹം എന്നോടോ സിൻഡിക്കേറ്റിനോടോ ഗവർണറോടോ ആവശ്യപ്പെട്ടിട്ടില്ല. നേരെ കോടതിയിൽ പോയി, പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹർജി പിൻവലിച്ചു," വിസി വിശദീകരിച്ചു. എന്നാൽ, സസ്പെൻഷൻ പിൻവലിച്ചതിന്റെ രേഖകൾ ആരും കാണിച്ചിട്ടില്ലെന്നും, ആരാണ് പിൻവലിച്ചതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. "വൈസ് ചാൻസലർ അധ്യക്ഷനായി ഇല്ലാതെ സിൻഡിക്കേറ്റ് കൂടാൻ സാധിക്കില്ല. ഇല്ലാത്ത ഒരു കടലാസ് കാണിച്ച് രജിസ്ട്രാർ അവിടെ ഇരിക്കുകയാണ്. ഇത് ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ?" വിസി ചോദിച്ചു.

പ്രതിഷേധങ്ങളിൽ പ്രതികരണം

തനിക്കെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും വിസി ആശങ്ക രേഖപ്പെടുത്തി. "എന്റെ ഭാര്യയുടെ വീട്ടിൽ പോലും പ്രതിഷേധവുമായി ആളുകൾ എത്തി. തിരുവനന്തപുരത്ത് രാത്രി 8:30ന് രാമകൃഷ്ണ മിഷൻ ആശുപത്രിക്ക് മുന്നിൽ കലാപമുണ്ടാക്കി. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ട്, ഇത് സർവകലാശാലയ്ക്ക് വേണ്ടിയാണെന്ന് പറയുന്നു," അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുവെങ്കിലും, ആരാണെന്ന് വ്യക്തമല്ല. "അവർക്ക് സംരക്ഷണം നൽകാൻ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു," വിസി ആരോപിച്ചു. "എന്റെ പേര് വച്ച് ഒരു വയലൻസും ഉണ്ടാകരുത്. വിദ്യാർഥികളോടുള്ള ബാധ്യത കാരണമാണ് ഞാൻ മാധ്യമങ്ങളെ കാണുന്നത്," ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി.

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ഒപ്പിനായി 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടിക്കിടക്കുന്നു. അക്കാഡമിക് കോഴ്സുകളുടെ അംഗീകാര ഫയലുകൾ, അധിക പ്ലാൻ ഫണ്ട് അനുവദിക്കാനുള്ള അപേക്ഷകൾ, അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സുകളുടെ അംഗീകാരം, അധ്യാപകരുടെ കരിയർ അഡ്വാൻസ്മെന്റ് സ്കീം, പ്രമോഷൻ ഫയലുകൾ തുടങ്ങിയവയെല്ലാം തീർപ്പാകാതെ കുമിഞ്ഞുകൂടുകയാണ്.

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നില്ല. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകൾ മോഹനൻ കുന്നുമ്മൽ തിരിച്ചയക്കുകയാണ്. താത്കാലിക രജിസ്ട്രാറായ മിനി കാപ്പൻ പരിശോധിക്കുന്ന ഫയലുകൾ മാത്രമേ പരിഗണിക്കൂ എന്ന നിലപാടിൽ വൈസ് ചാൻസലർ ഉറച്ചുനിൽക്കുന്നു.

ഈ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സെനറ്റ് അംഗവും എംഎൽഎയുമായ എം. വിൻസന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. യുഡിഎഫിന് ഒരു സിൻഡിക്കേറ്റ് അംഗവും 12 സെനറ്റ് അംഗങ്ങളുമാണ് സർവകലാശാലയിൽ ഉള്ളത്.

 

Vice Chancellor Dr. Mohanan Kunnummal alleges that certain individuals are deliberately attempting to undermine Kerala University, claiming the current administrative crisis was intentionally created rather than being an accidental occurrence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  7 hours ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  8 hours ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  8 hours ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  9 hours ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  9 hours ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  9 hours ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  9 hours ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  9 hours ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  10 hours ago


No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  11 hours ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  11 hours ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  11 hours ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  11 hours ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  13 hours ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  13 hours ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  13 hours ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  14 hours ago